കേള്‍ക്കുമ്പോള്‍ വിചിത്രമെന്നോ അവിശ്വസനീയമെന്നോ എല്ലാം നമുക്ക് തോന്നുന്ന പല സംഭവങ്ങളും വാര്‍ത്തകളില്‍ വരാറുണ്ട്. ചിലതെല്ലാം നമ്മളില്‍ കൗതുകവും അതിശയവും നിറയ്ക്കുമ്പോള്‍ മറ്റ് ചിലത് പേടിയോ ഞെട്ടലോ ആണുണ്ടാക്കുക.
ഇത്തരത്തില്‍ കേള്‍ക്കുമ്പോള്‍ ഒരേസമയം ഞെട്ടലോ പേടിയോ അത്ഭുതമോ ആകാംക്ഷയോ എല്ലാം തോന്നിയേക്കാവുന്നൊരു സംഭവമാണിനി പങ്കുവെയ്ക്കുന്നത്. അതിഭയങ്കര എരിവുള്ള മുളക് മണത്തുനോക്കിയതിനെ തുടര്‍ന്നുണ്ടായ അലര്‍ജിയോടെ യുവതി ആറ് മാസത്തോളം ആശുപത്രിയില്‍ ചികിത്സയിലായി എന്നതാണ് വാര്‍ത്ത.
ബ്രസീലിലാണ് അസാധാരണമായ സംഭവം നടന്നിരിക്കുന്നത്. മുളക് മണത്തതിനെ തുടര്‍ന്നുണ്ടായ അലര്‍ജയില്‍ ഇരുപത്തിയഞ്ചുകാരിയായ യുവതി ചികിത്സയിലായി എന്നത് മാത്രമല്ല, ഇവര്‍ ദിവസങ്ങളോളം അബോധാവസ്ഥയിലുമായിരുന്നു. അത്രമാത്രം ഗൗരവമുള്ള പ്രശ്നമാണിവരെ ബാധിച്ചത്. ഒരു മുളക് മണത്താലൊക്കെ ഇത്രമാത്രം സംഭവിക്കുമോ എന്ന ആശയക്കുഴപ്പമോ സംശയമോ ആരിലുമുണ്ടാകാം. എന്നാലിത് അങ്ങനെയൊരു സാധാരണ മുളകല്ല. ലോകത്തില്‍ തന്നെ ഏറ്റവും എരിവുള്ളതായി കണക്കാക്കപ്പെടുന്ന മുളകുകളിലൊരു ഇനമാണത്രേ ഇതും.
യുവതിയും പങ്കാളിയും ചേര്‍ന്ന് മാതാപിതാക്കള്‍ക്ക് വേണ്ടി സ്പെഷ്യല്‍ ഡിന്നറൊരുക്കുകയായിരുന്നുവത്രേ. ഇതിനിടെയാണ് ഈ മുളക് പിക്കിളാക്കിയത് ഇവര്‍ മണത്തുനോക്കിയത്. മണത്തതിന് പുറമെ അറിയാതെ മുളക് ഇവരുടെ മൂക്കിലാവുകയും ചെയ്തു. ശ്വാസകോശസംബന്ധമായ രോഗങ്ങളുള്ള യുവതിക്ക് പെട്ടെന്ന് തന്നെ ഇത് അലര്‍ജിയുണ്ടാക്കുകയായിരുന്നു. ആദ്യം തൊണ്ടയില്‍ ചൊറിച്ചില്‍ പോലെയാണ് തോന്നിയത്. പിന്നീടത് അസഹനീയമായി. ഉടനെ ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അല്‍പം ആശ്വാസം തോന്നിയതോടെ ഇവരെ വൈകാതെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു.
പക്ഷേ നാല് ദിവസം കഴിഞ്ഞപ്പോഴേക്ക് കടുത്ത പനിയും മൂത്രത്തിന് ചുവന്ന നിറവും കണ്ടതോടെ വീണ്ടും ആശുപത്രിയിലെത്തി. ഈ സമയത്ത് പരിശോധിച്ചപ്പോള്‍ ശ്വാസകോശത്തിന് പ്രശ്നം പറ്റിയതായി കണ്ടെത്തി. അതുപോലെ തലച്ചോറിനുള്ളിലും നീര് വന്നിരുന്നു. പിന്നീട് ഇവരെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയും അവിടെ ദിവസങ്ങളോളം ഇവര്‍ അബോധാവസ്ഥയില്‍ കഴിയുകയും ചെയ്തു. എന്തായാലും ആറ് മാസത്തെ ചികിത്സയാണ് ഇവര്‍ക്ക് പഴയനിലയിലേക്ക് തിരികെയെത്താൻ വേണ്ടി വന്നത്. ഇപ്പോള്‍ ഈ സംഭവം വാര്‍ത്തകളില്‍ ഇടം നേടിയതോടെ ചര്‍ച്ചയായിരിക്കുകയാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033