റാന്നി: അത്തിക്കയം പാലത്തിന്‍റെ നിര്‍മ്മാണ പ്രവൃത്തികള്‍ ഏഴ് ദിവസത്തിനകം ആരംഭിച്ചില്ലെങ്കിൽ കരാറുകാരന്റെ നഷ്ടോത്തരവാദിത്വത്തിൽ ഈ പ്രവൃത്തികൾ പുനർ ക്രമീകരിക്കുന്നതാണെന്ന് കർശന മുന്നറിയിപ്പ് നൽകി റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് പ്രോജക്ട് ഡയറക്ടർ. കരാറുകാരൻ കാസർകോട് ചെങ്ങളം സ്വദേശി സി അബ്ദുൽ റഷീദിനാണ് താക്കീത് നൽകിയത്. നേരത്തെ ഹിയറിങ് നടത്തിയപ്പോൾ ഇയാൾ നിർമ്മിക്കുന്ന അത്തിക്കയം കടുമീൻചിറ റോഡ്, ഇറത്തോട് ആശാൻ കുടി റോഡ്, ജനസേവാ റോഡ് എന്നിവ അടിയന്തരമായി പൂർത്തീകരിക്കും എന്ന് കരാറുകാരൻ ഉറപ്പുനൽകിയിരുന്നു. എന്നാൽ അത്തിക്കയം കടുമീൻചിറ റോഡ്, ജനസേവ റോഡ് എന്നീ രണ്ട് റോഡുകളുടെ നിർമ്മാണത്തിൽ പിന്നീട് യാതൊരു പുരോഗതിയും ഉണ്ടാക്കിയിട്ടില്ല. അതിനാണ് ഇപ്പോൾ കത്ത് നൽകിയിരിക്കുന്നത്. നിലവിൽ ഹിയറിങ് നടപടികൾ പൂർത്തീകരിച്ചതിനാൽ മറ്റൊരു മുന്നറിയിപ്പ് നൽകാതെ തുടർ നടപടി സ്വീകരിക്കുമെന്നാണ് താക്കീത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1