Saturday, April 12, 2025 3:32 pm

ഫിഷറീസ് വിസി രാജി വെയ്‌ക്കേണ്ടി വരുമ്പോള്‍ ഹൈക്കോടതിയില്‍ സുതാര്യമാണെന്ന് ഗവര്‍ണര്‍ നല്‍കിയ വിശദീകരണം ചോദ്യ ചിഹ്നമാകും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഫിഷറീസ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ റിജി ജോണിനോട് രാജിവെയ്ക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെടുമ്പോള്‍ അത് നിയമ വൃത്തങ്ങളില്‍ കൗതുകമാകുന്നു. റിജി ജോണിനെ നിയമിച്ചതിന് എതിരായ ഹൈക്കോടതിയിലെ കേസില്‍ എല്ലാം സുതാര്യമാണെന്ന് ഗവര്‍ണര്‍ വിശദീകരണം നല്‍കുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് നല്‍കി ഒരു വര്‍ഷം കഴിയുമ്പോള്‍ ഗവര്‍ണര്‍ നിലപാട് മാറ്റുന്നു. ഹര്‍ജിക്കാരുടെ ആ വാദം ചൂണ്ടിക്കാട്ടി ഡോ റിജി ജോണിനോട് രാജി ആവശ്യപ്പെടുകയാണ് ഗവര്‍ണര്‍. ഈ കേസിലെ ഹൈക്കോടതി വിധി നിര്‍ണ്ണായകമാകും. രണ്ടു ദിവസത്തിനുള്ളില്‍ കേസ് ഹൈക്കോടതിയുടെ പരിഗണനയില്‍ വരും.

യുജിസി ചട്ടപ്രകാരം മൂന്നു മുതല്‍ അഞ്ചുവരെ പേരുകളുള്ള പാനലില്‍ നിന്നല്ല നിയമനം നടത്തിയതെന്ന് കണ്ടെത്തി സാങ്കേതിക സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ ഡോ.എം.എസ് രാജശ്രീയെ സുപ്രീംകോടതി പുറത്താക്കിയതോടെ കേരളത്തിലെ വൈസ് ചാന്‍സലര്‍ നിയമനങ്ങളിലെ അപാകതകള്‍ തിരുത്താനുള്ള അവസരം ഗവര്‍ണര്‍ക്ക് ലഭിക്കുകയാണ്. സര്‍ക്കാരുമായി ഇടഞ്ഞു നില്‍ക്കുന്ന ഗവര്‍ണര്‍ എല്ലാ വിസിമാര്‍ക്കെതിരേയും തിരിഞ്ഞു. ഇതോടെയാണ് മുമ്പ്  പ്രശ്‌നമില്ലെന്ന് പറഞ്ഞ ഫിഷറീസ് വിസി നിമയനത്തിലും ഗവര്‍ണര്‍ നിലപാട് മാറ്റിയത്.

ഫിഷറീസ് വി സി നിയമനത്തില്‍ ചാന്‍സലറോടും സര്‍ക്കാരിനോടും വിശദീകരണം ഹൈക്കോടതി തേടിയിരുന്നു. ഡോ. റിജി ജോണിന്‍റെ  നിയമനം സാധുവാണോയെന്നാണ് ഹൈക്കോടതി പരിശോധിക്കുന്നത്. യുജിസി, ഫിഷറീസ് സര്‍വ്വകലാശാല ആക്ടുകളില്‍ പാനല്‍ നിര്‍ബന്ധമാണെന്ന കാര്യം ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു. ഗവര്‍ണര്‍ക്ക് സേര്‍ച്ച്‌ കമ്മിറ്റി നല്‍കിയത് ഒരാളുടെ പേര് മാത്രമെന്നും ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു. ഡോ. റിജി ജോണിന്‍റെ പേര് മാത്രമാണ് സേര്‍ച്ച്‌ കമ്മിറ്റി ശുപാര്‍ശ ചെയ്തത്. തിരഞ്ഞെടുപ്പിനുള്ള അവസരം ഗവര്‍ണര്‍ക്ക് ലഭിച്ചിരുന്നില്ലെന്ന ആക്ഷേപമാണ് ഹര്‍ജിക്കാരന്‍ ഉന്നയിക്കുന്നത്. ഫിഷറീസ് സര്‍വ്വകലാശാലയില്‍ ഡീന്‍ ആയിരുന്നു റിജി കെ ജോണ്‍.

എന്നാല്‍ ഫിഷറീസ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ തെറ്റില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഹൈക്കോടതിയില്‍ വിശദീകരിച്ചിരുന്നു. മൂന്നംഗ സേര്‍ച്ച്‌ കമ്മിറ്റിയാണ് റിജി ജോണിനെ ഏകകണ്ഠമായി നിര്‍ദേശിച്ചതെന്നും ഒന്‍പത് പേരെ അഭിമുഖം നടത്തിയാണ് സേര്‍ച്ച്‌ കമ്മിറ്റി ചുരുക്കപ്പട്ടിക തയ്യാറാക്കിയതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. വൈസ് ചാന്‍സലര്‍ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളണമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു എന്നതാണ് വസ്തുത. എന്നാല്‍ ഇപ്പോള്‍ സുപ്രീംകോടതി വിധി വരുമ്പോള്‍ ഗവര്‍ണര്‍ നിലപാട് മാറ്റുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033   mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആശാസമരത്തിൽ സർക്കാരിനെതിരെ എഴുത്തുകാരി സാറാ ജോസഫ്

0
തൃശൂർ: ആശാസമരത്തിൽ സർക്കാരിനെതിരെ എഴുത്തുകാരി സാറാ ജോസഫ്. ഇടത് സർക്കാർ മുതലാളിയെ...

കിടത്തിച്ചികിത്സയ്ക്ക് സൗകര്യമില്ലാതെ അടിച്ചിപ്പുഴ ഗവ. ആയുർവേദ ഡിസ്പെൻസറി

0
അടിച്ചിപ്പുഴ : ഗവ. ആയുർവേദ ഡിസ്പെൻസറി ഉണ്ടെങ്കിലും കിടത്തി...

കേരളോത്സവം : 546 പോയിന്റുമായി തൃശ്ശൂർ ജില്ല ജേതാക്കൾ

0
തൃശൂർ : ആരവങ്ങൾ നിറഞ്ഞ കലാകായിക മാമാങ്കത്തിന് അരങ്ങൊഴിയുമ്പോൾ കേരളോത്സവത്തിൽ ജേതാക്കളായി...

കരാറെടുക്കാൻ ആരും തയാറായില്ല ; വെച്ചൂച്ചിറ ജലവിതരണ പദ്ധതിയുടെ പൂർത്തീകരണം നീളും

0
വെച്ചൂച്ചിറ : നിർമാണം കരാറെടുക്കാൻ ആരും തയാറാകാത്തതോടെ ജലവിതരണ പദ്ധതിയുടെ...