Wednesday, July 2, 2025 8:06 am

മുന്‍പും സിപിഎം വ്യാജ രേഖകള്‍ നിര്‍മ്മിച്ചിട്ടുണ്ട് ; പാര്‍ട്ടിയെ വെട്ടിലാക്കി ദേശാഭിമാനിയുടെ അസോസിയേറ്റ് എഡിറ്ററുടെ വെളിപ്പെടുത്തല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തൃക്കാക്കര തെരെ ഞ്ഞെടുപ്പില്‍ അശ്ലീല വീഡിയോ വിവാദം കത്തിപ്പടരുന്നതിനിടയില്‍ സിപിഎം നിര്‍മ്മിച്ച വ്യാജ രേഖയെക്കുറിച്ചുള്ള വസ്തുതകള്‍ ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്‍ തുറന്നുപറയുന്നു.
തൃക്കാക്കരയിലെ ഇടതു സ്ഥാനാര്‍ത്ഥിക്കെതിരായി പ്രചരിക്കുന്ന വീഡിയോയുടെ സത്യം കണ്ടെത്താനുള്ള നിശ്ചയദാര്‍ഡ്യം സര്‍ക്കാരിന് ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. ഇത്തരത്തിലൊരു വീഡിയോ പ്രചരിപ്പിച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അതിന്റെ ഉറവിടം കണ്ടെത്താനാകും. എന്തുകൊണ്ട് അതിനുള്ള നീക്കം നടക്കുന്നില്ല എന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു വെന്നും അദ്ദേഹം ഫേസ് ബുക്കില്‍ വ്യക്തമാക്കുന്നുണ്ട്.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് തന്നെയും കുടുംബത്തെയും സിപിഎം സൈബര്‍ ആക്രമണത്തിന് വിധേയമാക്കിയതിനെപ്പറ്റിയും പറയുന്നുണ്ട്. തന്റെ വീട്ടിലെ സ്ത്രീകളെ ഫോണില്‍ വിളിച്ച് അശ്ലീലം പറയുന്നത് സഹികെട്ടപ്പോള്‍ പോലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കിയിട്ടും ഒരു ഫലവുമുണ്ടായില്ല. പാര്‍ട്ടിയില്‍ അടുപ്പമുള്ളവരോട് സംസാരിച്ചപ്പോള്‍ അവരുടെ നിസ്സഹായത കണ്ട് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ആണ് ഇതിന് പാര്‍ട്ടിയില്‍ തന്നെ രണ്ടു കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് മനസിലായതെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്.

വ്യാജ സിഡി നിര്‍മ്മാണവും വ്യാജ രേഖാ നിര്‍മ്മാണവും സിപിഎം ഒരിക്കലും അവലംബിക്കുന്ന മാര്‍ഗമല്ലെന്നു പറയുന്നവര്‍ ചെന്നൈയില്‍ തടാകത്തില്‍ ആത്മഹത്യ ചെയ്ത കേന്ദ്രകമ്മിറ്റി അംഗം വരദരാജന്റെ മരണത്തിന് മുമ്പുള്ള ദീനരോദനത്തിന്റെ കഥകൂടി അറിയണം. അദ്ദേഹത്തിന്റെ മൊബൈലില്‍ വന്നതും പോയതുമായ മെസ്സേജുകളും. അതൊന്നും കമ്മ്യുണിസ്റ്റ് വിരുദ്ധരുടെ ആയിരുന്നില്ലല്ലോ എന്നും അദ്ദേഹം കുറിക്കുന്നു. ഏറ്റവും അവസാനമാണ് മാധ്യമലോകത്ത് വലിയ കോളിളക്കമുണ്ടാക്കിയ മനോരമ ദേശാഭിമാനി വ്യാജരേഖ കേസിന്റെ പിന്നാമ്പുറത്തെ പറ്റി പരാമര്‍ശിക്കുന്നത്. ആരൊക്കെയോ ചേര്‍ന്ന് നിര്‍മ്മിച്ച വ്യാജ രേഖയ്ക്ക് മലയാള മനോരമ കൊടുത്ത കേസില്‍ ഒന്നാം പ്രതിയാണ് ഞാന്‍.

അക്കാലത്ത് താന്‍ എളമക്കരയില്‍ ഒരു ഫ്ലാറ്റിലായിരുന്നു താമസിച്ചിരുന്നത്. രാവിലെ ആളുകളെല്ലാം പുറത്തിറങ്ങുന്ന സമയം. ഫ്‌ളാറ്റില്‍ ഏറെയും മനോരമ വായനക്കാര്‍. അവരെല്ലാം ഈ വാര്‍ത്ത വായിച്ചാല്‍ തന്നെ പുച്ഛത്തോടെ നോക്കും. കാറുമെടുത്തു നേരെ കലൂരിലെ നെഹ്‌റു സ്റ്റേഡിയത്തില്‍ പോയി മണിക്കൂറുകള്‍ അവിടെയിരുന്നു മനസിന്റെ ഭാരം ഇറക്കിവെച്ചു. പെട്ടിവണ്ടിയില്‍ നിന്ന് എത്ര ചായ കുടിച്ചു എന്ന് അറിയില്ല. ഏറ്റവും അടുത്ത ചില സുഹൃത്തുക്കള്‍ എത്തിയാണ് പിന്നീട് അവിടെനിന്നു കൊണ്ടുപോയത്. കേസിലെ പ്രതിയാകുന്നത് പുതിയ കാര്യമല്ല. 18 വയസില്‍ പ്രീഡിഗ്രി വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ മുതല്‍ കേസില്‍ പ്രതിയായിരുന്നു. പക്ഷെ വ്യാജരേഖയുടെ കറ വീണത് ആദ്യം. ആ കറ എന്റെ തലയില്‍ കൊണ്ട് ഒഴിച്ചുതന്നു. എന്നിട്ടും ഇത്രയും കാലം മൗനം ഭജിക്കുകയായിരുന്നു. ഇനി വയ്യ എന്നെഴുതിയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ശക്തിധരന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
വ്യാജരേഖകളുടെ കാണാപ്പുറങ്ങള്‍
ഡോ.ജോയെ അപകീര്‍ത്തിപ്പെടുത്തുന്നതായി പറയപ്പെടുന്ന ഒരു അശ്ലീല കാസറ്റിലേക്ക് തൃക്കാക്കരയിലെ പൊരിഞ്ഞ തെരഞ്ഞെടുപ്പ് പോരാട്ടത്തെ കുറ്റിയടിച്ചു കെട്ടുമ്ബോള്‍ ആര്‍ക്കാവും നഷ്ടം എന്ന് എല്‍ ഡി എഫ് ചിന്തിക്കുന്നേ യില്ലല്ലോ. എല്‍ ഡി എഫ് മറുപടിപറയേണ്ട ഒട്ടേറെ വിഷയങ്ങള്‍ ജനങ്ങളുടെ മുന്നിലുണ്ട്. അതൊന്നും തൊടുന്നേയില്ല. ഈ പറയപ്പെടുന്ന അശ്‌ളീല കാസറ്റ്,അങ്ങിനെ ഒന്നുണ്ടെങ്കില്‍, തൃക്കാക്കരയിലെ വോട്ടര്‍മാരില്‍ എത്രപേര്‍ കണ്ടിട്ടുണ്ടാകും? ആരോപണത്തിന് ഇരയായ ഡോ.ജോ ഇതുസംബന്ധിച്ച വിവാദങ്ങളില്‍ നിന്ന് മാറി നില്‍ക്കുമ്ബോള്‍ ഭരണകക്ഷിയിലെ ഉന്നത നേതാക്കള്‍ ആണ് ഇതിനെ ആഘോഷപൂര്‍വം വാതോരാതെ കൊണ്ടാടുന്നത്?

അന്വേഷണ സംവിധാനം മുഴുവന്‍ കയ്യിലുള്ള സര്‍ക്കാരിന് വേണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം കൂടി തേടിപോലും, സത്യം പുറത്തുകൊണ്ടുവരാന്‍ എത്രസമയം വേണം, അതിനുള്ള നിശ്ചയദാര്‍ഢ്യം ഉണ്ടാകണമെന്ന് മാത്രം. അതല്ല പൊതുസമൂഹ ത്തിന്റെ മുന്നിലിട്ട് അലക്കിയാല്‍ മാത്രം മതിയെങ്കില്‍ ഇത് തന്നെ മാര്‍ഗ്ഗം. ഇത്തരത്തിലൊരു കാസറ്റ് പ്രചരിപ്പിച്ചിട്ടു ണ്ടെങ്കില്‍ തീര്‍ച്ചയായും അതിന്റെ ഉറവിടം കണ്ടെത്താനാകും. എന്തുകൊണ്ട് അതിനുള്ള നീക്കം നടക്കുന്നില്ല എന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു. ജനങ്ങള്‍ പോളിങ് ബൂത്തില്‍ എത്തുംവരെ ഈ വിവാദം കത്തിച്ചു നിര്‍ത്തണമെന്നാണ് തീരുമാനമെങ്കില്‍ സര്‍ക്കാരിന്റെ ചട്ടുകമായി നില്‍ക്കുന്ന പൊലീസ്, മന്ത്രിമാരുടെ താളത്തിനൊപ്പമേ തുള്ളു. ഒന്നാം പിണറായി മന്ത്രിസഭയുടെ കാലം പലരീതിയിലുള്ള വ്യാജ നിര്‍മ്മിതിയുടെ കാലമായിരുന്നു എന്നത് മറക്കാറായിട്ടില്ല.

ഇത് പുതിയ സംസ്‌ക്കാരത്തിന്റെ പ്രശ്‌നമാണ്. ജീര്‍ണ്ണത ബാധിച്ച നേതൃത്വത്തിന്റെ വൈതാളികരായി സോഷ്യല്‍ മീഡിയയില്‍ കടന്നു കയറിയ ഒരു വിഭാഗം വായില്‍ത്തോന്നുന്നത് എഴുതി പാര്‍ട്ടിക്ക് ശത്രുക്കളെ കൂട്ടിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ പോലും അങ്ങിനെയൊരു ഉല്‍പ്പന്നമാണ്. മര്യാദയ്ക്ക് എന്റെ അഭിപ്രായ ങ്ങളുമായി ഒതുങ്ങി കഴിഞ്ഞിരുന്ന എന്നെയും എന്റെവീട്ടിലെ സ്ത്രീകളെയും ഫോണില്‍ വിളിച്ചു അശ്ലീലം പറയുന്നത് സഹികെട്ടപ്പോള്‍ പൊലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കിയിട്ടും ഒരു ഫലവുമുണ്ടായില്ല. പാര്‍ട്ടിയില്‍ അടുപ്പമുള്ളവരോട് സംസാരിച്ചപ്പോള്‍ അവരുടെ നിസ്സഹായത കണ്ട് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ആണ് ഇതിന് പാര്‍ട്ടിയില്‍ തന്നെ ഒരു കേന്ദ്രം പ്രവര്‍ത്തിക്കു ന്നുണ്ട് എന്ന് മനസിലായ ത്.ഒന്നല്ല, രണ്ടു കേന്ദ്രങ്ങള്‍ . യാദൃശ്ചികമായി മുഖ്യമന്ത്രിയുമായി സംസാരിച്ചപ്പോള്‍ ഇതിന്റെ അപകടം അദ്ദേഹത്തിന് ബോധ്യപ്പെട്ടെങ്കിലും അതുക്കും മേലെയായിരുന്നു ഈ കേന്ദ്രം എന്ന് പിന്നീട് മനസിലായി. മുഖ്യമന്ത്രിയോട് സംസാരിച്ചത് എന്റെ പരാതി പറയാനുമല്ല. ഞാന്‍ അത് പറഞ്ഞുമില്ല. ചില പ്രധാന ചാനലുകളിലെ വനിതകളെ അധിക്ഷേ പിക്കുന്ന സംഭവം മാത്രമാണ് പറഞ്ഞത്. ഇത് പരിശോധിക്കാന്‍ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു പറഞ്ഞിരുന്നു. ഞാന്‍ ഫോണില്‍ സംസാരിക്കാന്‍ തയ്യാറായതിന്റെ പശ്ചാത്തലത്തില്‍ സ്നേഹവായ്പോടെയായിരുന്നു സംഭാഷണം.

ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ എനിക്കെതിരായി സൈബര്‍ ആക്രമണം കടുപ്പിച്ചു. ഞാന്‍ പ്രൊഫൈലില്‍ ചേര്‍ത്തിരുന്ന ഒരു വയസുള്ള പേരക്കുട്ടിയുടെ ഫോട്ടോയെടുത്തു കാട്ടിപോലും അതിനീചമായി പോസ്റ്റിട്ടു. അതിലെ വാക്കുകള്‍ എനിക്ക് ഇവിടെ പകര്‍ത്താനാകില്ല. എന്നെ അതെത്രമാത്രം നൊമ്ബരപ്പെടുത്തി എന്ന് പറഞ്ഞറിയിക്കാനാവില്ല. കോടിയേരി അടക്കമുള്ള ഉന്നത നേതാക്കള്‍ക്ക് എല്ലാം അത് ഞാന്‍ അയച്ചെങ്കിലും ഒരു മറുപടി പോലും തന്നില്ല. കോടിയേരിയുടെ പേരക്കുട്ടി ഇ ഡി റെയ്ഡ് നടന്ന ദിവസം വീട്ടുമുറ്റത്തു നിന്ന് വാവിട്ടു കരഞ്ഞപ്പോള്‍ എന്റെ മനസും വേദനിച്ചു. എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്തു . അതുപോലും കോടിയേരി ഓര്‍ത്തില്ല. അതെന്തായാലും എന്റെയും കണ്ണ് തുറപ്പിച്ചു. ഈ ഫാസിസ്റ്റ് മാരണത്തെ തോല്‍പ്പിച്ചേ പറ്റൂ എന്ന് തന്നെ തീരുമാനിച്ചുറച്ചു.

വ്യാജ സിഡി നിര്‍മ്മാണവും വ്യാജ രേഖാ നിര്‍മ്മാണവും സിപിഎം ഒരിക്കലും അവലംബിക്കുന്ന മാര്‍ഗമല്ലെന്നു പറയുന്നവര്‍ ചെന്നൈയില്‍ തടാകത്തില്‍ ആത്മഹത്യ ചെയ്ത കേന്ദ്രകമ്മിറ്റി അംഗം വരദരാജന്റെ മരണത്തിന് മുമ്ബുള്ള ദീനരോദനത്തിന്റെ കഥകൂടി അറിയണം. അദ്ദേഹത്തിന്റെ മൊബൈലില്‍ വന്നതും പോയതുമായ മെസ്സേജുകളും. അതൊന്നും കമ്മ്യുണിസ്റ്റ് വിരുദ്ധരുടെ ആയിരുന്നില്ലല്ലോ .

ആരൊക്കെയോ ചേര്‍ന്ന് നിര്‍മ്മിച്ച വ്യാജ രേഖയ്ക്ക് മലയാളമനോരമ കൊടുത്ത നാല് കേസില്‍ ഒന്നാം പ്രതിയാണ് ഞാന്‍. ശ്രീ കെ എം മാത്യു ഒരു മര്യാദ കാണിച്ചു. ഒരു ദിവസം അതിരാവിലെ ഫോണില്‍ വിളിച്ചു എന്നോട് പറഞ്ഞു, :’ഞങ്ങള്‍ ചില കേസുകള്‍ കൊടുത്തിട്ടുണ്ട്. കുടുംബ തീരുമാനമാണ്. താനല്ല പ്രതി എന്ന് അറിയാം. ‘ ഉറക്കത്തിലായിരുന്ന ഞാന്‍ കിടക്കയില്‍ കിടന്ന് കൊണ്ട് അന്നത്തെ പത്രം എടുത്തു നോക്കിയപ്പോള്‍ മനോരമയില്‍ ഒന്നാം പേജില്‍ 8 കോളത്തില്‍ വാര്‍ത്ത, ‘ വ്യാജരേഖാ നിര്‍മ്മാണം ജി ശക്തിധരനെതിരെ കേസ്’ നടുങ്ങിപ്പോയി. തൊട്ടുപിന്നാലെ മനോരമയിലെ രാമചന്ദ്രന്റെ ഫോണ്‍ ‘ :മാത്തുക്കുട്ടിച്ചായന്‍ വിളിച്ചില്ലേ. അച്ചായന് സങ്കടമുണ്ട്.ശക്തി അല്ല ചെയ്‌തെന്ന് അറിയാം. ‘

ഞാന്‍ എളമക്കരയില്‍ ഒരു ഫ്ലാറ്റിലായിരുന്നു താമസം. രാവിലെ ആളുകളെല്ലാം പുറത്തിറങ്ങുന്ന സമയം. ഫ്‌ളാറ്റില്‍ ഏറെയും മനോരമ വായനക്കാര്‍. അവരെല്ലാം ഈ വാര്‍ത്ത വായിച്ചാല്‍ എന്നെ പുച്ഛത്തോടെ നോക്കും. ഞാന്‍ കാറുമെടുത്തു നേരെ കലൂരിലെ നെഹ്‌റു സ്റ്റേഡിയത്തില്‍ പോയി മണിക്കൂറുകള്‍ അവിടെയിരുന്നു മനസിന്റെ ഭാരം ഇറക്കിവെച്ചു. പെട്ടിവണ്ടിയില്‍ നിന്ന് എത്ര ചായ കുടിച്ചു എന്ന് അറിയില്ല. ഏറ്റവും അടുത്ത ചില സുഹൃത്തുക്കള്‍ എത്തിയാണ് പിന്നീട് അവിടെനിന്നു മാറിയത്. കേസില്‍ പ്രതിയാകുന്നത് പുതിയ കാര്യമല്ല. 18 വയസില്‍ പ്രീഡിഗ്രി വിദ്യാര്‍ത്ഥിയായിരിക്കുമ്ബോള്‍ മുതല്‍ കേസില്‍ പ്രതിയായിരുന്നു. പക്ഷെ വ്യാജരേഖയുടെ കറ വീണത് ആദ്യം. ആ കറ എന്റെ തലയില്‍ കൊണ്ട് ഒഴിച്ചുതന്നു.എന്നിട്ടും ഇത്രയും കാലം മൗനം ഭജിക്കുകയായിരുന്നു.ഇനി വയ്യ.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

55 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ മൂന്ന് ഡോക്ടർമാരെ അറസ്റ്റ് ചെയ്ത് ...

0
ന്യൂഡൽഹി : സ്വകാര്യ മെഡിക്കൽ കോളേജുകളുടെ അംഗീകാരവുമായി ബന്ധപ്പെട്ട് അനുകൂല റിപ്പോർട്ട്...

അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ കേന്ദ്രം നടപടി കടുപ്പിക്കുന്നതായി റിപ്പോര്‍ട്ട്

0
അഹമ്മദാബാദ് : പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ കേന്ദ്രം...

അപകടം നടന്ന് രണ്ട് മാസമായിട്ടും കോഴിക്കോട് മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗം തുറന്നു പ്രവര്‍ത്തിക്കാന്‍...

0
കോഴിക്കോട് : മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടുത്തത്തിന് ഇന്നേക്ക് രണ്ടുമാസം. ...

തൃശൂർ ജനറൽ ആശുപത്രിയിലെ ടോക്കൺ സംവിധാനം അടിച്ചുതകർത്തു

0
തൃശൂർ: ജനറൽ ആശുപത്രിയിലെ ഒപി ടിക്കറ്റെടുക്കുന്നതിനായുള്ള ടോക്കൺ സംവിധാനം അടിച്ചുതകർത്തു. മാനസികനില...