Saturday, July 5, 2025 7:14 am

നിര്‍ണ്ണായക എല്‍ഡിഎഫ് യോഗം ഇന്ന് , സിപിഎം പിരിമുറുക്കത്തില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെതിരേ പ്രതിപക്ഷ പ്രതിഷേധം കനക്കുന്നതിനിടയില്‍ നിര്‍ണായക സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു പിന്നാലെ ദേശീയ അന്വേഷണ ഏജന്‍സിയുടെയും ചോദ്യംചെയ്യലിന് വിധേയനായ മന്ത്രി കെ.ടി. ജലീലിന്റെ രാജിയാവശ്യപ്പെട്ട് യു.ഡി.എഫും ബി.ജെ.പിയും തെരുവില്‍ പ്രതിഷേധം കനപ്പിക്കവേ അങ്ങേയറ്റത്തെ പിരിമുറുക്കത്തിലാണ് സി.പി.എം. സംസ്ഥാന നേതൃത്വം.

ഇന്നു രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇതുള്‍പ്പെടെയുള്ള രാഷ്ട്രീയ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യും. പരാതികളുണ്ടാകുമ്പോള്‍ അന്വേഷണ ഏജന്‍സികള്‍ അതില്‍ വ്യക്തത വരുത്തുന്നതിനായി ചോദ്യം ചെയ്യുക സ്വാഭാവികമായ നടപടിക്രമമാണെന്നാണ് സി.പി.എം. വിലയിരുത്തല്‍. മന്ത്രിക്കെതിരേ നിലവില്‍ ഏതെങ്കിലും തരത്തിലുള്ള കേസ് ഉണ്ടായിട്ടില്ലെന്നിരിക്കെ യു.ഡി.എഫും ബി.ജെ.പിയും തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ടുള്ള രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിക്കുന്നതെന്നും സി.പി.എം കേന്ദ്രങ്ങള്‍ പറയുന്നു.

ഇതിനെ മറികടക്കുന്നതിനുള്ള രാഷ്ട്രീയതന്ത്രങ്ങളാകും യോഗം ഇന്നു ചര്‍ച്ച ചെയ്യുക. വിഷയത്തില്‍ മുന്നണിക്കകത്ത് മറ്റ് അസ്വാരസ്യങ്ങളൊന്നും പ്രത്യക്ഷത്തില്‍ ഉടലെടുത്തിട്ടില്ല. എന്നാല്‍ ഇത് സി.പി.എമ്മിന്റെ ആഭ്യന്തര കാര്യമെന്ന നിലയ്ക്ക് അകലം പാലിച്ചുനില്‍ക്കുകയാണ് ഘടകകക്ഷികള്‍. ഇന്നലെയാണ് സി.പി.ഐ പരസ്യമായ അഭിപ്രായപ്രകടനത്തിനു തയാറായത്. ജലീലിന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം.

അത് സി.പി.എമ്മിന് വലിയ ആശ്വാസം നല്‍കുന്നുണ്ട്. സെക്രട്ടേറിയറ്റ് യോഗത്തിനു പിന്നാലെ വൈകിട്ട് നാലിന് ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷത്തിന്റെ കടന്നാക്രമണത്തെ പ്രതിരോധിക്കാന്‍ മുന്നണിയെന്ന നിലയില്‍ കൂട്ടായ നീക്കത്തിന് സി.പി.എം. ശ്രമിച്ചേക്കും. ജലീലിനെതിരേ പ്രത്യക്ഷത്തില്‍ ആരോപണങ്ങളില്ലെങ്കിലും പരാതിക്കുമേലുള്ള ചോദ്യംചെയ്യലിന് അദ്ദേഹം കൈക്കൊണ്ട രീതികള്‍ വിനയായി മാറിയെന്ന അഭിപ്രായം മുന്നണിയില്‍ പലര്‍ക്കുമുണ്ട്.

രഹസ്യാത്മകത വരുത്താന്‍ ശ്രമിക്കുക വഴി എന്തോ ഒളിച്ചുവെയ്ക്കാനുണ്ടെന്ന പ്രതീതി ഉണര്‍ത്തുന്നതായി ജലീലിന്റെ നീക്കങ്ങള്‍ എന്നാണാക്ഷേപം. അതൊഴിവാക്കാമായിരുന്നുവെന്ന ചര്‍ച്ച സജീവമാണ്. കേരള കോണ്‍ഗ്രസ് ജോസ് കെ. മാണിയെ ഇടതുമുന്നണിയുമായി സഹകരിപ്പിക്കുന്നതില്‍ പ്രാഥമികചര്‍ച്ചയും ഇന്നത്തെ മുന്നണിയോഗത്തിലുണ്ടായേക്കും. ഘടകകക്ഷികളോട് അഭിപ്രായം അറിയിക്കാന്‍ നിര്‍ദേശിക്കാനായിരിക്കും സാധ്യത. 23, 24 തീയതികളില്‍ നടക്കുന്ന സി.പി.ഐ. എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് വിഷം ഉള്ളില്‍ചെന്ന് യുവതി മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്

0
തൊടുപുഴ: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് വിഷം ഉള്ളില്‍ചെന്ന് യുവതി മരിച്ച സംഭവം...

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ സംസ്ഥാന വ്യാപകമായി ഇന്നും പ്രതിഷേധം തുടരും

0
തിരുവനന്തപുരം : ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ സംസ്ഥാന വ്യാപകമായി ഇന്നും പ്രതിഷേധം...

പ്രവാസി വനിതയുടെ കോടികള്‍ വിലമതിക്കുന്ന ഭൂമി വ്യാജ ഇഷ്ടദാന കരാറുണ്ടാക്കി ഭൂ മാഫിയ തട്ടിയെടുത്ത്...

0
തിരുവനന്തപുരം : തലസ്ഥാനത്ത് ജവഹർ നഗറിലെ പ്രവാസി വനിതയുടെ കോടികള്‍ വിലമതിക്കുന്ന...

നടി രന്യ റാവുവിന്റെ 34 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

0
ബംഗളൂരു: സ്വർണ്ണം കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസിൽ കന്നട നടി രന്യ റാവുവിന്റെ...