ഓമല്ലൂർ –മുളക്കുഴ റോഡിലെ കലുങ്ക്‌ പുനർനിർമാണം പുരോഗമിക്കുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൈപ്പട്ടൂർ റോഡിൽ ഓമല്ലൂർ കുരിശുംമൂട്‌ കവലയിലും ചന്തയ്‌ക്കും സമീപ പ്രദേശങ്ങളിലും ഉണ്ടാകുന്ന മഴക്കാലത്തെ വെള്ളക്കെട്ടിന്‌ ശാശ്വത പരിഹാരമാകുന്നു. മഴക്കാലത്തുയരുന്ന വെള്ളം ഒഴുകിപ്പോകാൻ സ്ഥലമില്ലാതെ ചുരുങ്ങിയ ഓമല്ലൂർ – മഞ്ഞിനിക്കര–- മുളക്കുഴ –- കോട്ട റോഡിലെ കലുങ്ക്‌ പുനർനിർമാണം ഉടൻ പൂർത്തിയാകും. ഓമല്ലൂർ –- മഞ്ഞിനിക്കര റോഡിൽ കുരിശുംമൂടിന്‌ സമീപമാണ്‌ പടിഞ്ഞാറെമുണ്ടകൻ ഏല വലിയതോടിന്‌ കുറുകെയുള്ള നിലവിലെ കലുങ്ക്‌ പൊളിച്ചുനീക്കി പുതിയ കലുങ്ക്‌ നിർമിക്കുന്നത്‌. ഇതിന്റെ നിർമാണം 70 ശതമാനത്തോളം പൂർത്തിയായി.

2018ലെ പ്രളയത്തിൽ ഓമല്ലൂരിൽ വലിയ വെള്ളക്കെട്ടുണ്ടായിരുന്നു. നിലവിലെ കലുങ്കിലൂടെ വെള്ളമൊഴുക്ക്‌ തടസപ്പെട്ട്‌ സമീപത്തെ പാടത്തേക്കും റോഡിലേക്കും വെള്ളം തിരിച്ചൊഴുകുന്ന സ്ഥിതിയുണ്ടായി. ഏപ്രിൽ അവസാനത്തോടെ വാഹനങ്ങൾ കടത്തിവിടും. നിലവിൽ വാഹനങ്ങൾ വഴി തിരിച്ചുവിട്ടാണ്‌ കലുങ്ക്‌ നിർമാണം നടക്കുന്നത്‌. റാന്നി സ്വദേശി റിഞ്ചു പി ജെയിംസാണ്‌ കരാറുകാരൻ. സ്ലാബിന്റെ കോൺക്രീറ്റിനായി തട്ട്‌ അടിക്കുന്ന ജോലികളാണ്‌ പുരോഗമിക്കുന്നത്‌. മഴക്കാലത്തിന്‌ മുന്നേ കലുങ്ക്‌ നിർമാണം പൂർത്തിയാക്കി വെള്ളക്കെട്ട്‌ ഒഴിവാക്കുകയാണ്‌ ലക്ഷ്യം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...