റായ്പുർ: ഛത്തീസ്ഗഢിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സ്ത്രീ ഉൾപ്പെടെ രണ്ടു മാവോവാദികൾ കൊല്ലപ്പെട്ടു. സുക്മ ജില്ലയിലെ പുസ്ഗുന്ന മേഖലയിലാണ് സംഭവം. കൊല്ലപ്പെട്ടവരിൽ ഒരാൾ ലോക്കൽ ഓർഗനൈസേഷൻ സ്‌ക്വാഡ് (എൽഒഎസ്) കമാൻഡർ ബാമൻ ആണ്. സർക്കാർ ഇയാളുടെ തലയ്ക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അതേസമയം, കൊല്ലപ്പെട്ട വനിതാ മാവോവാദിയുടെ പേരുവിവരങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പുസ്ഗുന്നയിലെ കാടിനുള്ളിൽ നിരോധിത സംഘടനയായ സിപിഐ (മാവോവാദി) പ്രവർത്തകരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന് പിന്നാലെ കുകനർ പോലീസും ഡിസ്ട്രിക്ട് റിസർവ് ഗാർഡും (ഡിആർജി) ചേർന്ന് പ്രദേശത്ത് പരിശോധന നടത്തുകയായിരുന്നെന്ന് ബസ്തർ പോലീസ് പ്രസ്താവനയിൽ അറിയിച്ചു. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സുരക്ഷാസേന, മാവോവാദികൾക്കു വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചത്. ഏറ്റുമുട്ടൽ അവസാനിച്ചതിന് പിന്നാലെ രണ്ട് മാവോവാദികളുടെ മൃതദേഹങ്ങൾ സുരക്ഷാസേന കണ്ടെത്തുകയായിരുന്നു. തോക്കുകളും മറ്റ് ആയുധങ്ങളും പ്രദേശത്തനിന്ന് കണ്ടെടുത്തിട്ടുമുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.