പത്തനംതിട്ട : ഇലക്ടറൽ ബോണ്ട് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി ആയിരുന്നുവെന്ന് പ്രൊഫ. പി. ജെ. കുര്യൻ പറഞ്ഞു. ഇഡി, സിബിഐ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് കൊണ്ട് കോർപ്പറേറ്റ് കമ്പനികളെ എല്ലാംമുൾമുനയിൽ നിർത്തിയിരിക്കുകയാണ്. പൗരത്വത്തിന് മതം മാനദണ്ഡമാകുന്നത് മഹത്തായ ഇന്ത്യൻ ഭരണഘടന എക്കാലത്തും ഉയർത്തി പിടിച്ചുള്ള മതേതരത്വത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സ്ഥിതി വിത്യസ്തമല്ല. അഴിമതിയും ധൂർത്തുമാണ് ഈ ഗവൺമെന്റിന്റെ മുഖമുദ്ര. തിരുവല്ല നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് ചെയർമാൻ ലാലു തോമസ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ മുഖ്യപ്രഭാഷണം നടത്തി. ആന്റോ ആന്റണി എം.പി, ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ, കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായ പഴംകുളം മധു, ജയ്സൺ ജോസഫ്, പന്തളം സുധാകരൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ, ജോസഫ് എം.പുതുശ്ശേരി, അഡ്വ. പി.ജി.പ്രസന്നകുമാർ, അഡ്വ. റജി തോമസ്, അഡ്വ.സതീഷ് ചാത്തങ്കേരി, കുഞ്ഞു കോശി പോൾ, പി.എം.അനീർ, വർഗീസ് ജോൺ, ഈപ്പൻ കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.






























