കൊച്ചി: ആനയെഴുന്നള്ളിപ്പിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കോടതിയുടെ ചോദ്യം ആനയില്ലെങ്കിൽ ആചാരം മുടങ്ങുമോയെന്നാണ്. 15 ആനകളെ എഴുന്നള്ളിക്കണമെന്ന് നിർബന്ധം പിടിക്കുന്നത് ഏത് ആചാരത്തിൻ്റെ ഭാഗമാണെന്നും കോടതി ചോദിച്ചു. ആനയെഴുന്നള്ളത്ത് സംബന്ധിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ആളുകളുടെ കൂടി സുരക്ഷ പരിഗണിച്ചാണ് നിശ്ചിത അകല പരിധി ഗൈഡ് ലൈൻ പുറപ്പെടുവിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. ആനകളെ എഴുന്നള്ളത്തിനായി ഉപയോഗിക്കരുതെന്നല്ല പറയുന്നതെന്നും, അവ തമ്മിൽ 3 മീറ്റർ അകലം വേണമെന്നാണ് വ്യവസ്ഥയെന്നും പറഞ്ഞ കോടതി, അവ പരസ്പരം സ്പർശിച്ച് നിൽക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നും അറിയിച്ചു. ഇത് മാറ്റേണ്ട പ്രത്യേക സാഹചര്യം എന്താണെന്നാണ് കോടതി ചോദിച്ചത്. പൂർണ്ണത്രയേശ ക്ഷേത്ര ഭാരവാഹികൾ കോടതിയിൽ വാദിച്ചത് ദൂരപരിധി പാലിക്കുന്ന പക്ഷം 9 ആനളെ മാത്രമെ എഴുന്നള്ളിക്കാൻ സാധിക്കുകയുള്ളൂ എന്നാണ്. എന്നാൽ, അത്രയും ആനകളുടെ എഴുന്നള്ളത്തുമായി മുന്നോട്ട് പോകണമെന്ന് പറഞ്ഞ കോടതി, 15 ആനകളെ എഴുന്നള്ളിക്കണമെന്ന് നിർബന്ധം പിടിക്കുന്നത് ഏത് ആചാരത്തിൻ്റെ ഭാഗമാണെന്നും വിമർശിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1