Sunday, May 26, 2024 2:44 pm

റോഡിന്‍റെ നവീകരണം വന്നാലും അറ്റകുറ്റപ്പണികൾ വന്നാലും മുക്കുഴിമുതൽ കുമ്പളന്താനംവരെയുള്ള ഭാഗം ഒഴിവാക്കുന്നുവെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

റാന്നി : റോഡിന്‍റെ നവീകരണം വന്നാലും അറ്റകുറ്റപ്പണികൾ വന്നാലും മുക്കുഴിമുതൽ കുമ്പളന്താനംവരെയുള്ള ഭാഗം ഒഴിവാക്കുന്നു. റോഡിൽ അറ്റകുറ്റപ്പണികൾ നടത്തുന്നുവെന്ന് കാണിച്ച് പൊതുമരാമത്ത് വകുപ്പിന്‍റെ ബോർഡ് സ്ഥാപിച്ചിട്ട് ഒരു വർഷത്തോളമായി. പണികൾ പൂർത്തിയാക്കേണ്ട കാലാവധി കഴിഞ്ഞിട്ടും ഈ ഭാഗത്തെ ഒരു കുഴിപോലും അടച്ചിട്ടില്ല. ഇത്രയും ദൂരത്തോടെന്തിനാണ് ഈ അവഗണനയെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. റാന്നി-കുമ്പളന്താനം റോഡിൽ ഉൾപ്പെട്ട ഭാഗമാണിത്. ഒമ്പത് കിലോമീറ്റർ ദൂരത്തിൽ മുക്കുഴിവരെയുള്ള ദൂരം ദേശീയപാത നിലവാരത്തിൽ ടാറിങ് നടത്തി. മുക്കുഴിമുതൽ കുമ്പളന്താനംവരെയുള്ള ദൂരത്തെ കുഴികൾപോലും അടച്ചില്ല. പിന്നീടാണ് കുമ്പളന്താനം – പുത്തൂർമുക്ക് റോഡ് അറ്റകുറ്റപ്പണി നടത്തുന്ന പ്രവൃത്തിയിൽ ഈ ഭാഗവും ഉൾപ്പെടുത്തിയത്. അതിന്റെ ഭാഗമായാണ് റോഡുപണിയുടെ ബോർഡ് മുക്കുഴിക്ക് സമീപം ഈ റോഡരികിൽ സ്ഥാപിച്ചത്.

2023 മേയ് രണ്ടിനും 2024 മേയ് ഒന്നിനും ഇടയ്ക്ക് പണികൾ നടത്തണമെന്നാണ് ബോർഡിൽ രേഖപ്പെടുത്തിയിട്ടുള്ളത്. കാലാവധി കഴിഞ്ഞിട്ടും ഈ ഭാഗത്തെ കുഴികളൊന്നും മണ്ണിട്ടുപോലും മൂടിയിട്ടില്ല. വൃന്ദാവനം-മുക്കുഴി, വൃന്ദാവനം-പുത്തൂർമുക്ക്, കുമ്പളന്താനം-മുക്കുഴി തുടങ്ങിയ ഒരു കിലോമീറ്റർവീതം ദൂരംവരുന്ന മൂന്ന് റോഡുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരുന്നത്. ഇതിൽ മുക്കുഴി-കുമ്പളന്താനം ഒഴിച്ചുള്ള റോഡുകൾ നന്നാക്കി. ഇത്തവണയും ഈ ഭാഗം അവഗണിച്ചു. ഇതേപ്പറ്റി ചോദിച്ചപ്പോൾ ഫണ്ട് കുറവായിരുന്നുവെന്നാണ് പൊതുമരാമത്ത് വകുപ്പിൽനിന്ന്‌ ലഭിച്ച മറുപടിയെന്ന് നാട്ടുകാർ പറയുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കെഎസ്‌യു ക്യാമ്പിലെ മദ്യപാന സംഘർഷം ; ആരോപണം നിഷേധിച്ച് അലോഷ്യസ് സേവിയർ

0
തിരുവനന്തപുരം : കെഎസ്‌യു ക്യാമ്പിലെ മദ്യപാന സംഘർഷം നിഷേധിച്ച് കെഎസ്‌യു സംസ്ഥാന...

തൃശൂരില്‍ കുഴിമന്തി കഴിച്ചവർക്ക് ശാരീരികാസ്വാസ്ഥ്യം ; 27 പേര്‍ ആശുപത്രിയിൽ

0
തൃശൂർ: പെരിഞ്ഞനത്ത് ഹോട്ടലിൽ നിന്നും കുഴിമന്തി വാങ്ങി കഴിച്ചവർക്ക് ശാരീരികാസ്വാസ്ഥ്യം. പാർസൽ...

പോലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി

0
തൃശ്ശൂര്‍: പോലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. ഓഫീസർ...

കെ.എസ്.ആര്‍.ടി.സിയുടെ ഡ്രൈവിങ് സ്കൂള്‍ യാഥാര്‍ഥ്യത്തിലേക്ക് ; ജൂണ്‍ ആറിന് ഉദ്ഘാടനം ചെയ്തേക്കും

0
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഡ്രൈവിങ് സ്കൂള്‍ യാഥാര്‍ഥ്യത്തിലേക്ക്.അടുത്ത മാസം 6ന് ഉദ്ഘാടനം ചെയ്തേക്കും.ഘട്ടം...