തിരുവനന്തപുരം : വാളയാർ സംഭവത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി ഇ. പി ജയരാജൻ. ഒരു ജനപ്രതിനിധിയും ആരോഗ്യവകുപ്പ് നിർദേശങ്ങൾ ലംഘിക്കരുത്. കൊവിഡ് ആർക്കും പിടിപെടാം. ഏറ്റവും ഫലപ്രദമായ നിലയിൽ പ്രതിരോധ പ്രവർത്തനം നടത്തുകയാണ് ഇപ്പോൾ. അതിനാൽ തന്നെ ആരോഗ്യവകുപ്പിന്റെ നിർദേശങ്ങളെല്ലാം എല്ലാവരും പാലിക്കണം.
എംപിക്കും എംഎൽഎക്കും കൊവിഡ് വരില്ലെന്ന് ആരും ചിന്തിക്കരുത്. ആർക്കും കൊവിഡ് പിടിപ്പെടാം. നല്ല നാളേക്ക് വേണ്ടി എല്ലാവരും ചിന്തിക്കണം. ഈ ഘട്ടത്തിൽ രാഷ്ട്രീയം പറയാനാഗ്രഹിക്കുന്നില്ലെന്നും ഇപ്പോൾ തർക്കത്തിനില്ലെന്നും ഇ. പി ജയരാജൻ പറഞ്ഞു. നിലവിലെ പരിശോധന രീതികളും പ്രതിരോധ പ്രോട്ടോക്കോളും എല്ലാവരും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ പരിശോധനാ രീതികൾ ആരും തെറ്റിക്കരുത്. ജനവസേവനം എന്നത് രോഗ്യവ്യാപനം തടയാനുള്ള ശ്രമങ്ങൾക്ക് ഒപ്പം നിൽക്കലാണ്. ബഹളം വെയ്ക്കൽ അല്ല. മദ്യ ഉപയോഗം അനിനിയന്ത്രിതമാണെന്നും അതിനെ നിയന്ത്രിക്കാനാണ് വിർച്വൽ ക്യൂവും ആപ്പും കൊണ്ടുവരുന്നതെന്നും ഇ. പി ജയരാജൻ വ്യക്തമാക്കി.