Monday, March 31, 2025 4:04 am

വെച്ചു മാറുന്നില്ല ; ഏറ്റുമാനൂര്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ജില്ലയില്‍ ഏറ്റുമാനൂരടക്കം കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് മൂന്ന് സീറ്റുകള്‍. ആദ്യം ഏറ്റുമാനൂര്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് നല്‍കാന്‍ ധാരണയായിരുന്നെങ്കിലും പിന്നീട് കോണ്‍ഗ്രസുമായി വെച്ചുമാറുന്ന തരത്തില്‍ ചര്‍ച്ചകള്‍ നടന്നു. ഏറ്റുമാനൂര്‍ വിട്ടുകൊടുക്കുന്നതിന് പകരം പൂഞ്ഞാര്‍ വേണമെന്നായിരുന്നു പി.ജെ. ജോസഫിന്റെ  ആവശ്യം. ഒപ്പം മൂവാറ്റുപുഴയെന്ന ആവശ്യവും ഇവര്‍ മുന്നോട്ടുവെച്ചു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം മാറ്റങ്ങള്‍ക്കില്ലെന്ന് വ്യക്തമാക്കി.

ഏറ്റുമാനൂര്‍ കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കിയതിനെതിരെ യൂത്ത് കോണ്‍ഗ്രസ് കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതിനുപിന്നാലെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി ജോസഫ് ഗ്രൂപ്പിലും തര്‍ക്കം ഉടലെടുത്തു. സീറ്റിനായി സജി മഞ്ഞക്കടമ്പന്‍ ഉള്‍പ്പെടെ രംഗത്തുവന്നതോടെയാണ് ഏറ്റുമാനൂര്‍ വിട്ടുനല്‍കാന്‍ ജോസഫ് ഗ്രൂപ്പില്‍ ആലോചന നടന്നത്. എന്നാല്‍, ടോമി കല്ലാനി ഉറപ്പിച്ച പൂഞ്ഞാര്‍ വിട്ടുകൊടുക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ഏറ്റുമാനൂരില്‍ തന്നെ മത്സരിക്കാനും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

നേരത്തേ ഇവിടെ ജോസഫ് വിഭാഗത്തിലെ അഡ്വ. പ്രിന്‍സ് ലൂക്കോസ് പ്രചാരണം തുടങ്ങിയിരുന്നു. എന്നാല്‍ സീറ്റിനായി സജി മഞ്ഞക്കടമ്പില്‍ അടക്കമുള്ളവരും രംഗത്തുണ്ട്. മൂവാറ്റുപുഴ സീറ്റും കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മൂവാറ്റുപുഴ വിട്ടുനല്‍കില്ല. പകരം കാസര്‍കോട്ടെ തൃക്കരിപ്പൂര്‍ അനുവദിക്കുകയായിരുന്നു.

ഇതോടെ ജോസഫിന് 10 സീറ്റുകളായി. നേരത്തേ ഒന്‍പത് സീറ്റുകള്‍ നല്‍കാനായിരുന്നു കോണ്‍ഗ്രസ് തീരുമാനം. എന്നാല്‍, 10 സീറ്റ് വേണമെന്നാവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു ജോസഫ്. തര്‍ക്കം പരിഹരിച്ചതോടെ ജോസഫ് വിഭാഗം വെള്ളിയാഴ്ച സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. ജില്ലയില്‍ കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫിനെ മത്സരിപ്പിക്കാന്‍ ധാരണയായിരുന്നു.

ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍ എന്നിവിടങ്ങളില്‍ സീറ്റിനായി ഒന്നിലധികംപേര്‍ രംഗത്തുള്ളതിനാല്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുകയാണ്. ചങ്ങനാശ്ശേരിയില്‍ വി.ജെ. ലാലി, സി.എഫ്. തോമസിന്റെ  സഹോദരന്‍ സാജന്‍ ഫ്രാന്‍സിസ്, കെ.എഫ്. വര്‍ഗീസ് എന്നിവരാണ് രംഗത്തുള്ളത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പോലീസ് വീട്ടിലെത്തി സ്പിരിറ്റ് പിടിച്ചത് അറിഞ്ഞ് ജീപ്പ് ഡ്രൈവർ ജീവനൊടുക്കി

0
തൃശൂർ: പോലീസ് വീട്ടിലെത്തി സ്പിരിറ്റ് പിടിച്ചത് അറിഞ്ഞ് ജീപ്പ് ഡ്രൈവർ ജീവനൊടുക്കി....

അമേരിക്കയിലേക്കുള്ള മനുഷ്യക്കടത്ത് കേസിലെ പ്രധാന സൂത്രധാരനെ എൻ ഐ എ അറസ്റ്റ് ചെയ്തു

0
ദില്ലി: അമേരിക്കയിലേക്കുള്ള മനുഷ്യക്കടത്ത് കേസിലെ പ്രധാന സൂത്രധാരനെ എൻ ഐ എ...

മൂന്നുവയസുകാരൻ വീട്ടുവളപ്പിനോടു ചേര്‍ന്ന കുളത്തില്‍ വീണുമരിച്ചു

0
ചേര്‍ത്തല: ആലപ്പുഴ ചേർത്തലയിൽ അമ്മയുടെ വീട്ടിലെത്തിയ മൂന്നുവയസുള്ള കുട്ടി വീട്ടുവളപ്പിനോടു ചേര്‍ന്ന...

പട്ടാമ്പിയിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

0
പാലക്കാട്: പട്ടാമ്പി കൊപ്പം പപ്പടപ്പടിയിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തിരുവേഗപ്പുറ സ്വദേശി...