സിപിഎം മല്ലപ്പള്ളി ഏരിയാ കമ്മിറ്റി വിഭജിച്ച് എഴുമറ്റൂരില്‍ പുതിയ കമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

എഴുമറ്റൂർ : സിപിഎം മല്ലപ്പള്ളി ഏരിയാ കമ്മിറ്റി വിഭജിച്ച് എഴുമറ്റൂരില്‍ പുതിയ കമ്മിറ്റി. ജില്ലാ നേതൃത്വം ഏകപക്ഷീയമായി പുതിയ ഏരിയ കമ്മിറ്റി അംഗങ്ങളെ നിശ്ചയിച്ചതാണ് പ്രദേശത്തെ ലോക്കല്‍ കമ്മിറ്റികളില്‍ രൂക്ഷമായ ഭിന്നതയ്ക്ക് ഇടവരുത്തിയിരിക്കുന്നത്. നിലവിലുണ്ടായിരുന്ന മല്ലപ്പള്ളി ഏരിയ കമ്മിറ്റി വിഭജിച്ചാണ് എഴുമറ്റൂരില്‍ പുതിയ ഏരിയ കമ്മിറ്റി നിലവില്‍ വന്നത്. കോഴഞ്ചേരി ഏരിയയിലെ അയിരൂര്‍, ചെറുകോല്‍ ലോക്കല്‍ കമ്മിറ്റികളും എഴുമറ്റൂര്‍ ഏരിയാ കമ്മിറ്റിയുടെ ഭാഗമായി. മല്ലപ്പള്ളി ഏരിയായിലെ കോട്ടാങ്ങൽ, കൊറ്റനാട്, എഴുമറ്റൂർ പഞ്ചായത്തുകൾ പുതിയ കമ്മിറ്റിയിലായി.

കെഎസ്ടിഎ സംസ്ഥാന സെക്രട്ടറിയായിരുന്ന തെള്ളിയൂർ സ്വദേശി ബി. ഹരികുമാറാണ് പുതിയ ഏരിയാ സെക്രട്ടറി. എന്നാൽ വിഭാഗീയ പ്രവര്‍ത്തനം നടത്തുന്നവരെയും വര്‍ഷങ്ങളായി വിദേശത്ത് ജോലി നോക്കുന്നവരെയും പുതിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതിനെതിരേ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തി. അയിരൂരിൽ നിന്നുള്ള പ്രാദേശിക നേതാവിനെ കമ്മിറ്റിയംഗമാക്കിയതും ഒരു വിഭാഗത്തെ ചൊടിപ്പിച്ചു. അയിരൂർ വില്ലേജ് സർവീസ് സഹകരണബാങ്ക് തകർച്ചയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ നേതാവിനെയാണ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. ഒരുവിഭാഗം യോഗം ബഹിഷ്‌കരിക്കുന്ന ഘട്ടമെത്തിയപ്പോഴേക്കും മുതിര്‍ന്ന നേതാക്കളിടപ്പെടുകയായിരുന്നു. ജില്ലാ കമ്മിറ്റി അവതരിപ്പിച്ച ഏരിയ കമ്മിറ്റിയുടെ പാനലില്‍ പുതുതായി ഉള്‍പ്പെടുത്തിയ അംഗങ്ങളെ സംബന്ധിച്ച് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്ക് ഭിന്നാഭിപ്രായമാണുള്ളത്.

നിലവിലുള്ള ലോക്കല്‍ കമ്മിറ്റി അംഗങ്ങളുടോ ഏരിയ കമ്മിറ്റി അംഗങ്ങളുടോ അഭിപ്രായം ചോദിക്കാതെ എടുത്ത തീരുമാനം അംഗീകരിക്കാനാകില്ലെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ജില്ലാ നേതൃത്വം അംഗീകരിച്ചില്ല.
ഏരിയയിലെ പാര്‍ട്ടി ബഹുജന സംഘടനകളുടെ നേതൃനിരയിലുള്ള പ്രവര്‍ത്തകരെയും പരിഗണിക്കാതെയാണ് ജില്ലാ നേതൃത്വം ഇത്തരത്തില്‍ ലിസ്റ്റ് തയാറാക്കിയതെന്നും പ്രതിഷേധം അറിയിച്ചിട്ടും ജില്ലാ നേതൃത്വം കടുത്ത നിഷേധ നിലപാട് സ്വീകരിക്കുകയായിരുന്നുവെന്നും പ്രാദേശിക നേതാക്കള്‍ കുറ്റപ്പെടുത്തി. അതേ സമയം മല്ലപ്പള്ളി ഏരിയാ സെക്രട്ടറിയായി ബിനു തുടരും. കല്ലൂപ്പാറ, ആനിക്കാട്, കുന്നന്താനം, മല്ലപ്പള്ളി പഞ്ചായത്തുകളിലെ എട്ട് ലോക്കൽ കമ്മിറ്റികളാണ് ഇനി മല്ലപ്പള്ളി ഏരിയാ കമ്മിറ്റിയുടെ ഭാഗമായി ഉണ്ടാകുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അർജന്റീനയെ ട്രോളി പോലീസ്; പ്രതിഷേധം കനത്തതോടെ പോസ്റ്റ് പിൻവലിച്ചു

0
കൊച്ചി: കേരള ജനതയ്‌ക്കൊപ്പം തങ്ങളുണ്ടെന്ന കേരള പോലീസിന്‍റെ സോഷ്യൽമീഡിയ പോസ്റ്റ് ചര്‍ച്ചയ്ക്കും...

ഇറാനെതിരെ 1,000 മിസൈലുകൾ സജ്ജമെന്ന് അമേരിക്ക; ട്രംപിന്റെ മുന്നറിയിപ്പ്

0
വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വഷളാകുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

എം.എൽ.എയെ ചാക്കിടാൻ 20–30 കോടി വാഗ്ദാനം; ബിജെപിക്കെതിരെ ഒമർ അബ്ദുള്ള

0
ശ്രീനഗർ :ജമ്മു കശ്മീർ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി വീണ്ടും ‘ഓപ്പറേഷൻ ലോട്ടസ്’...

പ്രിയദർശിനിയുടെ വരവിൽ വരുമാനം കുറഞ്ഞു; ചീനിക്കാസ് സർവീസ് നിർത്തി

0
തൃശ്ശൂര്‍: കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി ആരംഭിച്ചതിന്...