സിക്ക വൈറസ് അത്ര നിസാരമല്ല, ശ്രദ്ധിക്കണം ഈ അപകടകാരിയെ

For full experience, Download our mobile application:
Get it on Google Play

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കൊതുക് പരത്തുന്ന രോഗങ്ങള്‍ പെരുകിക്കൊണ്ടിരിക്കുകയാണ്. ചെന്നൈ ഡെങ്കിപ്പനിയുടെ പിടിയിലാണെങ്കില്‍ കേരളവും കര്‍ണാടകവും സിക്ക വൈറസ് ബാധയുടെ ഭീതിയിലാണ്. കേരളത്തിലും കര്‍ണാടകയിലും ഇതിനോടകം സിക്ക വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു. പലരും നിരീക്ഷണത്തില്‍ ഇരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ എന്താണ് സിക്ക വൈറസ്, ഇത് വന്നാലുണ്ടാകുന്ന ലക്ഷണങ്ങള്‍, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നീ കാര്യങ്ങള്‍ നോക്കാം.

സിക്ക വൈറസ്
ഡെങ്കിപ്പനിയെല്ലാം പോലെ തന്നെ കൊതുക് പരത്തുന്ന വൈറസ് ബാധയാണ് സിക്ക വൈറസ്. വേള്‍ഡ് ഹെല്‍ത്ത് സെന്റര്‍ പറയുന്നത് പ്രകാരം, 1947-ല്‍ ഉഗാണ്ടയിലാണ് ആദ്യമായി സിക്ക വൈറസ് ബാധ കണ്ടെത്തുന്നത്. 1950കളിലേയ്ക്ക് എത്തിയപ്പോഴേയ്ക്കും ഈ വൈറസ് ബാധ ആഫ്രിക്കയിലെ മനുഷ്യവിഭാഗത്തിലേയ്ക്കും പടര്‍ന്നിരുന്നു. പിന്നീട് അമേരിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളിലും സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. 2019-ല്‍ യുറോപ്പിലും 2021-ല്‍ ഇന്ത്യയിലും സിക്കവൈറസ് കണ്ടെത്തുകയുണ്ടായി.

ലക്ഷണങ്ങള്‍
മഴക്കാലം വന്നാല്‍ കൊതുകുകള്‍ പരത്തുന്ന പല രോഗങ്ങള്‍ക്കെതിരേയും നമ്മള്‍ കൃത്യമായ മുന്‍കരുതലുകള്‍ എടുക്കാറുണ്ട്. മിക്കപ്പോഴും ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലേറിയ എന്നീ രോഗങ്ങള്‍ക്കെതിരെയാണ് മുന്‍കരുതലുകള്‍ നീങ്ങാറുള്ളത്. എന്നാല്‍, സിക്ക വൈറസ് ബാധയെക്കുറിച്ച് പലര്‍ക്കും ധാരണകളില്ലാത്തതിനാല്‍ തന്നെ ഇതിന്റെ ലക്ഷണങ്ങളെ പൊതുവില്‍ ആരും തിരിച്ചറിയാറില്ല. ഈ വൈറസ് ബാധയുള്ള കൊതുകുകള്‍ നമ്മളെ കുത്തി ഏകദേശം മൂന്ന് അല്ലെങ്കില്‍ 14 ദിവസത്തിന് ശേഷം മാത്രമാണ് നമ്മളുടെ ശരീരത്തില്‍ രോഗലക്ഷണങ്ങള്‍ പോലും പ്രകടമായി തുടങ്ങുക. തുടക്കത്തില്‍ ചര്‍മ്മത്തില്‍ അലര്‍ജി പ്രശ്‌നങ്ങള്‍, പനി എന്നിവയെല്ലാം ഒരുമിച്ച് വരാന്‍ ആരംഭിക്കും. അതുപോലെ, പേശികളിലും സന്ധികളിലും വേദന, തലവേദന എന്നിവയെല്ലാം ലക്ഷണങ്ങളായി കാണുന്നു. പലരും ഇത്തരം ലക്ഷണങ്ങള്‍ കാണുമ്പോള്‍ സാധാ പനിയായി കണക്കാക്കുന്നു. അതിനാല്‍ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ആദ്യം തന്നെ ഡോക്ടറെ കാണിക്കേണ്ടത് അനിവാര്യമാണ്.

ചികിത്സ
സിക്ക വൈറസ് ബാധിച്ചാല്‍ പ്രധാനമായും നമ്മളുടെ ശരീരത്തിന് കൃത്യമായ വിശ്രമമാണ് ആദ്യം നല്‍കേണ്ടത്. കാരണം ഈ രോഗം ബാധിച്ചാല്‍ നിങ്ങള്‍ക്ക് നല്ലപോലെ ശരീരവേദന അനുഭവപ്പെടുന്നതാണ്. അതുപോലെ സന്ധിവേദനയും ഉണ്ടായിരിക്കും. അതിനാല്‍ നല്ലപോലെ റെസ്റ്റ് എടുക്കേണ്ടത് അനിവാര്യമാണ്. അതുപോലെ നല്ലപോലെ വെള്ളം കുടിക്കണം. നല്ല ഹെല്‍ത്തിയായിട്ടുള്ള ആഹാരം കഴിക്കാനും ഈ വൈറസ് ബാധിച്ചവര്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. നിങ്ങള്‍ക്ക് ലക്ഷണങ്ങള്‍ അമിതമായിട്ടുണ്ടെങ്കില്‍ ഉടനെ ഡോക്ടറെ കാണിക്കാനും മറക്കരുത്. അതുപോലെ ഗര്‍ഭിണികള്‍ക്ക് സിക്ക വൈറസ് ബാധിച്ചാല്‍ അത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. കൂടാതെ ഈ വൈറസ് ഗര്‍ഭസ്ഥ ശിശുവിലേയ്ക്കും പകരാന്‍ സാധ്യത കൂടുതലാണ്.

വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത്
സിക്ക വൈറസ് ബാധയില്‍ നിന്നും രക്ഷപ്പെടാന്‍ വാക്‌സിന്‍ ഇന്ന് ലഭ്യനല്ല. അതിനാല്‍ നമ്മള്‍ തന്നെ സ്വയം ആരോഗ്യം ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. പ്രത്യേതിച്ച് കൊതുകുകടി ഏല്‍ക്കാതിരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതാണ് ഏറ്റവും നല്ലത്. ഇതിന് നിങ്ങളുടെ വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. അതുപോലെ ശുദ്ധജലം കെട്ടികെടുക്കാന്‍ അനുവദിക്കരുത്. ശുദ്ധജലത്തിലാണ് ഇത്തരം കൊടുകുകള്‍ പെറ്റുപെരുകുന്നത്.

വീടും പരിസരവും മാത്രമല്ല, നിങ്ങളുടെ വീടിനകത്തും കൊതുക് വളരാനുള്ള അവസരം ഉണ്ടാക്കരുത്. ചിലര്‍ വീട്ടില്‍ കുപ്പിയില്‍ വെള്ളം നിറച്ച് ചെടികള്‍ സൂക്ഷിക്കും. ഇത്തരത്തില്‍ സൂക്ഷിക്കുന്ന ചെടികളുടെ കുപ്പിയില്‍ നിന്നും വെള്ളം ദിവസേന നീക്കം ചെയ്യേണ്ടത് അനിവാര്യമാണ്. ഇല്ലെങ്കില്‍ ഇതില്‍ കൊതുകുകള്‍ മുട്ടയിടാന്‍സാധ്യത കൂടുതലാണ്. അതുപോലെ വീട്ടില്‍, അടുക്കളയില്‍ സിങ്കില്‍ വെള്ളം കെട്ടികിടക്കരുത്. പാത്രങ്ങള്‍ കഴുകിയാല്‍ നിലത്ത് കമിഴ്ത്തി വെക്കാം. ഏതെങ്കിലും പാത്രത്തിലാണ് കഴുകിയ പാത്രങ്ങള്‍ കമിഴ്ത്തി വെക്കുന്നതെങ്കില്‍ അതില്‍ വെള്ളം കെട്ടി കിടക്കാനും അതില്‍ കൊതുക് വളരാനും കാരണമാണ്. അതുപോലെ സന്ധ്യാസമയത്ത് ജനാല പരമാവധി തുറക്കാതിരിക്കാം. നല്ല കട്ടിയുള്ള വസ്ത്രങ്ങള്‍ ധരിക്കാം. ഇത് കൊതുകുകടിയില്‍ നിന്നും സംരക്ഷിക്കും. കൊതുകുതിരി കത്തിച്ച് വെക്കാവുന്നതാണ്. കൊതുകുവല ഉപയോഗിക്കുന്നതും നല്ലതാണ്. അതുപോലെ നിങ്ങള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടനെ ഡോക്ടറെ കാണിക്കുക.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗവി മീനാറിൽ അം​ഗനവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; ഒരാൾ കസ്റ്റഡിയിൽ

0
പത്തനംതിട്ട: പത്തനംതിട്ട ​ഗവി മീനാറിൽ അം​ഗനവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി....

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിനെതിരെ വീണ്ടും ചികിത്സ പിഴവ് പരാതി

0
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിനെതിരെ വീണ്ടും ചികിത്സ...

ഗവര്‍ണറുടെ നയപ്രഖ്യാപനത്തിൽ വന്ദേമാതരം ഒഴിവാക്കി വിജയ് സർക്കാർ

0
ചെന്നൈ: പതിനേഴാം തമിഴ്നാട് നിയമസഭയുടെ ആദ്യ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ...