എറണാകുളം: ശബരിമല സ്വര്‍ണപ്പാളിയില്‍ 475 ഗ്രാമോളം നഷ്ടമായെന്ന് ഹൈക്കോടതി. നിഷ്പക്ഷ അന്വേഷണം വേണം, പോലീസ് മേധാവിയെ കേസില്‍ കക്ഷി ചേര്‍ത്തു. ദേവസ്വം വിജിലൻസ് സമര്‍പ്പിച്ച അന്തിമ റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് കോടതിയുർെ നടപടി. ദേവസ്വം കമ്മീഷണറുടെ നിർദേശ പ്രകാരം ആണ് സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയത്. പോറ്റിക്ക് കൈമാറിയ സമയത്ത് മഹസർ തയ്യാറാക്കി അതിൽ തന്ത്രിയും ഒപ്പിട്ടുന്നുണ്ട് മഹസറിൽ രേഖപെടുത്തിയത് ചെമ്പു പാളി എന്നാണ് സ്വർണം എന്നല്ല. 2019 l 14 ശില്പനങ്ങൾ സ്മാർട്ട് ക്രിയേഷന്‍സില്‍ എത്തി.
അതിൽ സ്വർണ്ണത്തിന്റെ പാളി ഉണ്ടായിരുന്നു. ഇത് മാറ്റൻ പോറ്റി ഇവർക്കു നിർദേശം നൽകി.474.99 ഗ്രാം സ്വർണത്തിന്‍റെ ക്രമകേട് നടന്നു. സ്മാർട്ട് ക്രീയേഷൻസിൽ നിന്നു ഈ സ്വർണം പോറ്റിക്ക് കൈമാറിm പോറ്റി ഇത് ബോര്ഡിന് ഇത് വരെ കൈമാറിയിട്ടില്ല. സംസ്ഥാന പോലീസ് മേധാവിയെ കേസില്‍ അധിക കക്ഷിയാക്കി നിഷ്പക്ഷ അന്വേഷണം നടത്തണം, ,രണ്ചാഴ്ചയിലൊരിക്കല്‍ അന്വേഷണ പുരോഗതി അറിയിക്കണം. ആറാഴ്ചക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു





























