അടിയന്തരാവസ്ഥയ്‌ക്കെതിരെ പ്രതിഷേധിച്ചതിന് 16 മാസമാണ് ജയിലിലടച്ചത് ; പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: അടിയാന്താവസ്ഥ കാലത്ത് ഇന്ദിരയുടെ ഭരണകൂടം തന്നോട് കാണിച്ച അനീതികൾ എണ്ണിപ്പറഞ്ഞ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. രാജ്യ തലസ്ഥാനത്ത് സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് അടിയന്തരാവസ്ഥയ്‌ക്കെതിരെ ശബ്ദമുയർത്തിയതിന് പതിനാറ് മാസം ജയിലിൽ കിടന്നതും അമ്മയുടെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ പരോൾ നിഷേധിച്ച കാര്യവും അദ്ദേഹം അനുസ്മരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അധികാരത്തിൽ എത്തിയാൽ സ്വേച്ഛാധിപത്യം നടപ്പാകുമെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കുള്ള മറുപടി കൂടിയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

അടിയന്തരാവസ്ഥയ്‌ക്കെതിരെ ശബ്ദമുയർത്തിയതിന് ജയിലിൽ അടയ്‌ക്കപ്പെടുമ്പോൾ എനിക്ക് 24 വയസായിരുന്നു, പ്രതിരോധമന്ത്രി പറഞ്ഞു. വിവാഹം കഴിഞ്ഞ് അധിക ദിവസങ്ങളായിട്ടില്ല. ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ കാണുന്നത് അറസ്റ്റ് ചെയ്യാനായി കാത്തുനിൽക്കുന്ന പൊലീസുകാരെയാണ്. അർദ്ധരാത്രിയോടെയാണ് ജയിലിലേക്ക് കൊണ്ടുപോയത്. 16 മാസത്തോളം നൈനി സെൻട്രൽ ജയിലിലായിരുന്നു. അമ്മയുടെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ പോലും പരോൾ തന്നില്ല അദ്ദേഹം ചൂണ്ടിക്കാട്ടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല യുവതീപ്രവേശനം : എ പത്മകുമാറിനെ തള്ളി പിണറായി വിജയന്‍

0
തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം സന്നിധാനത്ത്...

കേരള സാങ്കേതിക സർവ്വകലാശാലയിൽ ഉത്തരക്കടലാസ് മോഷണം പോയതായി പരാതി

0
കണ്ണൂർ : കേരള ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയിൽ (KTU) മൂല്യനിർണ്ണയ ക്യാമ്പിൽ സൂക്ഷിച്ചിരുന്ന...

മമത ബാനർജി ഉൾപ്പെടെ ഉള്ള നേതാക്കൾക്ക് വക്കീൽ നോട്ടീസയച്ച് വിമത എംപിയുടെ മകൻ

0
കൊൽക്കത്ത : തൃണമൂൽ കോൺഗ്രസിൽ പ്രതിസന്ധി തുടരുന്നതിനിടെ പാർട്ടി അധ്യക്ഷ മമത...

യുഡിഎഫ് സർക്കാ‍ർ‌ തുടക്കത്തിൽതന്നെ സംഘപരിവാറിന് കീഴടങ്ങുന്നുവെന്ന് പിണറായി വിജയൻ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാ‍ർ‌ തുടക്കത്തിൽതന്നെ സംഘപരിവാറിന് കീഴടങ്ങുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി...