Friday, July 4, 2025 10:58 pm

സരിതക്കുള്ള വിശ്വാസ്യത എന്തുകൊണ്ട് സ്വപ്നക്കില്ല? ; ഗൗരവമായ അന്വേഷണം നടന്നേ മതിയാകൂ – വി.ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സി.പി.എം നേതാക്കളായ കടകംപള്ളി സുരേന്ദ്രന്‍, പി ശ്രീരാമകൃഷ്ണന്‍, തോമസ് ഐസക്ക് എന്നിവര്‍ ലൈംഗികോദ്ദേശത്തോടെ സമീപിച്ചുവെന്ന സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക്  മറുപടി പറയേണ്ട ബാധ്യത സി.പി.എമ്മിന് ഇല്ലെന്ന് പാര്‍ട്ടി. തുടര്‍ച്ചയായി സ്വപ്ന ഓരോന്ന് പറയുന്നുണ്ടെന്നും അതിനൊക്കെ മറുപടി പറയേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

‘രണ്ടാമത്തെയോ മൂന്നാമത്തെയോ പുസ്തകം വരട്ടെ. മറുപടി പറയേണ്ട ബാധ്യത സി.പി.എമ്മിനില്ല. സ്വപ്ന പറയുന്നതിന് പിന്നില്‍ രാഷ്ട്രീയം, പ്രതിപക്ഷവുമുണ്ട്. പ്രശ്നങ്ങളെ വഴി മാറ്റാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നു. സദാചാരത്തിന്റെയും ധാര്‍മികതയുടെയും കാര്യത്തില്‍ പാര്‍ട്ടിക്ക് വിട്ടുവീഴ്ചയില്ല. സ്വപ്നയുടേത് തുടര്‍ച്ചയായ വ്യാജ പ്രചാരവേലയാണ്.

കേസ് കൊടുക്കുന്ന കാര്യം വേണമെങ്കില്‍ പരിശോധിക്കാം. സിപിഎം ഒളിച്ചോടില്ല. സ്വപ്ന പറയുന്ന ധാര്‍മികത അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കണ്ട. നേതാക്കളെ അന്നും ഇന്നും സംശയമില്ല. അവരോട് ചോദിക്കേണ്ട കാര്യമില്ല. സ്വപ്നയുടെ വിശ്വാസ്യത പരിശോധിക്കണം. കുറ്റാരോപിത രക്ഷപെടാന്‍ പല വഴിയും പ്രയോഗിക്കും. എല്‍ദോസിന്റെ കേസുമായി സ്വപ്നയുടേതിനെ ബന്ധപ്പെടുത്തണ്ട. അത് ബലാത്സംഗ കേസാണ്’, അദ്ദേഹം പറഞ്ഞു.

സിപിഎം നേതാക്കളായ കടകംപള്ളി സുരേന്ദ്രന്‍, പി ശ്രീരാമകൃഷ്ണന്‍, തോമസ് ഐസക്ക് എന്നിവര്‍ ലൈംഗികോദ്ദേശത്തോടെ സമീപിച്ചുവെന്ന സ്വപ്ന സുരേഷിന്റെ  ആരോപണം പുറത്ത് വന്ന് രണ്ട് ദിവസമായിട്ടും സിപിഎം മൗനം പാലിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്തെത്തിയിരുന്നു. സി.പി.എമ്മിന്റെ മൗനത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും കേസ് അന്വേഷിക്കണമെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആവശ്യം. ഗുരുതരമായ ആരോപണമാണ് സ്വപ്ന ഉന്നയിച്ചത്. സരിതക്കുള്ള വിശ്വാസ്യത എന്തുകൊണ്ട് സ്വപ്നക്കില്ല? മുഖ്യമന്ത്രിക്കെതിരെ അഴിമിതി ആരോപണവുമുണ്ട്. ഗൗരവതരമായ അന്വേഷണം നടന്നേ മതിയാകൂ എന്നും സതീശന്‍ പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തിരുവിതാംകൂര്‍ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഡിജെയ്ക്ക് വിലക്ക്

0
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഡിജെയ്ക്ക് വിലക്ക്. ഗാനമേളയില്‍...

ജൂലൈ 5ന് പുലർച്ചെ ആ മഹാദുരന്തം സംഭവിക്കുമോ ? എല്ലാ കണ്ണുകളും ജപ്പാനിലേക്ക്

0
ടോക്യോ: ജൂലൈ അഞ്ചിന് ജപ്പാനിൽ ശക്തമായ സൂനാമിയും ഭൂചലനങ്ങളുമുണ്ടാകുമെന്ന റയോ തത്സുകിയുടെ...

മുണ്ടക്കൈ, ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി ചിലവിട്ട തുക പുറത്ത് വിട്ട് സര്‍ക്കാര്‍

0
വയനാട് : മുണ്ടക്കൈ, ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി ചിലവിട്ട തുക പുറത്ത്...

പത്തനംതിട്ടയിലെ സി.പി.എംക്കാർക്ക് വേണ്ടാത്ത വീണാ ജോർജ്ജിനെ കേരളത്തിനും വേണ്ട ; അഡ്വ. പഴകുളം മധു

0
പത്തനംതിട്ട : സി.പി.എം ലോക്കൽ ഏരിയാ കമ്മിറ്റികൾക്കു പോലും വേണ്ടാത്ത കഴിവുകേടിന്റെ...