തൃശ്ശൂർ: നവകേരള സദസിന് പണം അനുവദിക്കില്ലെന്ന് ചാലക്കുടി നഗരസഭ. ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് കത്ത് ലഭിച്ചിട്ടുണ്ട്. വിവേചനാധികാരം ഉപയോഗിച്ച് സെക്രട്ടറി പണം നൽകിയാൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ചെയർമാൻ എബി ജോർജ് പറഞ്ഞു. നവകേരള സദസിന്റെ പേര് പറഞ്ഞ് രണ്ടാഴ്ചയായി ജീവനക്കാർ നഗരസഭയുടെ പ്രവർത്തനങ്ങൾ മുടക്കിയെന്ന് ആരോപിച്ച് കോൺഗ്രസ് ഭരിക്കുന്ന ഭരണപക്ഷം നഗരസഭാ ഓഫീസ് ഉപരോധിച്ചു. ജില്ലയിലെ ഏക കോൺഗ്രസ് എംഎൽഎയുടെ മണ്ഡലമാണ് ചാലക്കുടി. നഗരസഭയും ഭരിക്കുന്നത് യുഡിഎഫാണ്. അടുത്ത ഏഴിന് ചാലക്കുടിയിൽ നടക്കുന്ന നവകേരള സദസിനോട് സമ്പൂർണമായി നിസ്സഹകരിക്കാനാണ് യുഡിഎഫിന്റെ തീരുമാനം.
ഒരു ലക്ഷമാണ് സർക്കാർ ചോദിച്ചത്. തൊഴിലുറപ്പ് തൊഴിലാളികൾക്ക് തനത് ഫണ്ടിൽ നിന്നെടുത്ത് പണം നൽകിക്കൊണ്ടിരിക്കുന്ന നഗരസഭയോട് പണം ചോദിച്ചത് തന്നെ തെറ്റെന്നുമാണ് യുഡിഎഫിന്റെ ചെയർമാൻ പറയുന്നത്. പണം നൽകില്ല എന്ന് പ്രഖ്യാപിച്ചതിനൊപ്പം മുന്നോരുക്കങ്ങളുടെ ഭാഗമായ യോഗങ്ങൾക്ക് പോയ ഉദ്യോഗസ്ഥർക്കെതിരെ ഉപരോധസമരവും ഭരണപക്ഷം സംഘടിപ്പിച്ചു. മുന്നൊരുക്കങ്ങളുടെ പേരിൽ സെക്രട്ടറിയും എഞ്ചിനിയറിങ് വിഭാഗം ജീവനക്കാരും നഗരസഭയിലെ പണിമുടക്കിയെന്നാണ് ഭരണപക്ഷത്തിന്റെ ആരോപണം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.