വൈസ് ചാന്‍സലര്‍മാരെ കൂട്ടത്തോടെ പുറത്താക്കാന്‍ അതിവേഗ നടപടിയുമായി ഗവര്‍ണര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വൈസ് ചാന്‍സലര്‍മാരെ കൂട്ടത്തോടെ പുറത്താക്കാന്‍ അതിവേഗ നടപടിയുമായി ഗവര്‍ണര്‍. തിങ്കളാഴ്ച കോടതിയില്‍ കേസ് വരുമ്പോള്‍ വി.സിമാര്‍ക്ക് ഹിയറിംഗിന് നോട്ടീസ് നല്‍കിയെന്ന് അറിയിക്കും. യു.ജി.സി ചട്ടപ്രകാരമല്ലാതെ നിയമിതരായ 8 വി.സിമാരെ പുറത്താക്കുന്നതിന് മുന്നോടിയായി ഗവര്‍ണര്‍ അവര്‍ക്ക് 12മുതല്‍ ഹിയറിംഗ് നടത്തും. അഭിഭാഷകരുമായി രാജ്ഭവനിലെത്തി പുറത്താക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ വി.സിമാര്‍ക്ക് കഴിയും.

12ന് രാവിലെ 11ന് രാജ്ഭവനിലെത്താന്‍ വി.സിമാര്‍ക്കെല്ലാം രാജ്ഭവന്‍ നോട്ടീസ് നല്‍കി. റഷ്യന്‍ സന്ദര്‍ശനത്തിനു പോവുന്ന എം.ജി. വി.സി സാബുതോമസിനെ ഒഴിവാക്കി. അദ്ദേഹത്തിന് മാത്രമായി ജനുവരിയില്‍ ഹിയറിംഗ് നടത്തും. എം.ജി, കാലിക്കറ്റ്, കുസാറ്റ്, സംസ്കൃതം, കണ്ണൂര്‍, മലയാളം, ഓപ്പണ്‍, ഡിജിറ്റല്‍ സര്‍വകലാശാലാ വി.സിമാര്‍ക്കാണ് കുരുക്ക്.

നോട്ടീസ് നല്‍കിയവരില്‍ കേരള സര്‍വകലാശാല വി.സിയായി വിരമിച്ച ഡോ.വി.പി.മഹാദേവന്‍ പിള്ളയുമുണ്ട്. വിരമിച്ചെങ്കിലും അദ്ദേഹത്തിന്റെ നിയമവിരുദ്ധമായ നിയമനം അസാധുവാക്കാന്‍ ഗവര്‍ണര്‍ക്ക് കഴിയും. ഗവര്‍ണര്‍ നേരത്തേ നോട്ടീസ് നല്‍കിയിരുന്ന ഫിഷറീസ് വി.സി റിജി ജോണിനെ ഹൈക്കോടതി പുറത്താക്കി. നിയമനശുപാര്‍ശ തെറ്റായ സാഹചര്യത്തില്‍ എല്ലാ വി.സിമാരുടെയും നിയമനം അസാധുവാണെന്നാണ് ഗവര്‍ണറുടെ നിലപാട്. ഹിയറിംഗിന് അവസരം നല്‍കിയശേഷം വി.സിമാരെ പിരിച്ചുവിടാനാണ് ഗവര്‍ണറുടെ നീക്കം.

പുറത്താക്കാന്‍ ഗവര്‍ണര്‍ നോട്ടീസ് നല്‍കിയതിനെതിരേ വി.സിമാര്‍ നല്‍കിയ ഹര്‍ജി തിങ്കഴാഴ്ച ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. കേസ് പരിഗണിക്കുമ്ബോള്‍, വി.സിമാര്‍ക്ക് ഹിയറിംഗിന് നോട്ടീസ് നല്‍കിയെന്ന് ഗവര്‍ണറുടെ അഭിഭാഷകന്‍ അറിയിക്കും. എം.ജി, കണ്ണൂര്‍, സംസ്കൃതം, കേരള വി.സി നിയമനത്തിന് സെര്‍ച്ച്‌കമ്മിറ്റി യു.ജി.സി ചട്ടപ്രകാരമായിരുന്നെങ്കിലും നല്‍കിയത് പാനലിന് പകരം ഒറ്റപ്പേരായിരുന്നു.

മലയാളം, കുസാറ്റ്, കാലിക്കറ്റ് സര്‍വകലാശാലകളില്‍ വി.സിനിയമനത്തിന് പാനല്‍ നല്‍കിയെങ്കിലും സെര്‍ച്ച്‌ കമ്മിറ്റിയില്‍ അക്കാഡമിക് വിദഗ്ദ്ധനല്ലാത്ത ചീഫ്സെക്രട്ടറി ഉള്‍പ്പെട്ടതാണ് ക്രമക്കേട്. ഓപ്പണ്‍, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ ആദ്യവി.സി നിയമനം സര്‍ക്കാരിന്റെ ശുപാര്‍ശ പ്രകാരമാണ് ചാന്‍സലര്‍ നടത്തിയത്. സെര്‍ച്ച്‌ കമ്മിറ്റിയോ നിയമനത്തിന് പാനലോ ഉണ്ടായിരുന്നില്ല. ഈ നിയമനങ്ങള്‍ യു.ജി.സി ചട്ടത്തിന് വിരുദ്ധമാണെന്നാണ് ഗവര്‍ണറുടെ നിലപാട്. നിയമനത്തില്‍ ക്രമക്കേടുള്ളതിനാല്‍ എം.എസ്.രാജശ്രീയെ (സാങ്കേതിക സര്‍വകലാശാല) സുപ്രീംകോടതി പിരിച്ചുവിട്ടിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വാങ്ചുക്കിനെ പ്രധാനമന്ത്രി ഭയക്കുന്നു ; ധർമേന്ദ്ര പ്രധാന് പകരം അദ്ദേഹത്തെ വിദ്യാഭ്യാസ മന്ത്രിയാക്കണം: കെജ്‌രിവാൾ

0
ന്യൂഡല്‍ഹി: തലസ്ഥാനത്ത് ജന്തര്‍ മന്തറില്‍ നടക്കുന്ന സിജെപി പ്രതിഷേധത്തില്‍ സന്ദര്‍ശനം നടത്തി...

പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കുന്നത് രാജശീലമാണ് ; വിഡി സതീശനെതിരെ വിമർശനവുമായി ജിൻ്റോ ജോൺ

0
കൊച്ചി: മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമർശനവുമായി എറണാകുളത്തെ കോൺഗ്രസ് നേതാവ് ജിൻ്റോ...

പാറമട (ക്വോറി) ഉടമകള്‍ കോടികളുടെ CER ഫണ്ട്‌ വെട്ടിക്കുന്നു ; റാന്നിയിലെ മൂന്ന് ക്വാറികളുടെ...

0
പത്തനംതിട്ട : സംസ്ഥാനത്തെ ക്വോറി ഉടമകള്‍ കോടികളുടെ CER ഫണ്ട്‌ വെട്ടിക്കുന്നുവെന്ന്...

മുഖ്യമന്ത്രി വി ഡി സതീശനെ അപകീർത്തിപ്പെടുത്തിയുള്ള ഫേസ്ബുക്ക് പോസ്റ്റിട്ടയാൾക്കെതിരെ കേസ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ അപകീർത്തിപ്പെടുത്തിയുള്ള ഫേസ്ബുക്ക് പോസ്റ്റിട്ടയാൾക്കെതിരെ കേസെടുത്ത്...