കോക്രോച്ച് ജനത പാർട്ടിക്ക് വിലക്ക് ; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമായ ‘കോക്രോച്ച് ജനത പാർട്ടി’യുടെ എക്സ് അക്കൗണ്ട് കേന്ദ്രസർക്കാർ മരവിപ്പിച്ചതിനെതിരെ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ കടുത്ത വിമർശനവുമായി രംഗത്തെത്തി. ജനാധിപത്യ പ്രതിഷേധങ്ങളോടുള്ള കേന്ദ്രസർക്കാരിന്റെ അസഹിഷ്ണുതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. യുവാക്കൾക്കിടയിൽ പെട്ടെന്ന് ജനശ്രദ്ധയാർജ്ജിച്ച ഈ കൂട്ടായ്മ ഒരു വലിയ രാഷ്ട്രീയ പ്രസ്ഥാനമായി വളരുമോ എന്ന ബി.ജെ.പിയുടെ ഭയമാണ് ഈ നടപടിക്ക് പിന്നിൽ. തൊഴിലില്ലായ്മയും അവഗണനയും നേരിടുന്ന യുവതലമുറ നിലവിലെ സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥിതിയോട് പുലർത്തുന്ന കടുത്ത അമർഷമാണ് ഈ പ്രതിഷേധ രൂപത്തിലൂടെ പുറത്തുവരുന്നത്.

യുവജനങ്ങളുടെ വികാരം രാജ്യമെങ്ങും പടരുമെന്ന ആശങ്കയിലാണ് കേന്ദ്രം ജനാധിപത്യ ശബ്ദങ്ങളെ അടിച്ചമർത്തുന്നതെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. ഏതൊരു രാഷ്ട്രീയ ആശയത്തോടും വിയോജിപ്പുണ്ടാകാം, എന്നാൽ ഭരണഘടന നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും ദുരുപയോഗം ചെയ്ത് അടിച്ചമർത്തുന്നത് ജനാധിപത്യത്തിന് തന്നെ ഭീഷണിയാണ്. കേന്ദ്രസർക്കാരിന്റെ ഈ ജനാധിപത്യ വിരുദ്ധ നീക്കത്തെ ശക്തമായി അപലപിക്കുന്നുവെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്ന എല്ലാവരും ഇതിനെതിരെ ഒന്നിച്ചുനിന്ന് പ്രതിഷേധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...