കൊച്ചി: വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമർശത്തിന്റ പശ്ചാത്തലത്തിൽ നവോത്ഥാന സമിതിയുമായി ഇനി സഹകരിക്കില്ലെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ. വെള്ളാപ്പള്ളി സാമുദായിക സൗഹാർദ്ദം തകർക്കുകയാണെന്നും സംഘടന ആരോപിച്ചു. വെള്ളാപ്പള്ളിയുടെ ന്യൂനപക്ഷ വിരുദ്ധവും സാമുദായിക സൗഹാർദം തകർക്കുന്നതുമായ പ്രസ്താവനയ്ക്കെതിരെ നേരത്തെ മുജാഹിദ് നേതാവായ ഹുസ്സൈൻ മടവൂർ കേരള നവോത്ഥാന സമിതി വൈസ് ചെയർമാൻ സ്ഥാനം രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ നിലപാട്. വെള്ളാപ്പള്ളിയുടെ പ്രസ്താവനയ്ക്കെതിരെ സംസ്ഥാന സർക്കാർ മൗനം പാലിക്കുകയാണ്. അതിനാൽ നവോത്ഥാന സമിതിയുമായി സഹകരിക്കില്ലെന്നാണ് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ തീരുമാനം. ഇന്നലെ പത്തനംതിട്ടയിൽ ചേർന്ന ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ മുസ്‌ലിം ജമാഅത്ത് ഫെഡറേഷൻ യോഗത്തിലാണ് സുപ്രധാന തീരുമാനം. വസ്തുതാവിരുദ്ധവും ജനങ്ങൾക്കിടയിൽ ഭിന്നത പടർത്തുന്നതുമായ പ്രസ്താവനകൾ വെള്ളാപ്പള്ളി നടേശൻ നിരന്തരം നടത്തുമ്പോഴും സർക്കാർ മൗനം പാലിക്കുകയാണ് എന്ന് സംഘടന കുറ്റപ്പെടുത്തി.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.