Wednesday, May 1, 2024 12:44 pm

ബിജെപി പിണറായിയെ ആക്രമിക്കുന്നില്ല എന്നതില്‍ അതിശയം തോന്നുന്നു ; രാഹുല്‍ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നര് രാജ്യത്തിന്റെ സമ്പത്ത് മുഴൂവന്‍ അദാനിക്ക് നല്‍കാനാണെന്ന് രാഹുല്‍ ഗാന്ധി. പാലക്കാട് യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ എല്ലാ സമ്പത്തും ഒരാള്‍ക്ക് മാത്രം നല്‍കാനാണ് ബിജെപി ശ്രമിക്കുന്നത്. രാജ്യത്തെ വിഭജിക്കുന്നത് പ്രധാനമന്ത്രിയുടെ വേണ്ടപ്പെട്ടവര്‍ക്ക് സമ്പത്ത് നല്‍കാനാണ്. രാജ്യത്ത് എവിടെ പോയാലും അദാനിയുടെ പേര് മാത്രമേ കാണാന്‍ കഴിയു. അദാനിയുടെ ഓഹരി കുതിച്ചുയരുകയാണ്. പല ഭാഷകള്‍, സംസ്‌കാരങ്ങള്‍, ചരിത്രങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഇന്ത്യ. പൂചെണ്ട് പോലെ എല്ലാം ഉള്‍ക്കൊള്ളുന്നതാണ് ഇന്ത്യ. എല്ലാം ചേരുമ്പോഴാണ് ഇന്ത്യ മനോഹരമാകുന്നത്. ഒരു ഇന്ത്യക്കാരനെ മറ്റൊരു ഇന്ത്യക്കാരനുമായി പോരടിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. തൊഴില്ലിലായ്മ, വിലക്കയറ്റം എന്നിവ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല. ദേശീയ മാധ്യമങ്ങളെ നരേന്ദ്ര മോദിയുടെ സഹായികളാണ് നിയന്ത്രിക്കുന്നത്.

അസമത്വം ഇല്ലാതാകാന്‍ കോണ്‍ഗ്രസ് വരണം. ലാഭം മുഴുവന്‍ പോകുന്നത് രാജ്യത്തെ അതി സമ്പന്നരിലേക്കാണ്. 25 അതിസമ്പന്നരായ ഇന്ത്യക്കാരുടെ 16 ലക്ഷം കോടി കടം നരേന്ദ്ര മോദി തള്ളി കളഞ്ഞു. രാജ്യത്തെ അസമത്വം ഇന്‍ഡ്യ മുന്നണിയുടെ സര്‍ക്കാര്‍ നേരിടും. ഇന്‍ഡ്യ മുന്നണി അധികാരത്തില്‍ വന്നാല്‍ തൊഴിലില്ലായ്മ നേരിടാനുള്ള പദ്ധതി നടപ്പാക്കും. തീര്‍ച്ചയായും ലോകം നമ്മുടെ ഈ ആശയം പിന്‍പ്പറ്റും. അങ്കണ്‍വാടി, ആശ വര്‍ക്കര്‍മാരുടെ ശബളം ഇരട്ടിയാക്കും. മോദി സ്ത്രീ സംവരണ ബില്‍ നടപ്പാക്കി എന്ന് പറയുന്നു. പക്ഷേ ഇത് യാഥാര്‍ഥ്യമാക്കാന്‍ പത്ത് വര്‍ഷം വേണമെന്നാണ് പറയുന്നത്. ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ ഉടന്‍ സ്ത്രീകള്‍ക്കായുള്ള പദ്ധതി നടപ്പാക്കും.

അഗ്‌നിപഥ് പദ്ധതി ഇന്ത്യന്‍ ആര്‍മിക്ക് അപമാനമാണ്. പദ്ധതി കൊണ്ടുവന്നിട്ടുള്ളത് രാജ്യത്തെ കൊള്ളയടിക്കാനാണ്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ലക്ഷം ജോലി ഒഴിവുകള്‍ നികത്തും. കര്‍ഷകരുടെ സാധാരണക്കാരുടെ മകള്‍ക്ക് യാതൊരു അവസരവും രാജ്യത്തില്ല. ലക്ഷകണക്കിന് ചെലവാക്കി പഠിച്ചവര്‍ ചുമട് ചുമന്ന് ജീവിക്കുന്ന അവസ്ഥയാണ് രാജ്യത്തിലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബിജെപി നേതാക്കളെ പരസ്യമായും രഹസ്യമായും ഞങ്ങൾ കണ്ടിട്ടില്ല ; ഷാഫി പറമ്പിൽ

0
കണ്ണൂർ: തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും തന്നെ ടാർ​ഗറ്റ് ചെയ്തുവെന്ന് വടകരയിലെ യുഡിഎഫ്...

ഫിലിം ഫെസ്റ്റിവൽ – 2024 ; രണ്ട് അവാർഡുകൾ സ്വന്തമാക്കി അനസ് പത്തനംതിട്ട

0
തിരുവനന്തപുരം : നാഷണൽ ഫിലിം അക്കാദമി സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവൽ  2024...

മോനെ വാ പോവാം…; പോലീസിനെ വെല്ലുവിളിച്ച് റോഡില്‍ ബൈക്കുമായി അഭ്യാസം, ഇന്‍സ്റ്റഗ്രാം റീല്‍സ്,...

0
തിരുവനന്തപുരം: പോലീസിനെയും മോട്ടോര്‍ വാഹനവകുപ്പിനെയും വെല്ലുവിളിച്ച് ബൈക്കില്‍ അഭ്യാസപ്രകടനം നടത്തുകയും ഇതിന്റെ...

സമസ്ത നേതാവ് ഉമർ ഫൈസിയും എം.വി ജയരാജനും കൂടിക്കാഴ്ച നടത്തി

0
കോഴിക്കോട്: സമസ്ത നേതാവും മുശാവറ അംഗവുമായ ഉമർഫൈസിയും സി.പി.എം കണ്ണൂർ ജില്ലാ...