കസ്റ്റഡി മർദന പരാതിയിൽ പോലീസുകാർക്കെതിരായ നടപടി സ്ഥലം മാറ്റത്തിൽ ഒതുക്കിയതിനെതിരെ പരാതിക്കാരൻ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ കസ്റ്റഡിയിൽ മർദ്ദിച്ചെന്ന പരാതിയിൽ പോലീസുകാർക്ക് എതിരായ നടപടി സ്ഥലം മാറ്റത്തിൽ ഒതുക്കിയതിനെതിരെ പള്ളിക്കൽ സ്വദേശി ഹരീഷ്. ക്രൂരമർദനത്തിന് ഇരയാക്കിയ പോലീസുകാർക്കെതിരെ കർശന നടപടി വേണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു. കാറിന് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട് ഹരീഷും പോലീസുകാരനും തമ്മിൽ തർക്കം ഉണ്ടായതിന് പിന്നാലെ പോലീസ് പിടികൂടി മർദിച്ചു എന്നതാണ് ഹരീഷിന്റെ പരാതി. 2024 സെപ്റ്റംബർ നാലാം തിയതി കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് ഹരീഷും പോലീസുകാരനും തമ്മിൽ തർക്കം ഉണ്ടായത്.

ജോലി സ്ഥലത്തു നിന്ന് പിടികൂടിയ പരാതിക്കാരനെ മണിക്കൂറുകളോളം വാഹനത്തിലും സ്റ്റേഷനിലും വച്ചു മർദിച്ചു എന്നതാണ് പരാതി. ശാരീരിക പ്രശ്‌നങ്ങളെ തുടർന്ന് ജോലി ചെയ്ത് കുടുംബം പോറ്റാനാകുന്നില്ല എന്ന് ഹരീഷ് പറയുന്നു. പരാതിയുമായി കോടതിയെ സമീപിച്ചതോടെ നാല് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ഉപദ്രവിച്ച ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി ഉണ്ടാകും വരെ നിയമ പോരാട്ടം തുടരാനാണ് ഹരീഷിന്റെ തീരുമാനം. ദൃശ്യങ്ങൾ ലഭിക്കുന്ന മുറക്ക് തുടർ നടപടികൾ സ്വീകരിക്കും. ഹരീഷിനെ മർദിച്ചെന്ന ആരോപണം നേരിടുന്ന എസ്‌ഐയ്ക്ക് എതിരെ കുണ്ടറയിൽ മരിച്ച സൈനികന്റെ അമ്മയുടെയും പരാതിയുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വൺ മില്യൻ തൂഫാൻ ഗോൾസ് : തലവടി സി.എം.എസ് ഹൈസ്ക്കൂളിലെ ഭാഗ്യശാലി സാനിയ

0
എടത്വ : വിദ്യാഭ്യാസ വകുപ്പിന്റെ ലഹരിക്കെതിരെയുള്ള വൺ മില്യൻ തൂഫാൻ ഗോൾസ്...

‘ഭാവിതലമുറയുടെ ജീവിതം തകർക്കരുത്’ ; വിദ്യാർഥി പ്രക്ഷോഭത്തെ പിന്തുണച്ച് കുഞ്ചാക്കോ ബോബൻ

0
ഡൽഹി : കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന്...

ഒളിവിൽ കഴിഞ്ഞ പോക്സോ കേസ് പ്രതി തേക്കുതോട്ടില്‍ പിടിയില്‍

0
കൊടുമൺ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ...

ഇരുമ്പ് പൈപ്പ് കൊണ്ട് അയൽവാസിയുടെ കൈമുട്ട് തല്ലിത്തകർത്തു : ഒളിവിൽ കഴിഞ്ഞ കോന്നി അരുവാപ്പുലം...

0
കോന്നി : മുൻ വൈരാഗ്യം മൂലം അയൽവാസിയായ യുവാവിന്റെ കൈമുട്ട് സംഘം...