Friday, June 21, 2024 9:38 pm

13 ദിവസത്തിനിടെ 164 കോവിഡ് കേസുകള്‍ ; ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വന്നത് തിരിച്ചടിയാകുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംസ്ഥാനത്ത് കോവിഡിന്റെ  മൂന്നാംഘട്ടം. 13 ദിവസത്തിനിടെ 164 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച മാത്രം 24 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രവാസികളും ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള മലയാളികളും വരുമ്പോള്‍ ഇത് പ്രതീക്ഷിച്ചതാണെന്ന് ആരോഗ്യവകുപ്പ് പറയുന്നുണ്ടെങ്കിലും രോഗം ഭേദമാകുന്നവരെക്കാള്‍ സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുന്നത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വന്നതും തിരിച്ചടിയാകുന്നു.

മാര്‍ച്ച്‌  23 നാണ് സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചത്. 91 പേരാണ് അന്ന് ചികിത്സയിലുണ്ടായിരുന്നത്. 74,398 പേര്‍ നിരീക്ഷണത്തിലും. മേയ് ഒന്ന്, മൂന്ന്, നാല്, ആറ്, ഏഴ് തീയതികളില്‍ സംസ്ഥാനത്ത് പുതുതായി കോവിഡ് ബാധിച്ച ആരും ഉണ്ടായിരുന്നില്ല. പ്രവാസികളുമായി മേയ് ഏഴിനാണ് വിദേശത്തുനിന്ന് വിമാനം വന്നുതുടങ്ങിയത്. എട്ടിന് ഒരാള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. അന്ന് ആകെ ചികിത്സയിലുള്ള രോഗബാധിതരുടെ എണ്ണം 16 ആയിരുന്നു. 13ന് പുതിയ രോഗികളുടെ എണ്ണം പത്തായി. മേയ് 14ന് 26, 15ന് 16, 16ന് 11, 17ന് 14, 18ന് 29, 19ന് 12, 20ന് 24 പോസിറ്റീവ് കേസുകള്‍ ഉള്‍പ്പെടെ ഇപ്പോള്‍ സംസ്ഥാനത്ത് 161 പേരാണ് ചികിത്സയിലുള്ളത്.

സമൂഹത്തില്‍ പൊതുവെയുണ്ടാകുന്ന ചെറിയ ജാഗ്രതക്കുറവ് വലിയ ആപത്ത് ക്ഷണിച്ചു വരുത്തും. ചൊവ്വാഴ്ചവരെയുള്ള കണക്ക് പ്രകാരം 72,000ത്തോളം പേര്‍ വിവിധ ജില്ലകളിലായി നിരീക്ഷണത്തിലാണ്. തുടക്കത്തില്‍ ഉണ്ടായിരുന്ന ജാഗ്രത ഇപ്പോള്‍ ക്വാറന്‍റീന്‍ കേന്ദ്രങ്ങളില്‍ ഉണ്ടോയെന്ന കാര്യത്തിലും സംശയമുണ്ട്. ആള്‍ക്കാരുടെ എണ്ണം കൂടിയതിനാല്‍ എല്ലായിടങ്ങളിലും സര്‍ക്കാര്‍ സംവിധാനത്തിന് പെട്ടെന്ന് എത്താനാകാത്തതും പ്രതിസന്ധിയാണ്. വീടുകളില്‍ നിയന്ത്രണങ്ങള്‍ അയഞ്ഞാല്‍ രോഗം പുറത്തേക്ക് വേഗമെത്തും. അത് സമൂഹവ്യാപനത്തിനും വഴിവെക്കും.
ജനങ്ങളുടെ ദുരിതം കുറക്കാനാണ് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയത്. എന്നാല്‍ ജനങ്ങള്‍ കൂട്ടത്തോടെ നിരത്തിലിറങ്ങുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. രണ്ടുമാസം അടച്ചിട്ടതിന്റെ  പ്രയോജനം ഇതോടെ നഷ്ടമാകുമോയെന്ന ആശങ്കയും ഇപ്പോഴുണ്ട്. ലോക് ഡൗണിന് മുമ്പ് കേരളത്തില്‍ ബ്രേക് ദ ചെയിന്‍ കാമ്പയിന്‍  ആരംഭിച്ചിരുന്നു. കാര്യക്ഷമമായി മുന്നോട്ട് പോയെങ്കിലും ഇപ്പോള്‍ അത്തരമൊരു ജാഗ്രതയില്ല. ഹാന്‍ഡ് സാനിറ്റൈസറുടെ ഉപയോഗവും പരിമിതമാണ്. ജനങ്ങള്‍ കയറിയിറങ്ങുന്ന മിക്ക എറ്റിഎം കളിലും സാനിട്ടൈസര്‍ കാണാനില്ല. ബാങ്കുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഗുരുതരമായ ഭവിഷ്യത്തുകളിലേക്കാണ് കേരളം മുന്നോട്ടു പോകുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കണ്ണൂർ വിമാനത്താവളത്തിൽ നിന്നിറങ്ങിയ യാത്രക്കാരൻ ഒരു കിലോയിലധികം സ്വർണവുമായി പോലീസിന്‍റെ പിടിയിൽ

0
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്നിറങ്ങിയ യാത്രക്കാരൻ ഒരു കിലോയിലധികം സ്വർണവുമായി പോലീസിന്‍റെ...

നെടുമങ്ങാട് റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് വഴിയാത്രക്കാരന് ദാരുണാന്ത്യം

0
തിരുവനന്തപുരം: നെടുമങ്ങാട് റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് വഴിയാത്രക്കാരന് ദാരുണാന്ത്യം. കരകുളത്തെ...

സഭയിൽ ഏറ്റവും കൂടുതൽ കാലം അംഗം, കൊടിക്കുന്നിലിനെ എന്തിന് തഴഞ്ഞു ; കടുത്ത പ്രതിഷേധം...

0
തിരുവനന്തപുരം: പാർലമെന്‍ററി കീഴ്വഴക്കങ്ങൾ ലംഘിച്ച് കൊണ്ട് ലോക്സഭ പ്രോംടേം സ്പീക്കറെ നിയമിച്ച...

വളാഞ്ചേരിയിൽ ഭർതൃമതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി ; 2 പേർ കസ്റ്റഡിയിൽ

0
മലപ്പുറം : വളാഞ്ചേരിയിൽ ഭർതൃമതിയെ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി...