ദില്ലി : കേന്ദ്ര സർക്കാരിനെതിരായ പാര്‍ലമെന്റിലെ അവിശ്വാസ പ്രമേയത്തിൽ ചർച്ച അടുത്തയാഴ്ച. എട്ട് മുതൽ പത്ത് വരെ പാർലമെന്‍റില്‍ ചർച്ച നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി പത്താം തിയ്യതി മറുപടി പറയും. വർഷകാല സമ്മേളനത്തിന്‍റെ ആദ്യ ദിനം മുതല്‍ മണിപ്പൂർ കലാപത്തില്‍ ചർച്ചയും പ്രധാനമന്ത്രിയുടെ മറുപടിയും ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ആവശ്യം അംഗീകരിക്കാഞ്ഞതോടെ പ്രതിപക്ഷം ലോക്സഭയില്‍ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കുകയായിരുന്നു.
‘ഇന്ത്യ സഖ്യ’ത്തിനായി കോണ്‍ഗ്രസ് ലോക്സഭ ഡെപ്യൂട്ടി ലീഡർ ഗൗരവ് ഗോഗോയ് നല്‍കിയ അവിശ്വാസ പ്രമേയത്തെ ടിഎംസിയും ബിആർഎസും ഇടത് പാര്‍ട്ടികളും പിന്തുണച്ചു. കേവല ഭൂരിപക്ഷമുള്ള മോദി സർക്കാരിന് അവിശ്വാസ പ്രമേയത്തില്‍ ആശങ്കയില്ല. എന്നാല്‍ ‘ഇന്ത്യ സഖ്യം’ രൂപീകരിച്ച ശേഷമുള്ള ആദ്യ അവിശ്വാസ പ്രമേയമായതിനാല്‍ പ്രതിപക്ഷ ഐക്യത്തിൻറെ ശക്തി വെളിപ്പെടുത്തുന്നതാകും പ്രമേയത്തിലെ വോട്ടെടുപ്പ്. മണിപ്പൂര്‍ വിഷയത്തിന്മേൽ സഭയില്‍ സംസാരിക്കാതിരിക്കുന്ന നരേന്ദ്ര മോദിയെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമ്പോള്‍ സഭയിലെത്തിക്കാമെന്നത് കണക്കുകൂട്ടിയാണ് പ്രമേയം കൊണ്ടുവരുന്നത്. 2018ൽ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോൾ 126 നെതിരെ 325 വോട്ടുകള്‍ക്ക് അത് പരാജയപ്പെട്ടത്.
ഇന്നും മണിപ്പൂര്‍ വിഷയത്തില്‍ വലിയ പ്രതിഷേധമാണ് പാർലമെന്‍റില്‍ ഉയര്‍ന്നത്. ലോക്സഭയും രാജ്യസഭയും ചേർന്നപ്പോള്‍ തന്നെ ചർച്ച ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം മുദ്രാവാക്യം വിളിച്ചു. പ്രധാനമന്ത്രി സഭയില്‍ സംസാരിക്കണമെന്നും വിഷയം സഭ നിര്‍ത്തിവെച്ച് ചർച്ച ചെയ്യണമെന്നും രാജ്യസഭയിൽ പ്രതിപക്ഷം വീണ്ടും ആവശ്യപ്പെട്ടു. ഹ്രസ്വ ചർച്ചക്ക് സമയം അനുവദിച്ചിട്ടും പ്രതിപക്ഷം ചർച്ചക്ക് തയ്യാറാില്ലെന്ന് രാജ്യസഭ അധ്യക്ഷൻ കുറ്റപ്പെടുത്തി. എന്നാല്‍ ഗൗരവതരമായ വിഷയമാണെന്നും ചട്ടം 267 അനുസരിച്ച് സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്നുമാണ് രാജ്യസഭയില്‍ പ്രതിപക്ഷ നിലപാട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033