Tuesday, July 8, 2025 5:12 am

എറണാകുളം ജില്ലയില്‍ പനിബാധിതര്‍ വര്‍ധിക്കുന്നു ; ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം രണ്ടായിരത്തോട് അടുത്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളം ജില്ലയില്‍ പനിബാധിതര്‍ വര്‍ധിക്കുന്നു. ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം രണ്ടായിരത്തോട് അടുത്തു. കൊതുകുജന്യ, ജലജന്യ രോഗങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ വിവിധ വകുപ്പുകളുടെ ജില്ലതല ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ ജാഫര്‍ മാലിക് നിര്‍ദേശം നല്‍കി. ഡെങ്കിപ്പനി, എലിപ്പനി, ഹെപ്പറ്റൈറ്റിസ് ബി, ഡയറിയ (അതിസാരം) തുടങ്ങിയവ മൂലം ചികിത്സ തേടുന്നവര്‍ വര്‍ധിച്ചുവരുകയാണ്. കടുത്ത ക്ഷീണവും ശരീരവേദനയും അനുഭവപ്പെടുന്ന വൈറല്‍ പനിയും കൂടിയിട്ടുണ്ട്. മിക്കവരും വീടുകളില്‍തന്നെ സ്വയം ചികിത്സ ചെയ്യുന്നതിനാല്‍ ആരോഗ്യ വകുപ്പ് നല്‍കുന്നതിനേക്കാള്‍ അധികമായിരിക്കും പനി ബാധിതരുടെ എണ്ണം.

ആരോഗ്യ ജാഗ്രതയുടെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വെള്ളിയാഴ്ചയും സര്‍ക്കാര്‍ ഓഫിസുകള്‍ ഉള്‍പ്പെടെ ശനിയാഴ്ചയും വീടുകളില്‍ ഞായറാഴ്ചയും ഡ്രൈ ഡേ ആചരിച്ചു. ജില്ലയില്‍ ഇതുവരെ 10 പേര്‍ ഡെങ്കിപ്പനി ബാധിച്ച്‌ മരിച്ചു, 14 പേര്‍ എലിപ്പനി ബാധിച്ചും. 191 പേര്‍ക്ക് എലിപ്പനിയും 203 പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബിയും 50 പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് സിയും സ്ഥിരീകരിച്ചു. കൊച്ചി കോര്‍പറേഷന്‍ പരിധിയിലും തൃക്കാക്കര, കളമശ്ശേരി, ആലുവ മുനിസിപ്പാലിറ്റികളിലുമാണ് ഡെങ്കിപ്പനിയും എലിപ്പനിയും ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്തത്.

ജില്ലയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത ഡെങ്കിപ്പനി കേസുകളില്‍ 43 ശതമാനവും കോര്‍പ്പറേഷന്‍ പരിധിയിലാണ്. മണിപ്ലാന്റ്പോലുള്ള ഇന്‍ഡോര്‍ സസ്യങ്ങളുടെ പാത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഡെങ്കിപ്പനിക്ക് കാരണമായ കൊതുകുകളുടെ പ്രധാന വളര്‍ച്ച കേന്ദ്രമായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കര്‍ഷകര്‍ക്കിടയിലും ക്ഷീര കര്‍ഷകര്‍ക്കിടയിലും എലിപ്പനി പടരുന്നുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുടമകളുടെ സൂചനാ സമരം

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുടമകളുടെ സൂചനാ സമരം. സ്വകാര്യ...

പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും

0
ജില്ലയിലെ ആരോഗ്യ വകുപ്പിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്- പട്ടികവര്‍ഗം...

അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വായനാപക്ഷാചരണ താലൂക്ക് സമാപനം സംഘടിപ്പിച്ചു

0
പത്തനംതിട്ട : അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച വായനാപക്ഷാചരണ സമാപനവും...