ജെറ്റ് സ്‌കീ വിൽപന നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ഉപഭോക്താവിന് നഷ്ടപരിഹാരം വിധിച്ച് കോടതി

For full experience, Download our mobile application:
Get it on Google Play

അബൂദബി: സാങ്കേതിക തകരാറുള്ള ജെറ്റ് സ്‌കീ വിൽപന നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ഉപഭോക്താവിന് നഷ്ടപരിഹാരം വിധിച്ച് അബൂദബി സിവിൽ ഫാമിലി കോടതി. വിൽപനക്കാരൻ ജെറ്റ് സ്കീയുടെ തുകയായ 55,000 ദിർഹവും 3,000 ദിർഹം നഷ്ടപരിഹാരവും ഉപഭോക്താവിന് നൽകണമെന്നാണ് കോടതി വിധിച്ചത്. ജെറ്റ് സ്കീ വാങ്ങിയ ശേഷം വെറും 14 മണിക്കൂര്‍ മാത്രമാണ് ഉപയോഗിച്ചത്. പുതിയതിനു സമാനമാണെന്ന് വിശ്വസിപ്പിച്ചായിരുന്നു വില്‍പ്പനക്കാരന്‍ ജെറ്റ് സ്‌കീ പരാതിക്കാരന് കൈമാറിയിരുന്നത്. കടലില്‍ പരീക്ഷണയോടിക്കലില്‍ തന്നെ ജെറ്റ് സ്‌കീ തകരാറിലായി.

ഇത് പരിഹരിക്കാനായി പ്രദേശത്തെ വര്‍ക് ഷോപ്പിലെത്തിച്ചപ്പോഴാണ് ജെറ്റ് സ്‌കീ 6987 മൈല്‍ ഓടിയിട്ടുള്ളതാണെന്നും വില്‍പ്പനക്കാരന്‍ പറഞ്ഞതു പോലെ 14 മണിക്കൂറല്ല 320 മണിക്കൂറാണ് അത് പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും വ്യക്തമായത്. വാഹനം പ്രവര്‍ത്തിച്ച മണിക്കൂറുകള്‍ പൂജ്യമാക്കി മാറ്റിയിരുന്നുവെന്നും വര്‍ക് ഷോപ്പില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ഇതോടെ പരാതിക്കാരന്‍ കോടതിയെ സമീപിക്കുകയായിരുന്നു. വില്‍പ്പനക്കാരൻ തകരാറുകള്‍ മറച്ചുവെച്ചാണ് ഉത്പന്നം വിറ്റതെന്നും കോടതി കണ്ടെത്തി. തുടർന്ന് വാഹനത്തിന് ഈടാക്കിയ 55,000 ദിര്‍ഹവും നഷ്ടപരിഹാരമായി 3000 ദിര്‍ഹവും നല്‍കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കന്നഡ നടി കൃഷി തപന്ദയുടെ താമസസ്ഥലത്ത് യുവാവ് മരിച്ച നിലയിൽ; ദുരൂഹത

0
ബെംഗളൂരു: കന്നട നടി കൃഷി തപന്ദയുടെ ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയില്‍...

’എന്റെ മകൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവൾക്ക് തൂക്കുമരം ഉറപ്പാക്കണം’; പൂനെ കൊലപാതകക്കേസിലെ പ്രതി സിയ...

0
പൂനെ: പൂനെ സ്വദേശിയായ വ്യവസായി കേതന്‍ വിശാല്‍ അഗര്‍വാളിന്റെ കൊലപാതകത്തില്‍ പ്രതികരിച്ച്...

ക്രിക്കറ്റ് കോച്ചിന് മുപ്പത്തിയഞ്ചര വർഷം കഠിനതടവ്; കോച്ചിങ്ങിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോടതി വിധി

0
തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോച്ചിന് 35 വര്‍ഷം...

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; ഇന്ന് ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. ഇന്ന് ആറ് പേര്‍ക്കാണ് രോഗം...