സമഗ്രമായ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ; ലോക കേരളം ഓൺലൈൻ പോർട്ടല്‍ ഉദ്ഘാടനം 13ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ലോക കേരളം ഓൺലൈൻ പോർട്ടല്‍ ഉദ്ഘാടനവും കേരള കുടിയേറ്റ സർവേ പ്രകാശനവും ജൂണ്‍ 13 ന് മുഖ്യമന്ത്രി നിര്‍വഹിക്കും. ലോകകേരളം ഓൺലൈൻ പോർട്ടലിന്റെ (www.lokakeralamonline.kerala.gov.in) ഉദ്ഘാടനവും കേരള കുടിയേറ്റ സർവേയുടെ പ്രകാശനവുമാണ് 13ന് നടക്കുക. തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലില്‍ (സിംഫണി ഹാൾ) രാവിലെ 10.30 നാണ് ഉദ്ഘാടന ചടങ്ങ്. കേരള നിയമസഭ സ്പീക്കര്‍ എ എൻ ഷംസീർ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ കെ രാജൻ, വി ശിവൻകുട്ടി, ജി ആർ അനിൽ, നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ എന്നിവരും സംബന്ധിക്കും. ചടങ്ങില്‍ ചീഫ് സെക്രട്ടറി ഡോ. വി വേണു സ്വാഗതവും നോര്‍ക്ക വകുപ്പ് സെക്രട്ടറിയും ലോക കേരള സഭ ഡയറക്ടറുമായ ഡോ. കെ വാസുകി നന്ദിയും പറയും.

ലോകത്തെമ്പാടുമുളള പ്രവാസി കേരളീയരുടെ ഡാറ്റാബേസ് രൂപീകരണത്തിനും നയരൂപീകരണത്തിന് സഹായകരമാകുന്ന തരത്തില്‍ സമഗ്രമായ ഡിജിറ്റൽ പ്ലാറ്റ്‌ഫോം എന്ന നിലയിലാണ് പോര്‍ട്ടല്‍ വികസിപ്പിച്ചിട്ടുളളതെന്ന് പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. മൂന്നാം ലോക കേരള സഭയുടെ പ്രധാന നിര്‍ദ്ദേശങ്ങളിലൊന്നായിരുന്നു ഇത്. കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെയാണ് പോര്‍ട്ടല്‍ യാഥാര്‍ത്ഥ്യമാകുന്നത്. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനാണ് (GIFT) 20,000 കുടുംബങ്ങളെ ഉൾക്കൊള്ളിച്ച് കുടിയേറ്റ സർവേയ്ക്ക് നേതൃത്വം നല്‍കിയത്. ഉദ്ഘാടനചടങ്ങിനുശേഷം കുടിയേറ്റ സര്‍വ്വേയിലെ കണ്ടെത്തലുകള്‍ സംബന്ധിച്ച് പാനല്‍ ചര്‍ച്ചയും നടക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പെൺകുട്ടിയെ ശല്യം ചെയ്ത സംഘത്തെ തടയാൻ ശ്രമിച്ച നാട്ടുകാർക്ക് നേരെ ആക്രമണം

0
ദില്ലി: കിഴക്കൻ ദില്ലിയിലെ മയൂർ വിഹാറിൽ പെൺകുട്ടിയെ ശല്യം ചെയ്ത സംഘത്തെ...

സിപിഎമ്മിനെതിരെ വിമർശനം തുടർന്ന് ജി. സുധാകരൻ

0
ആലപ്പുഴ: സിപിഎമ്മിനെ വീണ്ടും വെല്ലുവിളിച്ച് എംഎൽഎ ജി. സുധാകരൻ. സിപിഎം നേതാക്കൾ...

വിയറ്റ്‌നാം ബോട്ട് അപകടം : മലയാളി ദമ്പതികളുടെ മൃതദേഹം ഇന്ന് മുംബൈയിൽ എത്തിക്കും

0
മുംബൈ : വിയറ്റ്‌നാം ബോട്ട് അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന്...

സെൻസസ് പ്രവർത്തനങ്ങളിൽ അമിത ജോലിഭാരം ; പരാതിയുമായി അധ്യാപക സംഘടനകൾ

0
തിരുവനന്തപുരം: സെൻസസ് പ്രവർത്തനങ്ങളുടെ ഭാഗമായി അമിത ജോലിഭാരമെന്ന പരാതിയുമായി അധ്യാപക സംഘടനകൾ....