നിര്‍ണ്ണായക എല്‍ഡിഎഫ് യോഗം ഇന്ന് , സിപിഎം പിരിമുറുക്കത്തില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെതിരേ പ്രതിപക്ഷ പ്രതിഷേധം കനക്കുന്നതിനിടയില്‍ നിര്‍ണായക സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു പിന്നാലെ ദേശീയ അന്വേഷണ ഏജന്‍സിയുടെയും ചോദ്യംചെയ്യലിന് വിധേയനായ മന്ത്രി കെ.ടി. ജലീലിന്റെ രാജിയാവശ്യപ്പെട്ട് യു.ഡി.എഫും ബി.ജെ.പിയും തെരുവില്‍ പ്രതിഷേധം കനപ്പിക്കവേ അങ്ങേയറ്റത്തെ പിരിമുറുക്കത്തിലാണ് സി.പി.എം. സംസ്ഥാന നേതൃത്വം.

ഇന്നു രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇതുള്‍പ്പെടെയുള്ള രാഷ്ട്രീയ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യും. പരാതികളുണ്ടാകുമ്പോള്‍ അന്വേഷണ ഏജന്‍സികള്‍ അതില്‍ വ്യക്തത വരുത്തുന്നതിനായി ചോദ്യം ചെയ്യുക സ്വാഭാവികമായ നടപടിക്രമമാണെന്നാണ് സി.പി.എം. വിലയിരുത്തല്‍. മന്ത്രിക്കെതിരേ നിലവില്‍ ഏതെങ്കിലും തരത്തിലുള്ള കേസ് ഉണ്ടായിട്ടില്ലെന്നിരിക്കെ യു.ഡി.എഫും ബി.ജെ.പിയും തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ടുള്ള രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിക്കുന്നതെന്നും സി.പി.എം കേന്ദ്രങ്ങള്‍ പറയുന്നു.

ഇതിനെ മറികടക്കുന്നതിനുള്ള രാഷ്ട്രീയതന്ത്രങ്ങളാകും യോഗം ഇന്നു ചര്‍ച്ച ചെയ്യുക. വിഷയത്തില്‍ മുന്നണിക്കകത്ത് മറ്റ് അസ്വാരസ്യങ്ങളൊന്നും പ്രത്യക്ഷത്തില്‍ ഉടലെടുത്തിട്ടില്ല. എന്നാല്‍ ഇത് സി.പി.എമ്മിന്റെ ആഭ്യന്തര കാര്യമെന്ന നിലയ്ക്ക് അകലം പാലിച്ചുനില്‍ക്കുകയാണ് ഘടകകക്ഷികള്‍. ഇന്നലെയാണ് സി.പി.ഐ പരസ്യമായ അഭിപ്രായപ്രകടനത്തിനു തയാറായത്. ജലീലിന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം.

അത് സി.പി.എമ്മിന് വലിയ ആശ്വാസം നല്‍കുന്നുണ്ട്. സെക്രട്ടേറിയറ്റ് യോഗത്തിനു പിന്നാലെ വൈകിട്ട് നാലിന് ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷത്തിന്റെ കടന്നാക്രമണത്തെ പ്രതിരോധിക്കാന്‍ മുന്നണിയെന്ന നിലയില്‍ കൂട്ടായ നീക്കത്തിന് സി.പി.എം. ശ്രമിച്ചേക്കും. ജലീലിനെതിരേ പ്രത്യക്ഷത്തില്‍ ആരോപണങ്ങളില്ലെങ്കിലും പരാതിക്കുമേലുള്ള ചോദ്യംചെയ്യലിന് അദ്ദേഹം കൈക്കൊണ്ട രീതികള്‍ വിനയായി മാറിയെന്ന അഭിപ്രായം മുന്നണിയില്‍ പലര്‍ക്കുമുണ്ട്.

രഹസ്യാത്മകത വരുത്താന്‍ ശ്രമിക്കുക വഴി എന്തോ ഒളിച്ചുവെയ്ക്കാനുണ്ടെന്ന പ്രതീതി ഉണര്‍ത്തുന്നതായി ജലീലിന്റെ നീക്കങ്ങള്‍ എന്നാണാക്ഷേപം. അതൊഴിവാക്കാമായിരുന്നുവെന്ന ചര്‍ച്ച സജീവമാണ്. കേരള കോണ്‍ഗ്രസ് ജോസ് കെ. മാണിയെ ഇടതുമുന്നണിയുമായി സഹകരിപ്പിക്കുന്നതില്‍ പ്രാഥമികചര്‍ച്ചയും ഇന്നത്തെ മുന്നണിയോഗത്തിലുണ്ടായേക്കും. ഘടകകക്ഷികളോട് അഭിപ്രായം അറിയിക്കാന്‍ നിര്‍ദേശിക്കാനായിരിക്കും സാധ്യത. 23, 24 തീയതികളില്‍ നടക്കുന്ന സി.പി.ഐ. എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയിൽ വയ്ക്കും

0
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയിൽ വയ്ക്കും....

കാഫിർ സ്ക്രീൻഷോട്ടിലെ എസ്ഐടി അന്വേഷണത്തിൽ പ്രതികരിച്ച് കെ കെ ശൈലജ

0
തിരുവനന്തപുരം: കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ എസ്ഐടിയെ നിയമിച്ചതിൽ പ്രതികരിച്ച് കെ...

നവീൻ ബാബു ജീവനൊടുക്കിയത് കുറ്റബോധത്താൽ ; ദിവ്യയെ അനുകൂലിച്ചും നവീൻ ബാബുവിനെ വിമർശിച്ചും സിപിഎം...

0
പത്തനംതിട്ട: നവീൻ ബാബു മരിച്ച കേസ് സിബിഐക്ക് വിട്ടിതിന് പിന്നാലെ, പി.പി. ദിവ്യയെ...

വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ വളകള്‍ കവര്‍ന്നു ; പ്രതി അറസ്റ്റില്‍

0
തൃശൂര്‍: പള്ളിയിലേക്ക് പോവുകയായിരുന്ന വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ...