എറണാകുളം നഗരത്തിൽ കാനകൾ തുറന്നുകിടക്കുന്നതിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എറണാകുളം നഗരത്തിൽ മാധവ ഫാർമസി ജംഗ്ഷനിലടക്കം കാനകൾ തുറന്നുകിടക്കുന്നതിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. നഗരത്തോട് ഉദ്യോഗസ്ഥർക്ക് മമതയില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കാനകൾ അപകടമുണ്ടാക്കിയാൽ ബന്ധപ്പട്ട ഉദ്യോഗസ്ഥർ ഉത്തരവാദികളാകുമെന്നും മുന്നറിയിപ്പു നൽകി. റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. കൊച്ചിയെ കൂടുതൽ മനോഹരമാക്കുന്നതിന് അധികൃതർക്ക് ഏറെ ചെയ്യാനാകും. മറ്റുനഗരങ്ങൾക്കൊന്നുമില്ലാത്ത ദുർഗതിയാണ് ഇത്. ഡോ.എ.പി.ജെ. അബ്‌ദുൾ കലാമിന്റെ പേരിലുള്ള ആയുർവേദാശുപത്രിക്ക് മുന്നിൽ നടപ്പാതയില്ല.

പ്രധാന കേന്ദ്രമായ മാധവ ഫാർമസി ജംഗ്ഷനിൽ ഓടകൾ തുറന്നുകിടക്കുകയാണ്. എം.ജി. റോഡിലെ നടപ്പാത നവീകരിക്കണമെന്ന ഉത്തരവും പാലിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എം.ജി. റോഡിലെ നടപ്പാതകൾ നവീകരിക്കുന്നതിന് ടെൻഡറുകൾ സ്വീകരിച്ചതായും നിർമ്മാണജോലികൾ ഉടൻ തുടങ്ങുമെന്നും പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. കോഴിക്കോട് ബൈപ്പാസിൽ റോഡ് നിർമ്മാണത്തിനായി തീർത്ത വെള്ളക്കെട്ടുള്ള കുഴിയിൽവീണ് ഡെലിവറി ഏജന്റ് മരിച്ച സംഭവത്തിൽ ഹൈക്കോടതി ദേശീയപാതാ അതോറിറ്റിയുടെ റിപ്പോർട്ട് തേടി. നെടുമങ്ങാട് നഗരസഭയിലെ 22, 23, 24 വാർഡുകളിലെ റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച് ഒരുകൂട്ടം വിദ്യാർത്ഥികൾ കോടതിക്ക് അയച്ച കത്തും പരാമർശിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാറ്റകളുടെ ആദ്യ പരസ്യപ്രതിഷേധത്തിന് പിന്തുണയേറുന്നു

0
ന്യൂഡൽഹി : കോക്രോച്ച് ജനത പാർട്ടി ശനിയാഴ്ച സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിക്ക്...

ദേശീയ ഗൈനെക്കോളജി കോൺഫറൻസ് “ഫീറ്റോ ലൈഫ് 2026” അടൂരിൽ ജൂൺ ഏഴിന്

0
അടൂര്‍ : വന്ധ്യത, ഫീറ്റൽ മെഡിസിൻ, ജനിതകശാസ്ത്രം, ഉയർന്ന അപകടസാധ്യതയുള്ള ഗർഭധാരണം...

എത്യോപ്യയിൽ നിന്ന് ഹൈദരാബാദിലെത്തിയ യാത്രക്കാരന് എബോള ലക്ഷണങ്ങൾ

0
ഹൈദരാബാദ് : രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എബോള വൈറസ് ബാധയെന്ന്...

കിഫ്ബി കേരളത്തിന് ‘ബാധ്യത’ ; 21,000 കോടിയുടെ കടക്കെണിയെന്ന് കെ.എം. ചന്ദ്രശേഖർ സമിതി

0
തിരുവനന്തപുരം : സംസ്ഥാന ബജറ്റിന് പുറത്തുനിന്ന് വികസന ഫണ്ട് കണ്ടെത്താൻ രൂപീകരിച്ച...