ഡൽഹി: പൗരത്വ പ്രക്ഷോഭം നടക്കുന്ന ഷഹീന്‍ ബാഗ് ഉള്‍പ്പെട്ട ഓഖ്‌ലെയില്‍ എഎപി മുന്നില്‍. ആദര്‍ശ് നഗര്‍, ദേവ്‌ലി, അംബേദ്കര്‍ നഗര്‍ എന്നി മൂന്നിടത്ത് വോട്ടെണ്ണൽ നിർത്തി. അതേസമയം ഫലത്തിന്റെ ആദ്യറൗണ്ടില്‍ അന്‍പത് സീറ്റ് പിന്നിട്ട് ആം ആദ്മി ശക്തമായ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. ബിജെപി 2015ലേക്കാള്‍ മികച്ച നിലയിലാണ്. വെസ്റ്റ് ഡല്‍ഹി, നോര്‍ത്ത് ഡല്‍ഹി മേഖലകളില്‍ ബിജെപി തിരിച്ചുവരവാണ് തുടക്കത്തിലെ ഫലസൂചനകളിൽ കാണാൻ കഴിയുന്നത്. അരവിന്ദ് കേജ്‍രിവാളിന് ലീഡ് നിലനിർത്തുകയാണ്. പട്പട്ഗഞ്ചില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മുന്നിലാണ്. ഷഹീന്‍ബാഗ് ഉള്‍പ്പെട്ട ഓഖ്‍ലയില്‍ ആം ആദ്മി പാര്‍ട്ടിയാണ് മുന്നില്‍ .
ന്യൂനപക്ഷവോട്ടുകൾ ആംആദ്മിക്ക് നഷ്ടമായില്ലെന്ന് സൂചന. കോൺഗ്രസിനും ആംആദ്മിക്കുമായി വോട്ടുകൾ വിഘടിക്കുകയാണെങ്കിൽ ബിജെപിക്ക് ഡൽഹിയിൽ വിജയം അനായാസമായിരിക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാൽ പുറത്തുവരുന്ന ഫലസൂചനകൾ ആപ്പിന് അനുകൂലമാണ്. പൗരത്വനിയമത്തിനെതിരെ ഷാഹീൻബാഗിൽ വൻ പ്രതിഷേധം നടന്നുവരുന്നതിനിടെയാണ് ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്.