Monday, July 7, 2025 10:30 am

വിവാഹിതരായി ജീവിക്കുന്ന രണ്ട് പേരുടെ ജീവിതത്തില്‍ മറ്റുള്ളവര്‍ക്ക് ഇടപെടേണ്ട ആവശ്യമില്ല : ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : വിവാഹിതരായി ജീവിക്കുന്ന രണ്ട് പേരുടെ ജീവിതത്തില്‍ മറ്റുള്ളവര്‍ക്ക് ഇടപെടേണ്ട ആവശ്യമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. പരസ്പര സമ്മതത്തോടെ വിവാഹിതരായി ജീവിക്കുന്നവര്‍ ആണെങ്കില്‍, അവരുടെ ജീവിതത്തില്‍ കൈകടത്താന്‍ ബന്ധുക്കള്‍ക്ക് പോലും അവകാശമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

രണ്ടുപേര്‍ അപ്രകാരം വിവാഹിതരായാല്‍, അവരുടെ ജാതിയോ മതമോ പരിഗണിക്കാതെ അവരെ സംരക്ഷിക്കേണ്ട ഭരണഘടനാപരമായ ഉത്തരവാദിത്വം രാജ്യത്തിനുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരാപത്തും വരാതെ രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കാനുള്ള ചുമതല ഭരണകൂടത്തിനും അതിന്റെ അനുബന്ധ സ്ഥാപനങ്ങള്‍ക്കുമുണ്ടെന്ന് ജസ്റ്റിസ് തുഷാര്‍ റാവു വ്യക്തമാക്കി. അവരുടെ സംരക്ഷണാര്‍ത്ഥമുള്ള ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ കോടതി മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്റെ പിതാവ് ഉത്തര്‍പ്രദേശ് ഭരണകൂടവുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണെന്നും അതിനാല്‍, പോലീസിനെയും മറ്റും വളരെ എളുപ്പത്തില്‍ സ്വാധീനിക്കാന്‍ സാധിക്കുമെന്നും പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു. പരാതി നല്‍കിയ രണ്ടുപേര്‍ക്കും സംരക്ഷണം നല്‍കണമെന്നും അവരുടെ ഏതൊരാവശ്യവും അടിയന്തരമായി പരിഗണിക്കണമെന്നും കോടതി ഡല്‍ഹി പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കറാച്ചിയിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 27 ആയി ; തകർന്നത് 30 വർഷം...

0
കറാച്ചി: പാകിസ്ഥാനിലെ തുറമുഖ നഗരമായ കറാച്ചിയിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം...

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ സാധ്യത ; മുന്നറിയിപ്പ്

0
ഉത്തരാഖണ്ഡ് : ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ സാധ്യത പരിഗണിച്ച് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ്...

കനത്ത മഴയിൽ ഹെലികോപ്ടർ ഇറക്കാനായില്ല ; ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ സന്ദർശനം തടസപ്പെട്ടു

0
തൃശ്ശൂർ : ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന്റെ ഗുരുവായൂർ യാത്ര തടസപ്പെട്ടു. കനത്ത...

പൊതുപണിമുടക്കിൽ പങ്കെടുക്കാന്‍ ജില്ലാ ഫോറസ്റ്റ് ഡിപ്പോ ലോഡിംഗ് & ജനറൽ വർക്കേഴ്സ് യൂണിയൻ...

0
പത്തനംതിട്ട : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ തൊഴിലാളി നയങ്ങളിൽക്കെതിരെ ജൂലൈ...