കൊച്ചി : ഡാര്‍ക്ക് നെറ്റ് ലഹരിയിടപാട് കേസിൽ പ്രതികൾക്കായുളള നാർകോട്ടിക്സ് കൺട്രോൾ ബ്യുറോയുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മുഖ്യപ്രതി എഡിസൺ, സുഹൃത്ത് അരുൺ തോമസ്, കെ വി ഡിയോൾ എന്നിവർക്കായുള്ള കസ്റ്റേഡി അപേക്ഷയാണ് കോടതി ഇന്ന് പരിഗണിക്കുക. പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്‌താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ എന്നതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡി അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
വിപുലമായ നെറ്റ്‌വർക്ക് ആണ് ഇവരുടേത് എന്നാണ് എൻസിബി കരുതുന്നത്. മുഖ്യപ്രതി എഡിസൺ ബാബു, അരുൺ തോമസ്, ഡിയോൾ എന്നിവർ സഹപാഠികളാണ്. മൂവാറ്റുപുഴയിലെ ഒരു സ്വകാര്യ കോളേജിലാണ് മൂവരും പഠിച്ചത്. ഡിയോൾ ആണ് എഡിസണെ ലഹരിയിടപാടുകളിലേക്ക് കൊണ്ടുവന്നത് എന്നാണ് സൂചന. ഡിയോളിന് ഓസ്‌ട്രേലിയയിൽ അടക്കം ലഹരിയിടപാട് ഉണ്ടായിരുന്നു. ഇതിലൂടെ അയാൾ കോടികൾ സമ്പാദിച്ചിരുന്നു. എഡിസണെയും ലഹരിയിടപാട് ലോകത്തെക്കെത്തിച്ചത് ഡിയോൾ ആണെന്നാണ് എൻസിബിയുടെ നിഗമനം.