തിരുവനന്തപുരം : സോളാർ പീഡനകേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉമ്മൻചാണ്ടിയോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഉമ്മൻ ചാണ്ടിയടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൻമാരെ അപമാനിക്കുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍റെ നേതൃത്വത്തിൽ കേസ് സി.ബി.ഐക്ക് വിട്ടത്. ഒരു തെളിവുമില്ലാത്ത കേസാണെന്ന് കേന്ദ്ര ഏജൻസിയായ സി.ബി.ഐ തന്നെ അന്വേഷിച്ച് പുറത്തുവന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഉമ്മൻചാണ്ടിയടക്കമുള്ള മുഴുവൻ നേതാക്കൻമാരോടും അവരുടെ കുടുംബത്തോടും പൊതുമാപ്പ് പറയാൻ തയ്യാറാകണം.
മറ്റൊരു പരാതിക്കാരി വേറൊരു കേസ് സിബിഐക്ക് വിടാൻ ആവശ്യപ്പെടുന്നുണ്ട്. എന്താണ് ഇത് വിടാത്തത്. സി.പി.എമ്മിന്‍റെ ഇരുമ്പറയ്ക്കുള്ളിൽ അമർത്തിവെച്ച കാര്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. അതിന് മുഖ്യമന്ത്രി മറുപടി പറയണം. പി. ജയരാജനെതിരായ സാമ്പത്തിക ക്രമക്കേട് കേസിൽ അന്വേഷണം വേണോ വേണ്ടയോയെന്ന് പാർട്ടിയല്ല തീരുമാനിക്കേണ്ടതെന്നും വി.ഡി സതിശന്‍ പറഞ്ഞു.
ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക. പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍ വെബ് ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.