Monday, April 21, 2025 5:49 pm

പ്രതിപക്ഷ നേതൃസ്ഥാനത്തിന് സതീശന്‍ ; പ്രസിഡന്റാകാന്‍ കെ.സുധാകരന്‍ ; അധികാര വടംവലി വീണ്ടും തുടങ്ങി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : നിയമസഭ തെരഞ്ഞെടുപ്പില്‍ കടുത്ത പരാജയം ഏറ്റുവാങ്ങിയ കോണ്‍ഗ്രസ് പിടിച്ചുനില്‍ക്കാന്‍ വഴിതേടുന്നതിനിടെ പ്രതിപക്ഷ നേതൃസ്ഥാനവും പാര്‍ട്ടി അധ്യക്ഷപദവും ലക്ഷ്യമിട്ട് പാര്‍ട്ടിയില്‍ കരുനീക്കം തകൃതി. വി.ഡി. സതീശനും കെ. സുധാകരനുമാണ് ചരടുവലിയില്‍ മുന്നില്‍. പ്രതിപക്ഷ നേതാവായി സതീശന്‍ വരണമെന്ന ഇ-മെയില്‍ പ്രവഹിക്കുകയാണ് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും. കെ.പി.സി.സി പ്രസിഡന്റ്  മാറുമെന്ന് ഏറക്കുറെ ഉറപ്പാണെങ്കിലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇനിയും മനസ്സ് തുറക്കാതിരിക്കെയാണ് സ്വന്തം ഗ്രൂപ്പുകാരനായ സതീശനും രമേശിനോട് അടുപ്പമുള്ള സുധാകരനും രംഗത്തുള്ളത്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ തിളങ്ങിയെന്ന പൊതുഅഭിപ്രായമാണ് ചെന്നിത്തലയുടെ പ്ലസ്.

ക്ലീന്‍ ഇമേജും പൊതുസ്വീകാര്യതയുമാണ് സതീശനുവേണ്ടി കരുനീക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. സുധാകരന്‍ കെ.പി.സി.സി അധ്യക്ഷപദവിയിലെത്തിയാല്‍ പാര്‍ട്ടിയില്‍ ചലനമുണ്ടാക്കാന്‍ കഴിയുമെന്ന് ദേശീയ നേതൃത്വത്തെ ബോധ്യപ്പെടുത്താനാണ് അദ്ദേഹത്തിന് വേണ്ടി ചരടുവലിക്കുന്നവര്‍ ശ്രമിക്കുന്നത്. നേതൃമാറ്റത്തിന് തിരക്കില്ലെന്നാണ് സുധാകരന്റെ പ്രതികരണമെങ്കിലും പലരുമായും ബന്ധപ്പെടുന്നുണ്ട് അദ്ദേഹം. പ്രതിപക്ഷ നേതാവ്-കെ.പി.സി.സി പ്രസിഡന്റ്  പദവിയില്‍ നിലവിലെ സാമുദായിക സമവാക്യം സൂക്ഷിക്കാന്‍ ഇരുവരും നേതൃത്വത്തിലെത്തുന്നതോടെ സാധ്യമാകുമെന്നും ചൂണ്ടിക്കാട്ടുന്നു. മറ്റൊരു സമുദായത്തില്‍നിന്ന് യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് ആളെ കണ്ടെത്തുന്നതോടെ എല്ലാവിഭാഗങ്ങളുടെയും പിന്തുണ ഉറപ്പാക്കാമെന്നുമാണ് സതീശനും സുധാകരനുമായി ശ്രമിക്കുന്നവരുടെ പക്ഷം.

എന്നാല്‍ നിലവിലെ സ്ഥിതി ഫലപ്രദമല്ലെന്നും ആന്റണിയുടെയും കരുണാകരന്റെയും കാലത്തെന്നപോലെ ന്യൂനപക്ഷ സമുദായത്തില്‍നിന്ന് ഒരാളും ഭൂരിപക്ഷ സമുദായത്തില്‍നിന്ന് ഒരാളുമാകണം തലപ്പത്തെന്നുമാണ് മറ്റൊരു മുഖ്യവാദം. വിജയിച്ചുവന്ന എം.എല്‍.എമാരില്‍ 12 പേര്‍ ഐ വിഭാഗക്കാരും എട്ടുപേര്‍ എ വിഭാഗക്കാരുമാണ്. പി.ടി. തോമസ് ആരോടും ഒട്ടാതെയും നില്‍ക്കുന്നു. ഗ്രൂപ്പ്  ബലാബലം നോക്കാതെ പുതിയ നേതൃത്വത്തെ തീരുമാനിക്കണമെന്ന ആവശ്യമാണ് സതീശന്‍ അനുകൂലികള്‍ മുന്നോട്ടുവെക്കുന്നത്. ഈ വിഭാഗത്തിന് എറണാകുളത്തെ ഒരു പി.ആര്‍ ഏജന്‍സി പ്രവര്‍ത്തിക്കുന്നതായാണ് വിവരം.

ഗ്രൂപ്പ്  അടിസ്ഥാനത്തില്‍ ഇനി പുനഃസംഘടന ഉണ്ടാവില്ലെന്ന കണക്കുകൂട്ടലില്‍ തൃക്കാക്കര എം.എല്‍.എ പി.ടി. തോമസിന്റെ പേര് ചിലര്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും ഇതിന് രംഗത്തിറങ്ങില്ലെന്നും പാര്‍ട്ടി പ്രതിസന്ധിയിലായിരിക്കെ ഗ്രൂപ്പുയോഗങ്ങളിലേക്ക് ഇല്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാടെന്നാണ് സൂചന. എന്നാല്‍ ദേശീയ നേതൃത്വം തോമസിന്റെതടക്കം പേരുകള്‍ കണക്കിലെടുക്കുമെന്നാണ് അറിയുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വെണ്ണക്കാട് ദേശീയപാതയ്ക്ക് സമീപം കഞ്ചാവ് ചെടി കണ്ടെത്തി

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി വെണ്ണക്കാട് ദേശീയപാതയ്ക്ക് സമീപം കഞ്ചാവ് ചെടി കണ്ടെത്തി....

ആദിവാസി യുവാവ് ഗോകുലിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണം ; ഫ്രറ്റേണിറ്റി കലക്ടറേറ്റ് മാർച്ച് നടത്തി

0
കൽപ്പറ്റ: കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ നടന്ന അമ്പലവയലിലെ ആദിവാസി യുവാവ് ഗോകുലിന്റെ...

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്കുള്ള അത്യാധുനിക ഓപ്പറേഷന്‍ തീയറ്ററുകള്‍ പ്രവർത്തനസജ്ജമായി

0
തിരുവനന്തപുരം: കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഹൃദയം, കരള്‍, വൃക്ക തുടങ്ങിയ...

ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി

0
തിരുവനന്തപുരം: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ...