തിരുവനന്തപുരം : മത്സ്യത്തൊഴിലാളികളുടെ വൈകാരികതയെ കോൺഗ്രസ് ദുരുപയോഗം ചെയ്തുവെന്ന് അഹമ്മദ് ദേവർകോവിൽ. വിഴിഞ്ഞം സമരത്തെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റ മറുപടി. വിഴിഞ്ഞം പോർട്ട് യാഥാർഥ്യമാക്കാൻ എല്ലാ വിഭാഗത്തെയും സഹകരിപ്പിച്ചു മുന്നോട്ടു പോകാൻ തീരുമാനിച്ചു. എന്നാൽ ഇടക്കാലത്തു വിഴിഞ്ഞം സമരം കൊണ്ടുവന്നു. സമരത്തിന് പിന്നിൽ പ്രതിപക്ഷത്തിന്റെ നിഴൽ ഉണ്ടായിരുന്നു. അന്നത് സർക്കാർ തുറന്നു പറയാതിരുന്നത് കലാപത്തിലേക്ക് പോകാതിരിക്കാനാണെന്നും സർക്കാർ മര്യാദ കാണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് കുടിലമായ താത്പര്യങ്ങൾക്ക് വേണ്ടി വർഗീയതയെ പ്രോത്സാഹിപ്പിച്ചു. വിഷലിപ്തമായ സാഹചര്യത്തിലേക്കു കൊണ്ടു പോകാൻ ദുഷ്ടശക്തികൾ ആഗ്രഹിച്ചു. ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ തെറ്റായ രീതി പിന്തുടർന്നു. മത്സ്യതൊഴിലാളികളുടെ വൈകാരികതയെ രാഷ്ട്രീയമായി പ്രതിപക്ഷം ദുരുപയോഗം ചെയ്തു. എന്നാൽ മത്സ്യതൊഴിലാളികൾ ശിക്ഷിക്കപ്പെടരുതെന്ന നയമായിരുന്നു സർക്കാരിനെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.