Wednesday, April 9, 2025 3:12 pm

വംശനാശ പട്ടികയില്‍ ഇടം പിടിച്ച ജീവിയായ ഇരുതലമൂരിയെ മോഹവിലക്ക് കൈമാറുന്നതിനിടെ അഞ്ചംഗ സംഘം പിടിയില്‍

For full experience, Download our mobile application:
Get it on Google Play

നിലമ്പൂര്‍ : വംശനാശ പട്ടികയില്‍ ഇടം പിടിച്ച ജീവിയായ ഇരുതലമൂരിയെ മോഹവിലക്ക് കൈമാറുന്നതിനിടെ അഞ്ചംഗ സംഘം നിലമ്പൂര്‍ വനം  ഫ്ലൈയിങ് സ്ക്വാഡി‍ന്റെയും വിജിലന്‍സി‍ന്റെയും പിടിയിലായി. രണ്ട് കാറുകളും പിടിച്ചെടുത്തു.

കൊണ്ടോട്ടി മുസ്ലിയാരങ്ങാടി ഒഴുക്കൂര്‍ തൈക്കാട് വീട്ടില്‍ കെ.വി. ഷാനവാസ് (24), പെരിന്തല്‍മണ്ണ പരിയാപുരം കളത്തില്‍ ഷാഹുല്‍ ഹമീദ് (32),  വയനാട് മാനന്തവാടി വേമംപാറപ്പുറം ഹംസ (61), മാനന്തവാടി വേമം മുണ്ടക്കോട് സുരേഷ് (49) , തിരൂരങ്ങാടി നന്നബ്ര  നീര്‍ച്ചാലില്‍ ഷെമീര്‍ (32) എന്നിവരാണ് അറസ്റ്റിലായത്. ഇരുതല മൂരിയെ വില്‍ക്കാനും വാങ്ങാനും ശ്രമിച്ചവരും ഇടനിലക്കാരും പിടിയിലായവരിലുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യവിവരത്തി‍ന്റെ  അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയില്‍ സംഘം വലയിലായത്.

തൃശൂരില്‍ നിന്ന് അഞ്ച് ലക്ഷം രൂപക്കാണ് ഇരുതലമൂരിയെ വാങ്ങിയതെന്നാണ് മൊഴി. അസി. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ സുരേഷ് ബാബുവിനും ഫ്ലൈയിങ് സ്‌ക്വാഡ് കോഴിക്കോട് ഡി.എഫ്.ഒ ധനേഷ് കുമാറിനും ലഭിച്ച വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.

കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയില്‍ റോഡരികില്‍ ഇടപാട് നടത്തുകയായിരുന്നു സംഘം. ഇന്റലിജന്‍സ് ഉദ്യോഗസ്ഥരോടൊപ്പം  ഫ്ലൈയിങ് സ്‌ക്വാഡ് റേഞ്ച് ഓഫിസര്‍ എം. രമേഷ്, എസ്.എഫ്.ഒ വി. രാജേഷ്, ബി.എഫ്.ഒമാരായ വി.എസ്. അച്യുതന്‍, സി.കെ. വിനോദ്, എം. അനൂപ് കുമാര്‍, ഡ്രൈവര്‍ വിശ്വനാഥന്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. കേസ് എടവണ്ണ ഫോറസ്റ്റ് റേഞ്ചിന് കൈമാറും. റേഞ്ച് ഓഫിസര്‍ ഇംറോസ് ഏലിയാസ് നവാസിനാകും ചുമതല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കില്ലെന്ന പോലീസ് നിലപാടിനെതിരെ എ.ഐ.വൈ.എഫ്

0
മലപ്പുറം: മലപ്പുറം ജില്ലയെക്കുറിച്ചുള്ള വെള്ളാപ്പള്ളി നടേശന്‍റെ പരാമർശങ്ങൾക്കെതിരെ കേസെടുക്കില്ലെന്ന പോലീസ് നിലപാടിനെതിരെ...

കായംകുളം ഐക്യജംഗ്ഷന്‍ കീരിക്കാട് മസ്ജിദ് റോഡിലെ ഓടനിർമാണത്തിൽ അപാകമെന്ന് ആക്ഷേപം

0
കായംകുളം : നഗരസഭയുടെ പടിഞ്ഞാറൻ മേഖലയിലെ ഐക്യജംഗ്ഷന്‍ കീരിക്കാട് മസ്ജിദ്...

ശബരിമല പങ്കുനി ഉത്രം ദർശനത്തിനായി അമ്പലപ്പുഴ സംഘം ഇന്ന് യാത്രതിരിക്കും

0
അമ്പലപ്പുഴ : ശബരിമല പങ്കുനി ഉത്രം ദർശനത്തിനായി അമ്പലപ്പുഴ സംഘം...

കണ്ണൂരിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

0
കണ്ണൂർ: കണ്ണൂർ എളയാവൂരിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ്...