Friday, May 16, 2025 11:53 am

കൂടുതൽ തീർഥാടകരെ പ്രവേശിപ്പിക്കുന്നതിൽ നിലപാട് വ്യക്തമാക്കാതെ ആരോഗ്യവകുപ്പ്

For full experience, Download our mobile application:
Get it on Google Play

ശബരിമല : ദര്‍ശനത്തിന് കൂടുതല്‍ പേര്‍ക്ക് അനുവാദം നല്‍കണമെന്ന് മന്ത്രിയും ദേവസ്വം ബോര്‍ഡും ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാതെ ആരോഗ്യ വകുപ്പ്. ശബരിമലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന വിലയിരുത്തല്‍ ആരോഗ്യവകുപ്പിന് ഉണ്ടെങ്കിലും കൂടുതല്‍ പേര്‍ക്ക് ദര്‍ശനാനുമതി നല്‍കണമോ എന്നതില്‍ ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. ആരോഗ്യവകുപ്പിന്റെ അനുകൂല റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ സര്‍ക്കാര്‍ കൂടുതല്‍ പേര്‍ക്ക് അനുമതി നല്‍കൂ.

മണ്ഡലകാലം തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോള്‍ നിലയ്ക്കലില്‍ നടത്തിയ പരിശോധനയില്‍ ഇതുവരെ 24 പേര്‍ക്ക് കോവിഡ് പോസിറ്റീവ് ആയി. സന്നിധാനത്ത് രണ്ടുപേര്‍ക്കും. നിലവില്‍ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ശബരിമല ദര്‍ശനം നടത്തുന്നതെന്ന് പത്തനംതിട്ട ഡി.എം.ഒ. പറഞ്ഞു. ശനി, ഞായര്‍ ദിവസങ്ങളില്‍ 2000 പേര്‍ വന്നു. നിലയ്ക്കലില്‍ കോവിഡ് പരിശോധന നടത്താന്‍ ആറ് യൂണിറ്റ് ഉണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ സംവിധാനം മതി. പക്ഷേ കൂടുതല്‍ പേര്‍ വന്നാല്‍ പരിശോധനയ്ക്ക് കൂടുതല്‍ യൂണിറ്റുകള്‍ വേണ്ടിവരും. വരുന്ന എല്ലാവര്‍ക്കും നിലയ്ക്കല്‍ തന്നെ പരിശോധന നടത്തുക പ്രായോഗികമല്ല.

പകരം തിരുവല്ല, കോട്ടയം എന്നിവിടങ്ങളില്‍ പരിശോധന നടത്തിവരുന്നതാണ് അഭികാമ്യമെന്ന് ആരോഗ്യവകുപ്പ് പറയുന്നു. ഓരോ ദിവസത്തെയും റിപ്പോര്‍ട്ട് ആരോഗ്യ ഡയറക്ടര്‍ക്ക് നല്‍കുന്നുണ്ട്. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്നിവര്‍ അടങ്ങുന്ന സമിതിയാണ് ദര്‍ശനത്തിന് വരുന്നവരുടെ എണ്ണം തീരുമാനിക്കുന്നത്. സമിതി യോഗം ചേര്‍ന്നാല്‍ മാത്രമേ ദര്‍ശനത്തിന് കൂടുതല്‍ പേര്‍ക്ക് അനുമതി നല്‍കുന്നതില്‍ തീരുമാനം ഉണ്ടാവൂ. ആരോഗ്യവകുപ്പ് എതിര്‍ത്താല്‍ നിലവിലെ സ്ഥിതി തുടരും. ദര്‍ശനത്തിന് വരുന്നവരുടെ എണ്ണം ഒറ്റയടിക്ക് കൂട്ടുന്നതിന് ആരോഗ്യവകുപ്പ് അനുകൂലമല്ല. അത് രോഗവ്യാപനത്തിന് കാരണമാകുമെന്നാണ് പറയുന്നത്. ഘട്ടം ഘട്ടമായി തീര്‍ഥാടകരുടെ എണ്ണം കൂട്ടുന്നതിനെ ആരോഗ്യവകുപ്പ് എതിര്‍ക്കാന്‍ സാധ്യതയില്ലെന്നും പറയുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മംഗളൂരു-ലക്ഷദ്വീപ് ചരക്ക് കപ്പൽ ‘എം.എസ്.വി സലാമത്ത്’ മുങ്ങി അപകടം ; ജീവനക്കാർ സുരക്ഷിതർ

0
മംഗളൂരു: മംഗളൂരുവിൽ നിന്ന് ലക്ഷദ്വീപിലേക്ക് പോവുകയായിരുന്ന 'എം.എസ്.വി സലാമത്ത്' എന്ന ചരക്ക്...

പൊട്ടിയ പൈപ്പുകൾ ശരിയാക്കുന്നില്ല ; ഏഴംകുളം-ഏനാത്ത് മിനി ഹൈവേയിൽ കുഴികൾ വര്‍ധിക്കുന്നു

0
ഏനാത്ത് : പൊട്ടിയ പൈപ്പുകൾ ശരിയാക്കാത്തതിനാൽ ഏഴംകുളം-ഏനാത്ത് മിനി ഹൈവേയിൽ കുഴികൾ...

പാകിസ്താനെ അന്താരാഷ്ട്രതലത്തില്‍ തുറന്ന് കാട്ടാന്‍ ഇന്ത്യ

0
ന്യൂഡൽഹി : പാകിസ്താനെ അന്താരാഷ്ട്രതലത്തില്‍ തുറന്ന് കാട്ടാന്‍ ഇന്ത്യ. വിദേശരാജ്യങ്ങളിലേക്ക് ഇതുമായി ബന്ധപ്പെട്ട്...

നിയന്ത്രണം വിട്ടുവന്ന കാർ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിലിടിച്ച് അപകടം ; യുവതിക്ക് ദാരുണാന്ത്യം

0
അങ്കമാലി: ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ എതിർദിശയിൽ നിയന്ത്രണം വിട്ടുവന്ന കാറിടിച്ച് ഭാര്യ...