കവിയൂരിലെ പാടശേഖരങ്ങൾ വെള്ളത്തില്‍ ; ആശങ്കയില്‍ കര്‍ഷകര്‍

For full experience, Download our mobile application:
Get it on Google Play

കവിയൂർ : രണ്ടുദിവസമായി പെയ്യുന്ന കനത്തമഴയിൽ കവിയൂരിലെ പാടശേഖരങ്ങൾ മുങ്ങിയതോടെ കർഷകർ ആശങ്കയില്‍. വെണ്ണീർവിള, വാക്കേക്കടവ്, മുണ്ടിയപ്പള്ളി പാടങ്ങളിലെ 200 ഏക്കറോളം വരുന്ന നെൽകൃഷിയാണ് നശിച്ചത്. ഇതിൽ വാക്കേക്കടവിലും മുണ്ടിയപ്പള്ളിയിലും ആദ്യമൊന്ന് വിത്തിട്ടത് തുലാമഴയിൽ മുങ്ങിപ്പോയിരുന്നു. ഇവിടങ്ങളിൽ വീണ്ടും ഇറക്കിയ കൃഷിയാണ് ഇപ്പോൾ നശിച്ചത്.
വെണ്ണീർവിളയിൽ വിതിച്ചിട്ട് 16 ദിവസം കഴിഞ്ഞതേയുള്ളൂ. വളമിടേണ്ട സമയത്താണ് കനത്തമഴ വില്ലനായത്. കവട കയറിക്കിടന്ന പാടങ്ങൾ ഒരുക്കാൻ കടം വാങ്ങിയവർക്ക് കൃഷിയുടെ തുടക്കത്തിലെ സാമ്പത്തികബാധ്യത. കന്നിമാസത്തിന്റെ പകുതിയിലാണ് നിലങ്ങൾ ഒരുക്കിത്തുടങ്ങിയത്. ഉഴുതുമറിക്കാൻ ട്രാക്ടർ കിട്ടാൻ കാലതാമസമെടുത്തു. മുണ്ടിയപ്പള്ളിയിൽ നിലമൊരുക്കി തുലാമാസത്തിന് മുന്നേ വിതച്ചു.

22 ദിവസം വളർച്ചയെത്തിയ നെല്ലാണ് ഇവിടെ മുങ്ങിയത്. മുളപൊട്ടി വേരിറങ്ങിയാൽ പ്രശ്നമില്ലെന്നാണ് കർഷകർ കരുതിയത്‌. അപ്രതീക്ഷിതമായി പെയ്ത മഴയിൽ പനയമ്പാല അടക്കമുള്ള തോടുകളിലെ ജലനിരപ്പ് ക്രമതീതമായി ഉയർന്നതാണ് കെണിയായത്. ചാലുകളിൽ നീരൊഴുക്ക് ശക്തമായി തുടരുകയാണ്. വാക്കേക്കടവിലെ കൃഷിക്കാരുടെ അവസ്ഥയിൽ ഇടപെട്ട് കൃഷിഭവൻ ഉദ്യോഗസ്ഥർ വിതയ്ക്കാൻ വീണ്ടും വിത്തുനൽകിയിരുന്നു. അത് വിതച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞതേയുള്ളൂ. അതിനിടെയാണ് മഴ വെല്ലുവിളിയായത്. പ്രതികൂലകാലാവസ്ഥ കാരണം ഇനിയുമൊരു തവണകൂടി കൃഷിയിറക്കാൻ തയ്യാറല്ലെന്ന് കർഷകർ. പാടങ്ങളിലെ കൃഷിനാശം കണക്കാക്കി കൃഷിവകുപ്പ് ഉടനടി സഹായം നൽകണമെന്നാണ് പാടശേഖര സമിതിയുടെ ആവശ്യം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രധാന മണ്ഡലങ്ങളിലെ പരാജയം വേദനിപ്പിച്ചു ; പാർട്ടി ഇനിയും ഐക്യത്തോടെ മുന്നോട്ട് പോകും :...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐയിലെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളുന്നുവെന്ന് സിപിഐ സംസ്ഥാന...

നിർമ്മാണത്തിന് ചെലവായത് 1800 കോടി രൂപ ; രാമക്ഷേത്ര സംഭാവന ക്രമക്കേട് ആരോപണങ്ങളിൽ...

0
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി തിരുമല തിരുപ്പതി...

​ കിടപ്പുമുറിയിൽ സിസിടിവി; 26കാരിയുടെ മരണത്തിൽ ഭർത്താവിന്റെ ക്രൂരതകൾ വെളിപ്പെടുത്തി പെൺകുട്ടിയുടെ മാതാപിതാക്കൾ...

0
മുംബൈ: കിടപ്പുമുറിയിൽ അടക്കം സിസിടിവി വച്ച് ഡോക്ടറായ ഭർത്താവിന്റെ നിരീക്ഷണം. അയൽവാസിയായ...

ആക്രമണം തുടരുന്നിടത്തോളം ഹോർമുസ് കടലിടുക്ക് അടച്ചിടും : ഇറാൻ നിലപാട് കടുപ്പിക്കുന്നു

0
ടെഹ്റാൻ: ലെബനന് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളും പരമാധികാര ലംഘനങ്ങളും തുടരുന്നിടത്തോളം...