സഹകരണ മേഖലയിലെ നിക്ഷേപങ്ങൾ പൂർണമായും ഭദ്രമായിരിക്കും, ആർക്കും ആശങ്ക വേണ്ട : മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : സഹകരണ മേഖലയിലെ നിക്ഷേപങ്ങൾ പൂർണമായും ഭദ്രമായിരിക്കുമെന്നും ആർക്കും ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ബാങ്ക്‌ അഞ്ചാം വാർഷികത്തോടനുബന്ധിച്ചുള്ള കർമ്മ പദ്ധതി ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയിലെ നിക്ഷേപങ്ങൾക്ക് സർക്കാരാണ് ഗ്യാരണ്ടി. മുഴുവൻ സഹകരണ സംഘങ്ങളിലെയും നിക്ഷേപം തിരികെ നൽകാൻ ആവശ്യമായ ലിക്വിഡിറ്റി ഉറപ്പാക്കുന്നതോടൊപ്പം നിക്ഷേപ ഗ്യാരണ്ടി ബോർഡുമുണ്ട്‌. കൂടാതെ സഹകരണ പുനരുദ്ധാരണ നിധിയും ആവിഷ്‌കരിച്ചിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ സഹകരണ സംഘങ്ങൾ കേവലം പ്രാഥമിക വായ്‌പാ സംഘങ്ങൾ എന്നതിലുപരി നാടിന്റെ ബഹുമുഖ സേവന കേന്ദ്രമായാണ്‌ പ്രവർത്തിക്കുന്നത്‌. സംസ്ഥാനത്തിന്റെ കാർഷിക-വ്യാവസായിക മുന്നേറ്റത്തിലും നിർമ്മാണ മേഖലയിലും വിപണി ഇടപെടലിലും, സാമൂഹ്യ സുരക്ഷ ഒരുക്കലിലുമെല്ലാം സഹകരണ സ്ഥാപനങ്ങളുടെ കയ്യൊപ്പ്‌ ഉണ്ട്‌. ഇങ്ങനെ മലയാളിയുടെ സാമൂഹ്യ – സാമ്പത്തിക ജീവിതം പുരോഗമനകരമായി മുന്നോട്ട്‌ കൊണ്ടുപോകാൻ ഇടപെടുന്ന സഹകരണ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമിക്കുന്നതിന്‌ പിന്നിലെ അജണ്ട കാണാതെ പോകാനാകില്ല. സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപം ഇവിടെ തന്നെ ചെലവഴിക്കുന്നു.

എന്നാൽ അത്തരം നിക്ഷേപങ്ങളെല്ലാം കേരളത്തിന്‌ പുറത്തെത്തിക്കാനും അവ വാണിജ്യ ബാങ്കുകൾക്കും അത്‌ വഴി കോർപ്പറേറ്റുകൾക്ക്‌ എത്തിക്കാനുമാണ്‌ ചിലർ ആഗ്രഹിക്കുന്നത്‌. അത്‌ കഴിയാതെ വരുന്നതിനാലാണ്‌ സഹകരണ മേഖലയ്‌ക്കെതിരെ നുണപ്രചാരണം ശക്തമാക്കുന്നത്‌. സുതാര്യമായ സഹകരണ മേഖലയെ തകർത്ത്‌ ഒരു വിശ്വാസ്യതയുമില്ലാത്ത മൾട്ടി സ്‌റ്റേറ്റ്‌ സഹകരണ സംഘങ്ങളെ കൊണ്ടുവരാനും ശ്രമിക്കുകയാണ്‌. എന്നാൽ ഇത്തരം സംഘങ്ങളുടെ പ്രവർത്തനം പരിശോധിക്കപ്പെടണം. ഇത്തരം 1500 ഓളം സംഘങ്ങൾ രാജ്യത്തുണ്ട്. 2022ൽ മാത്രം അഴിമതിയുടെ പേരിൽ 44 സംഘങ്ങളാണ്‌ അടച്ചുപൂട്ടിയത്‌. പതിനായിരം കോടി രൂപയിലേറെ രൂപയാണ്‌ ഈ സംഘങ്ങൾ കവർന്നത്‌. അതേസമയം, സഹകരണ സ്ഥാപനങ്ങൾക്ക്‌ ജനങ്ങൾ അർപ്പിക്കുന്ന വിശ്വാസം അനുസരിച്ച്‌ പ്രവർത്തിക്കാൻ കഴിയണം. ചില തെറ്റായ പ്രവണതകൾ ഉയരുന്നത്‌ ഗൗരവത്തോടെ കാണണം. സഹകരണ മേഖലയുടെ ശുദ്ധി നിലനിർത്താനാകണം. സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ ചിട്ടകൾ പാലിക്കണം. ഒരു കാരണവശാലും നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിക്കരുത്‌. വ്യക്തിപരമായ താൽപര്യങ്ങൾക്ക്‌ കീഴ്പ്പെടാനും പാടില്ല. കൃത്യമായ നിരീക്ഷണങ്ങളിലൂടെ ഇക്കാര്യങ്ങളിൽ ജാഗ്രത പുലർത്താൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

43 ലിറ്റർ മദ്യവുമായി ചാത്തൻതറ സ്വദേശി അറസ്റ്റിൽ

0
റാന്നി: വീട്ടിൽ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 43 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി...

ട്രംപ് താന്തോന്നിയായ സാമ്രാജ്യത്വവാദിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

0
തിരുവനന്തപുരം: ട്രംപ് താന്തോന്നിയായ സാമ്രാജ്യത്വവാദിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ....

കുട്ടികളുടെ സുരക്ഷയേക്കാൾ വലുത് പണമോ? ചാറ്റ്ജിപിടിയുടെ അണിയറക്കാർക്കെതിരെ അമേരിക്കയിൽ വൻ കേസ്!

0
വാഷിംഗ്ടൺ: സുരക്ഷാ മുൻകരുതലുകളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട്, ഉപയോക്താക്കൾക്ക് ദോഷകരമായി ബാധിക്കുമെന്ന് പൂർണ്ണ ബോധ്യമുണ്ടായിട്ടും...

വടശ്ശേരിക്കരയില്‍ കാടുകയറിയ സര്‍ക്കാര്‍ ഭൂമി പൊതു ജനങ്ങള്‍ക്ക് ഭീഷണി

0
വടശ്ശേരിക്കര : വടശ്ശേരിക്കരയില്‍ കാടുകയറി കിടക്കുന്ന സര്‍ക്കാര്‍ ഭൂമി പൊതു ജനങ്ങള്‍ക്ക്...