സീതത്തോട് : ചിറ്റാർ-ഊരാമ്പാറയിലെ കാട്ടാനഭീഷണിക്ക് പരിഹാരമാകുന്നില്ല. ആനകൾ ജനവാസകേന്ദ്രത്തിലെത്തുന്നത് തടയുന്നതിനായി അടിയന്തിരമായി നിർമാണം തുടങ്ങിയ സോളാർവേലിയുടെ ജോലികൾ അനന്തമായി നീളുകയാണ്. വനംവകുപ്പിന്റെ അനാസ്ഥയാണ് സോളാർവേലി സ്ഥാപിക്കാൻ വൈകുന്നതെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. കാട്ടാന ഭീഷണി നാട്ടുകാരുടെ വൻപ്രതിഷേധത്തിനിടയാക്കിയതിനെ തുടർന്നാണ് എം.എൽ.എ.യും കളക്ടറും ചേർന്ന് അടിയന്തിര സർവകക്ഷിയോഗം വിളിച്ച് കാട്ടാനശല്യം തടയുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്. ഇതിന്റെ ആദ്യപടിയായി മണക്കയം മുതൽ അള്ളുങ്കൽ വരെയുള്ള പ്രദേശങ്ങളിൽ സോളാർവേലി നിർമിക്കാനായിരുന്നു സർവകക്ഷി യോഗത്തിലെ തീരുമാനം. സോളാർ വേലിക്കായി എം.എൽ.എ. ഫണ്ടിൽനിന്ന് 20 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. വനം വകുപ്പിനായിരുന്നു സോളാർ വേലിയുടെ നിർമാണച്ചുമതല. എന്നാലിതിന്റെ ടെൻഡർ നടപടികൾപോലും നീണ്ടുപോകുകയാണുണ്ടായത്. പിന്നീട് കരാർ നൽകിയെങ്കിലും ഇപ്പോഴും ആറ്റുതീരത്തെ കാട് തെളിക്കുന്ന ജോലി മാത്രമാണ് നടക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1