മനാമ: ഫീസ് കുടിശ്ശിക മൂലം ഇന്ത്യൻ സ്കൂളിന്റെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നില്ലെന്ന് അധികൃതർ. 8000 രക്ഷിതാക്കളിൽനിന്നായി 700000 ദിനാറിന്റെ കുടിശ്ശിക ഇതുവരെ ഉണ്ടെന്നും സ്കൂൾ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിൽ കുടിശ്ശികയുള്ളവർ എത്രയും വേഗം അത് അടച്ചു തീർക്കണമെന്നുമാവശ്യപ്പെട്ട് സ്കൂൾ പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി രക്ഷിതാക്കൾക്ക് കത്ത് അയച്ചിരുന്നു. ജീവനക്കാരുടെ ശമ്പളം നൽകുന്നതിനും മറ്റെല്ലാ പ്രവർത്തന ചെലവുകൾക്കും സ്കൂൾ ഫീസിനെ മാത്രമാണ് ആശ്രയിക്കുന്നതെന്നും കത്തിൽ ചൂണ്ടിക്കാട്ടി. ഫീസ് കുടിശ്ശിക കാരണം, കൃത്യസമയത്ത് ജീവനക്കാരുടെ ശമ്പളം നൽകാൻ സ്കൂളിന് കഴിയുന്നില്ല. ആഗസ്റ്റ് മാസത്തെ ശമ്പളം സെപ്റ്റംബർ 12നാണ് വിതരണം ചെയ്തത്. സാധാരണ ആഗസ്റ്റിലെ ശമ്പളം ജൂണിൽ സ്കൂൾ അടക്കുമ്പോൾ മുൻകൂറായി നൽകുന്നതാണ്. ഈസ ടൗണിലും റിഫയിലുമായി രണ്ട് കാമ്പസുകളിലായി ഏകദേശം 12,500 വിദ്യാർഥികളും 700 സ്റ്റാഫ് അംഗങ്ങളുമാണ് സ്കൂളിലുള്ളത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1