കൊൽക്കത്ത: ബംഗാൾ റേഷൻ അഴിമതിയിൽ നടപടി കടുപ്പിച്ച് ഇഡി. അറസ്റ്റിലായ ബംഗാൾ മന്ത്രി ജ്യോതിപ്രിയ മല്ലിക്കിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. മന്ത്രിയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി നീക്കം തുടങ്ങി. ഇന്നലെയാണ് റേഷൻ അഴിമതിയിൽ ജ്യോതിപ്രിയ മല്ലിക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നവംബർ 6 വരെ ഇഡി കസ്റ്റഡിയിൽ വിട്ടെങ്കിലും കോടതിയിൽ കുഴഞ്ഞു വീണ മല്ലിക്ക് നിലവിൽ കൊൽക്കത്ത അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്.
വനം സഹമന്ത്രിയായ ജ്യോതി പ്രിയ മല്ലിക് നേരത്തേ ഭക്ഷ്യ പൊതുവിതരണ മന്ത്രിയായിരിക്കെ അഴിമതി നടത്തിയെന്നാണു ആരോപണം. കോവിഡ് കാലത്ത് ഉൾപ്പെടെ പൊതുവിതരണ ശൃംഖലയിൽ നടന്നതു കോടികളുടെ തട്ടിപ്പ് എന്നും ഇതുവഴി കള്ളപ്പണം വെളുപ്പിച്ചു എന്നും ഇഡി ആരോപിക്കുന്നു. അസുഖബാധിതനായ മല്ലിക്കിന് എന്തെങ്കിലും സംഭവിച്ചാൽ കേന്ദ്ര ഏജൻസികൾക്കെതിരെ പോലീസ് നടപടിയെടുക്കുമെന്ന് നേരത്തേ മമത ബാനർജി മുന്നറിയിപ്പ് നൽകിയിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























