തിരുവനന്തപുരം : ആരോഗ്യമന്ത്രിയുടെ പ്രവർത്തനം മികച്ചതെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. കേരളത്തിൽ നല്ല നിലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മന്ത്രിയാണ് ആരോഗ്യമന്ത്രി. കോഴ ആരോപണം കേട്ടപ്പോൾ തന്നെ അത് തള്ളിയതാണ്. കേരളത്തിൽ രാപ്പകലില്ലാതെ ആരോഗ്യമേഖലയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന മന്ത്രിയാണ് വീണാ ജോർജ്. അവരുടെ പ്രവർത്തനങ്ങൾ കേരളം മാത്രമല്ല മറ്റ് സംസ്ഥാനങ്ങളും വീക്ഷിക്കുന്നുണ്ട്. നിപ്പയെ പ്രതിരോധിക്കാൻ കേരളത്തിന് വേണ്ടി അവർ പ്രവർത്തിച്ചത് പ്രശംസനീയമാണ്. എല്ലാം കൊണ്ടും ഒരു മെച്ചപ്പെട്ട ഭരണ നിർവഹണം നടത്തുന്ന മന്ത്രിയാണ് ആരോഗ്യമന്ത്രി വീണാ ജോർജെന്നും ഇപി ജയരാജൻ പറഞ്ഞു.
മന്ത്രിയെ തേജോവധം ചെയ്യുക വഴി പിണറായി വിജയൻ സർക്കാരിനെ ലക്ഷ്യം വെച്ചുള്ള ആസൂത്രിതമായ പദ്ധതിയാണിത്. കൈക്കൂലി കഥ ആസൂത്രിതമാണ്. അതും മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരനെ മുൻ നിർത്തി. ഹരിദാസ് മന്ത്രിയുടെ ഓഫീസിൽ പോലും പോയിട്ടില്ല. തെളിവുകൾ എല്ലാം മുന്നിലുണ്ട്. ആസൂത്രിത നീക്കത്തിന് പിന്നിൽ പ്രവർത്തത്തിച്ചവർക്കെതിരെ ശക്തമായ നടപടിയെടുക്കും. പ്രത്യക്ഷത്തിൽ തന്നെ ഇത് ആസൂത്രിത നീക്കമെന്ന് തെളിഞ്ഞതാണ്. അധികം കാലതാമസമില്ലാതെയും വേഗത്തിലും കേരള പോലീസിന് കുറ്റവാളികളെ കണ്ടെത്താൻ സാധിച്ചു. കോഴിക്കോട് ഒരു സംഘം തന്നെ ഇതിന് പിന്നിൽ പ്രവർത്തിച്ചുവെന്ന് പറയുന്നു. വസ്തുതകൾ എല്ലാം പുറത്തു വരുമെന്നും ഇപി ജയരാജൻ വ്യക്തമാക്കി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033