പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയി ലൈംഗികാതിക്രമം ; യുവാവ് വെച്ചൂച്ചിറ പോലീസിൻ്റെ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : വെച്ചൂച്ചിറയിൽ പതിനാറുകാരിയെ വിവാഹവാഗ്ദാനം ചെയ്ത് ലൈംഗിക അതിക്രമത്തിന് വിധേയയാക്കുകയും വശീകരിച്ച് തട്ടിക്കൊണ്ടുപോകുകയും ചെയ്ത യുവാവിനെ വെച്ചൂച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വലമ്പൂർ പൂപ്പാലം പെരിന്തൽമണ്ണ നൂരിയ ഓർഫനേജിൽ എ പി ഹാഷിം (22) ആണ് പോലിസിൻ്റെ പിടിയിലായത്. പ്രണബന്ധത്തിലാവുകയും തുടർന്ന് വിവാഹം കഴിക്കാമെന്ന് വാക്കുകൊടുത്തശേഷം കുട്ടിയെ നിരന്തരം ഫോണിൽ വിളിച്ച് ലൈംഗിക താൽപര്യത്തോടെ സംസാരിക്കുമായിരുന്ന യുവാവ് ഈ മാസം 24ന് കുട്ടിയുടെ വീടിന് സമീപം റോഡിൽ വെച്ച് കടന്നുപിടിച്ച് ലൈംഗിക അതിക്രമത്തിനു വിധേയയാക്കി. തുടർന്ന് 30 ന് രാവിലെ ഒമ്പതോടെ ഇടകടത്തി മന്ദിരം പടിയിൽ നിന്നും പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടു പോവുകയായിരുന്നു. 30 ന് രാവിലെ വീട്ടിൽ നിന്നുപോയ പെൺകുട്ടി സ്കൂളിൽ എത്താത്തതിനെ തുടർന്ന് പിതാവ് സ്റ്റേഷനിൽ വിവരം അറിയിച്ചു.

കുട്ടി സ്ഥിരം യാത്ര ചെയ്യുന്ന ബസിൽ കയറാതെ പിന്നാലെ വന്ന പാമ്പാടിക്കുള്ള ബസിൽ കയറിയതായി ബന്ധുക്കൾക്ക് കിട്ടിയ വിവരം ഉടനെ തന്നെ പോലീസിനെ അറിയിച്ചു. കുട്ടിയെ കാണാത്തത് സംബന്ധിച്ച് പിതാവിന്റെ മൊഴിയെടുക്കുമ്പോൾ കിട്ടിയ ഈ വിവരം എരുമേലി പോലീസിന് കൈമാറി. നിരീക്ഷണം നടത്തിയ പാമ്പാടി പോലീസ് ബസിൽ നിന്നും ഇരുവരെയും കണ്ടെത്തി സ്റ്റേഷനിൽ എത്തിച്ചു. പോലീസ് ഇൻസ്‌പെക്ടർ എം ആർ സുരേഷിന്റെ നിർദേശപ്രകാരം പോലീസ് സംഘം അവിടെയെത്തി ഇരുവരെയും കൂട്ടിക്കൊണ്ടുവന്നു. തുടർന്ന് യുവാവിനെ വിശദമായി ചോദ്യം ചെയ്തു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം നടത്തിയതിൽ 4 മാസമായി ഹാഷിമുമായി സ്‌നാപ് ചാറ്റ് ഓൺലൈൻ വഴി പരിചയപ്പെട്ട് ചാറ്റിങ് നടത്തിവരുന്നതായി പോലീസിന് വ്യക്തമായി. പെൺകുട്ടിയുമായി വയനാടിന് പുറപ്പെടാനായി തീരുമാനിച്ചിരുന്നെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

കഴിഞ്ഞ ഒരു വർഷമായി വെച്ചൂച്ചിറ സ്റ്റേഷൻ പരിധിയിലെ അരയൻപാറയിൽ വീട്ടിൽ അമ്മയോടും രണ്ടാനച്ഛനോടുമൊപ്പം വാടകയ്ക്ക് താമസിക്കുന്ന ഇയാൾ മണിമലയിലുള്ള കോഴിക്കടയിൽ ജോലി ചെയ്യുകയാണ്. കുട്ടിയെ വയനാടിനു കടത്തിക്കൊണ്ടുപോകാനുള്ള ശ്രമം തടയാൻ വെച്ചൂച്ചിറ പോലീസിന്റെ സമയോചിതമായ ഇടപെടലും അന്വേഷണവും ഉപകരിച്ചു. വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. സ്റ്റേഷനിൽ നിരീക്ഷണത്തിൽ സൂക്ഷിച്ചു വന്ന ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കി. വെച്ചൂച്ചിറ പോലീസ് ഇൻസ്‌പെക്ടർ എം ആർ സുരേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതിയെ പിടികൂടിയ സംഘത്തിൽ എസ് ഐ വിനോദ് പി മധു, എസ് സി പി ഓ പി കെ ലാൽ, സിവിപി ഓമാരായ ജോൺസി, ജി സോജു, സ്മിത എന്നിവരാണ് ഉണ്ടായിരുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അർജന്റീനയെ ട്രോളി പോലീസ്; പ്രതിഷേധം കനത്തതോടെ പോസ്റ്റ് പിൻവലിച്ചു

0
കൊച്ചി: കേരള ജനതയ്‌ക്കൊപ്പം തങ്ങളുണ്ടെന്ന കേരള പോലീസിന്‍റെ സോഷ്യൽമീഡിയ പോസ്റ്റ് ചര്‍ച്ചയ്ക്കും...

ഇറാനെതിരെ 1,000 മിസൈലുകൾ സജ്ജമെന്ന് അമേരിക്ക; ട്രംപിന്റെ മുന്നറിയിപ്പ്

0
വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വഷളാകുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

എം.എൽ.എയെ ചാക്കിടാൻ 20–30 കോടി വാഗ്ദാനം; ബിജെപിക്കെതിരെ ഒമർ അബ്ദുള്ള

0
ശ്രീനഗർ :ജമ്മു കശ്മീർ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി വീണ്ടും ‘ഓപ്പറേഷൻ ലോട്ടസ്’...

പ്രിയദർശിനിയുടെ വരവിൽ വരുമാനം കുറഞ്ഞു; ചീനിക്കാസ് സർവീസ് നിർത്തി

0
തൃശ്ശൂര്‍: കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി ആരംഭിച്ചതിന്...