കോട്ടയം മെഡിക്കൽ കോളജിൽ ഓപ്പറേഷൻ നടത്താനുള്ള സാധനങ്ങൾ വാടകക്ക് എടുക്കേണ്ടിവന്നുവെന്ന് രോഗിയുടെ ബന്ധു

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ഓപ്പറേഷൻ നടത്താനുള്ള സാധനങ്ങളില്ലാത്തതിനാൽ പുറത്തുനിന്ന് വാടകക്ക് എടുത്താണ് ഓപ്പറേഷൻ നടത്തിയതെന്ന് കോട്ടയം മെഡിക്കൽ കോളജിലെ രോഗിയുടെ ബന്ധു. പാവങ്ങളായതുകൊണ്ടാണ് മെഡിക്കൽ കോളജിൽ വരുന്നത്. 10-15 ദിവസം കഴിയുമ്പോൾ പറയും ഓപ്പറേഷനുള്ള സാധനങ്ങളില്ലെന്ന് പറയും. പുറത്തുനിന്ന് വലിയ തുകക്ക് സാധനങ്ങൾ വാടകക്കെടുത്ത് നൽകിയാണ് ഇപ്പോൾ ഓപ്പറേഷൻ ചെയ്തതെന്ന് മകന്റെ ശസ്ത്രക്രിയക്ക് എത്തിയ സ്ത്രീ പറഞ്ഞു. കെട്ടിടം തകർന്നപ്പോൾ കാല് മുറിച്ച അച്ഛനെയും കൊണ്ട് ഓടി രക്ഷപെടുകയായിരുന്നുവെന്ന് മറ്റൊരു രോഗിയുടെ ബന്ധുവും പറഞ്ഞു. കട്ടിലോടെ വലിച്ച് പുറേത്തക്ക് ഓടിയാണ് പല രോഗികളെയും രക്ഷപെടുത്തിയതെന്നും ഇവർ പറഞ്ഞു.

കോട്ടയം മെഡിക്കൽ കോളജിലെ പതിനാലാം വാർഡ് കെട്ടിടത്തിന്റെ ഭിത്തി തകർന്നുവീണ് ഒരു സ്ത്രീ മരിച്ചിരുന്നു. കെട്ടിടാവശിഷ്ടങ്ങൾക്ക് ഇടയിൽ കുടുങ്ങിക്കിടന്ന തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. അപകടം നടന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് ബിന്ദുവിനെ കണ്ടെത്തിയത്. 11 മണിക്ക് അപകടം നടന്നിട്ടും 12.30നാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. ആളില്ലാത്ത കെട്ടിടമാണ് തകർന്നത് എന്നാണ് മന്ത്രിമാരായ വീണ ജോർജും വി.എൻ വാസവനും ആദ്യം പറഞ്ഞത്. ഇതാണ് രക്ഷാപ്രവർത്തനം വൈകാൻ കാരണമായത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അർജന്റീനയെ ട്രോളി പോലീസ്; പ്രതിഷേധം കനത്തതോടെ പോസ്റ്റ് പിൻവലിച്ചു

0
കൊച്ചി: കേരള ജനതയ്‌ക്കൊപ്പം തങ്ങളുണ്ടെന്ന കേരള പോലീസിന്‍റെ സോഷ്യൽമീഡിയ പോസ്റ്റ് ചര്‍ച്ചയ്ക്കും...

ഇറാനെതിരെ 1,000 മിസൈലുകൾ സജ്ജമെന്ന് അമേരിക്ക; ട്രംപിന്റെ മുന്നറിയിപ്പ്

0
വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വഷളാകുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

എം.എൽ.എയെ ചാക്കിടാൻ 20–30 കോടി വാഗ്ദാനം; ബിജെപിക്കെതിരെ ഒമർ അബ്ദുള്ള

0
ശ്രീനഗർ :ജമ്മു കശ്മീർ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി വീണ്ടും ‘ഓപ്പറേഷൻ ലോട്ടസ്’...

പ്രിയദർശിനിയുടെ വരവിൽ വരുമാനം കുറഞ്ഞു; ചീനിക്കാസ് സർവീസ് നിർത്തി

0
തൃശ്ശൂര്‍: കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി ആരംഭിച്ചതിന്...