ട്രെയിനിലെ വിദ്വേഷക്കൊല: പ്രതി ചേതൻ സിങ്ങിന്റെ നുണപരിശോധന കോടതി തടഞ്ഞു

For full experience, Download our mobile application:
Get it on Google Play

മുംബൈ: ഓടുന്ന ട്രെയിനിൽ മൂന്ന് മുസ്‍ലിം യാത്രക്കാരെയും എ.എസ്.ഐയെയും വെടിവച്ചു​കൊന്ന റെയിൽവേ പോലീസ് കോൺസ്റ്റബിൾ ചേതൻ സിങ് ചൗധരിയുടെ നുണപരിശോധന നടത്താനുള്ള ആവശ്യം തള്ളി കോടതി. മുംബൈ ബോറിവലിയിലെ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിക്കനുകൂലമായി വിധി പറഞ്ഞത്. കൊലപാതകത്തിന് ശേഷം ‘ഇന്ത്യയിൽ ജീവിക്കണമെങ്കിൽ മോദിക്കും യോഗിക്കും വോട്ട് ചെയ്യണം’ എന്ന് മൃതദേഹങ്ങൾക്ക് അരികിൽനിന്ന് ചേതൻ സിങ് ആക്രോശിക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു.

പ്രതിയുടെ അനുമതിയില്ലാതെ നാർക്കോ പരിശോധനയ്‌ക്കോ ബ്രെയിൻ മാപ്പിങ്ങിനോ നുണപരിശോധനയ്‌ക്കോ നിർബന്ധിക്കാനാകില്ലെന്നും മിണ്ടാതിരിക്കുക എന്നത് പ്രതിയുടെ മൗലികാവകാശമാണെന്നും കോടതി വ്യക്തമാക്കി. പ്രതി ചേതൻ സിങ്ങിനെ റെയിൽവേ പോലീസ് സസ്‌പെൻഡ് ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പ്രതിയുടെ നാർക്കോ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ഗവൺമെന്റ് റെയിൽവേ പെലീസ്(ജി.ആർ.പി) ആണ് മുംബൈ ബോറിവലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. ആഗസ്റ്റ് 11നുള്ള കോടതി ഉത്തരവിന്റെ വിശദാംശങ്ങൾ ഇന്നാണു പുറത്തുവന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...