Wednesday, July 2, 2025 8:22 pm

ക്ഷേമ പദ്ധതികള്‍ക്ക് പിന്നില്‍ പിണറായി ആണെന്ന് ഏവരേയും ബോധ്യപ്പെടുത്തണം ; ബൂത്ത്‌ കമ്മിറ്റികള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി സിപിഎം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഭരണ തുടര്‍ച്ച ലക്ഷ്യം വെച്ച്‌ സിപിഎം. മുഴുവന്‍ സമയ പ്രചാരണത്തിനിറങ്ങാന്‍ പാര്‍ട്ടിയുടെ ബൂത്ത് സെക്രട്ടറിമാര്‍ക്കു സിപിഎം. നിര്‍ദ്ദേശം. ജോലിയുള്ളവര്‍ അവധിയെടുത്ത് രംഗത്തിറങ്ങാനാണ് സംസ്ഥാന സെക്രട്ടറിയറ്റിന്റെ സര്‍ക്കുലര്‍. ഇക്കാലയളവില്‍ അലവന്‍സ് അനുവദിക്കും. അതിനുള്ള പണം അതത് ബൂത്ത് കമ്മിറ്റി കണ്ടെത്തണം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ച ഉറച്ച വോട്ടുകള്‍ക്കു പുറമേ കൂടുതല്‍ വോട്ടുകള്‍ കിട്ടുന്നതിന് 35 വീടുകള്‍ വീതം തെരഞ്ഞെടുത്ത് ഓരോ ബൂത്തുകമ്മിറ്റിയും വോട്ടര്‍മാരെ മുഖാമുഖം കാണണം. വിവിധ മേഖലകളിലുള്ളവരെ സമീപിച്ച്‌ ശേഖരിക്കുന്ന വിവരങ്ങള്‍ മണ്ഡലം കമ്മിറ്റികള്‍ക്കു കൈമാറണം. അങ്ങനെ വോട്ടുറപ്പിക്കാനാണ് തീരുമാനം. വ്യക്തമായ പദ്ധതികള്‍ ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ ഭരണ നേട്ടമാകണം ചര്‍ച്ച ചെയ്യേണ്ടത്. വികസനത്തിലെ മുന്നേറ്റവും വിഷയമാക്കണം.

ഒരു പാര്‍ട്ടിയംഗം 10 വീടുകളുടെ ചുമതലയാണ് വഹിക്കേണ്ടത്. വീടുകളില്‍ ലഘുലേഖകള്‍ എത്തിക്കുകയും സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ വിവരിക്കുകയും ചെയ്യണം. ക്ഷേമപദ്ധതികളുടെ ഗുണം ലഭിക്കാത്തവരുണ്ടെങ്കില്‍ കണ്ടെത്തി പരാതികള്‍ കുറിച്ചെടുത്ത് അതത് ബൂത്ത് കണ്‍വീനറെ ഏല്‍പ്പിക്കണം. ഓരോ ബൂത്തിലും ഇതിനായി നാലു സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. ക്ഷേമ പദ്ധതികള്‍ക്ക് പിന്നില്‍ പിണറായി ആണെന്ന് ഏവരേയും ബോധ്യപ്പെടുത്തണം. ഓരോ വോട്ടും നിര്‍ണ്ണായകമാണെന്നാണ് സിപിഎം നിലപാട്. എന്നാല്‍ സാമൂഹിക പെന്‍ഷനും മറ്റും കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് മറ്റൊരു നിര്‍ദ്ദേശം.

മേഖലതിരിച്ച്‌ പാര്‍ട്ടിയുടെ വര്‍ഗബഹുജന സംഘടനകള്‍, പ്രൊഫഷണലുകള്‍, ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരുടെ യോഗങ്ങള്‍ പ്രത്യേകം വിളിക്കണം. ഒരു ബൂത്തില്‍ ശരാശരി ആയിരം വോട്ടുണ്ടെന്നാണു കണക്ക്. ഒരു ബൂത്തില്‍ നാല്‍പ്പത് പാര്‍ട്ടി അംഗങ്ങളെങ്കിലും ഉണ്ടാകും. കൂടാതെ തൊഴിലുടമകളുമായി ബന്ധപ്പെട്ട് അംഗങ്ങളുടെ സാന്നിധ്യം തെരഞ്ഞെടുപ്പ് രംഗത്ത് ഉറപ്പാക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്. പ്രചാരണത്തിന് ഇറങ്ങാത്തവരെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടനെ ഒഴിവാക്കാനും തീരുമാനമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കാതെ മാറിനിന്നവര്‍ക്ക് നേരത്തേ ഇതുസംബന്ധിച്ച്‌ മുന്നറിയിപ്പ് നല്‍കിയിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെഎസ്ഇബിയുടെ പുതിയ സൗരോര്‍ജ്ജ നയത്തില്‍ പ്രതിഷേധിച്ച് നാളെ സോളാര്‍ ബന്ദ്

0
തിരുവനന്തപുരം: കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ പുറത്തിറക്കിയ പുതിയ കരട്...

കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് സസ്പെൻഷൻ നൽകിയ നടപടി ; ഗവർണ്ണറുടെ ആർ.എസ്.എസ് താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൻ്റെ...

0
തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തിൽ കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് സസ്പെൻഷൻ നൽകിയ...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് സര്‍ട്ടിഫിക്കറ്റോടെ ഒരു...

പ്രതീഷ് വിശ്വനാഥനെ ബിജെപി സംസ്ഥാന ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്തിയതിൽ എതിർപ്പുമായി എ.പി അബ്ദുള്ളകുട്ടി

0
തിരുവനന്തപുരം: തീവ്ര ഹൈന്ദവ നേതാവ് പ്രതീഷ് വിശ്വനാഥനെ ബിജെപി സംസ്ഥാന ഭാരവാഹി...