ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാളിനെ ആക്രമിച്ച കേസിൽ പ്രതിക്ക് ജാമ്യം

For full experience, Download our mobile application:
Get it on Google Play

ഡൽഹി: വനിതാ കമ്മീഷൻ (ഡിസിഡബ്ല്യു) മേധാവി സ്വാതി മലിവാളിനെ ഉപദ്രവിക്കുകയും കാറിൽ വലിച്ചിഴക്കുകയും ചെയ്‌ത കേസിലെ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. നിലവിലെ സാഹചര്യത്തിൽ പ്രതിയെ നേരത്തെ വിചാരണയ്ക്ക് വിധേയമാക്കുന്നത് അന്യായമാണെന്ന് കോടതി പറഞ്ഞു. വ്യാഴാഴ്‌ച പുലർച്ചെ മൂന്ന് മണിക്ക് എയിംസിന് പുറത്ത് മദ്യപിച്ചെത്തിയയാൾ തന്നെ പീഡിപ്പിക്കുകയും 10-15 മീറ്ററോളം കാറിൽ വലിച്ചിഴയ്ക്കുകയും ചെയ്‌തതായി ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ ആരോപിച്ചിരുന്നു.

സംഭവത്തിൽ ഹരീഷ് ചന്ദ്രയെന്ന ആളെ ഡൽഹി പോലീസ് അറസ്‌റ്റ് ചെയ്യുകയും ഇതിന് പിന്നാലെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്‌തിരുന്നു. എല്ലാ കുറ്റങ്ങളും ഏഴ് വർഷത്തിൽ താഴെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണെന്നും, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 354 (സ്ത്രീത്വത്തെ അപമാനിക്കൽ ഉദ്ദേശിച്ചുള്ള ആക്രമണം അല്ലെങ്കിൽ ക്രിമിനൽ ബലപ്രയോഗം) ഒഴികെയുള്ള എല്ലാ കുറ്റങ്ങൾക്കും ജാമ്യം ലഭിക്കാവുന്നതാണെന്നും കോടതി പറഞ്ഞു.

“കുറ്റാരോപിതനെ ജയിലിടുന്നത് കൊണ്ട് പ്രയോജനമൊന്നും ലഭിക്കില്ലെന്നാണ് എന്റെ അഭിപ്രായം. അതനുസരിച്ച്, പ്രതിയായ ഹരീഷ് ചന്ദ്രയെ 50,000 രൂപയുടെ ബോണ്ടിന് തുല്യമായ തുകയുടെ ഒരു ആൾ ജാമ്യത്തോടുകൂടി പുറത്തുവിടുകയാണ്” മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് സംഘമിത്ര പറഞ്ഞു. ജാമ്യത്തിന്റെ മറ്റ് ഉപാധികളും കോടതി അറിയിച്ചു. സമാനമായ കുറ്റകൃത്യത്തിൽ ഏർപ്പെടരുതെന്നും ആവശ്യമുള്ളപ്പോൾ അന്വേഷണത്തിൽ സഹകരിക്കണമെന്നും പ്രതിയോട് നിർദേശിച്ചു. പ്രതി തെളിവുകൾ നശിപ്പിക്കരുതെന്നും, വിലാസവും ഫോൺ നമ്പറും നൽകണമെന്നും നിർദേശിച്ച കോടതി പരാതിക്കാരിയെയോ അവരുടെ കുടുംബാംഗങ്ങളെയും മറ്റ് സാക്ഷികളെയും നേരിട്ടോ അല്ലാതെയോ ബന്ധപ്പെടുകയോ കാണുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുതെന്നും അറിയിച്ചിട്ടുണ്ട്.

“ആരോപണം ഗൗരവ സ്വഭാവമുള്ളതാണെന്ന കാര്യത്തിൽ സംശയമില്ല, ജാമ്യാപേക്ഷ തീരുമാനിക്കുന്ന ഈ ഘട്ടത്തിൽ പ്രസക്തമായ പരിഗണനയാണ് ഇതെന്നതും ശരിയാണ്. എന്നിരുന്നാലും ഇത് മാത്രമല്ല പരിഗണിക്കേണ്ട ഒരേയൊരു ഘടകം. കുറ്റം തെളിയിക്കപ്പെടുന്നതുവരെ പ്രതി നിരപരാധിയാണ്, ഈ ഘട്ടത്തിൽ ജാമ്യാപേക്ഷ തീർപ്പാക്കുമ്പോൾ, പ്രതിയെ നേരത്തെയുള്ള വിചാരണയ്ക്ക് വിധേയനാക്കുന്നത് അനുവദനീയമല്ല എന്നതാണ് ക്രിമിനൽ നിയമത്തിന്റെ അടിസ്ഥാന തത്വം” കോടതി അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാട്ടാക്കടയിലെ ക്ഷേത്രത്തിൽ മോഷണം ; തെളിവായി സിസിടിവി ദൃശ്യങ്ങൾ ; പ്രതി പിടിയിൽ

0
തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ യുവാവ് പിടിയിൽ. വിളവൂർക്കൽ സ്വദേശി ദീപു...

കനത്ത മഴ : ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർ‌ട്ട് ; 8 ജില്ലകളിലെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്....

വയോധികയുടെ കഴുത്തിൽ നിന്ന് അഞ്ചരപ്പവന്‍റെ സ്വർണമാല പൊട്ടിച്ചെടുത്തു ; പ്രതി പിടിയിൽ

0
ഇടുക്കി: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ കഴുത്തിൽ നിന്ന് അഞ്ചരപ്പവൻ തൂക്കമുള്ള സ്വർണമാല...

മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്‍റെ മരണം ; ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

0
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം...