ഇലവുംതിട്ട : പ്രായാധിക്യത്തിൽ ഒറ്റപ്പെട്ട എൺപത്തൊന്ന്കാരി ശോശാമ്മയും സഹോദരി അറുപത്തെട്ട്കാരി സാറാമ്മയും ഇലവുംതിട്ട കൈയ്യന്തടത്തിലെ വീട്ടിൽ ഒറ്റക്കാണ് താമസം. കടുത്ത ശാരീരിക അവസ്ഥയിൽ അബോധാവസ്ഥയിലായ ശോശാമ്മയെ പനിയാണന്ന സംശയത്തിൽ ആശുപത്രിയിലെത്തിക്കാൻ ആരും തയാറായില്ല. ഈ വിഷയം പൊതുപ്രവർത്തകൻ വിനീഷാണ് ജനമൈത്രി പോലീസിനെ അറിയിക്കുന്നത്. എസ് എച്ച് ഒ വിനോദ് കൃഷണന്റെ നിർദ്ദേശപ്രകാരം ജനമൈത്രി ബീറ്റ് ഓഫീസർ എസ് അൻവർഷ സ്ഥലത്തെത്തുകയും ഉടൻതന്നെ 108 ആംബുലൻസ് വിളിച്ച് ഇവരെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നല്‍കുകയും ചെയ്തു. രോഗം ഗുരുതരമായതിനെ തുടർന്ന് എസ് അൻവർഷ, വിനീഷ് വിജയൻ , അഭിലാഷ് എൻഎസ് എന്നിവരുടെ നേതൃത്വത്തിൽ വാർഡംഗം സത്യവ്രതന്റെ സഹകരണത്തോടെ ഇവരെ കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ച് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ബോധരഹിതയായി വീണ് കിടന്ന വൃദ്ധമാതാവിന് തുണയായി ഇലവുംതിട്ട ജനമൈത്രി പോലീസ്
RECENT NEWS
Advertisment